പോകുന്നവര്‍ പോകട്ടെ, ഇപ്പോഴുള്ളവര്‍ ബെസ്റ്റ്, പേടിയില്ല, കൂട്ടരാജിയില്‍ പ്രതികരിച്ച് ഇലോണ്‍ മസ്ക്
വാഷിംഗ്ടണ്‍: ഇലോണ്‍ മസ്കിന്റെ പുതിയ നിയമത്തിന് പിന്നാലെ ട്വിറ്ററില്‍ കൂട്ടരാജി തുടരുകയാണ്. നിരവധി പേരാണ് തുടരാന്‍ ആഗ്രഹമില്ലെന്ന് അറിയിച്ചത്. ട്വിറ്ററിന്റെ പുതിയ വര്‍ക്ക് ടൈമാണ് പലരെയും രാജിക്ക് പ്രേരിപ്പിച്ചിരിക്കുന്നത്. പന്ത്രണ്ട് മണിക്കൂര്‍ മുതല്‍ 18 മണിക്കൂര്‍ വരെയാണ് മസ്ക് മുന്നില്‍ കാണുന്ന ജോലി സമയം.
ഇതിനോട് താല്പര്യമില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. അതേസമയം ട്വിറ്ററില്‍ ഇതിനുള്ള പ്രതികരണവുമായി മസ്ക് തന്നെ രംഗത്തെത്തി. ഏറ്റവും മികച്ച ആളുകളാണ് ഇപ്പോള്‍ ട്വിറ്ററില്‍ തുടരാന്‍ തീരുമാനിച്ചത്. എനിക്ക് വലിയ തോതിലുള്ള ആശങ്കകളിലെന്നും മസ്ക് ഒരു യൂസര്‍ക്ക് മറുപടി നല്കി.

അതേസമയം പല ജീവനക്കാരും ആനുകൂല്യവും കൈപറ്റി പിരിഞ്ഞ് പോയത് ട്വിറ്ററിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണ്. ട്വിറ്ററിന്റെ ഓഫീസും ഇതോടെ പൂട്ടിയിരിക്കുകയാണ്. യൂസേജിന്റെ കാര്യത്തില്‍ ട്വിറ്റര്‍ എക്കാലത്തെയും ഉയരത്തിലെത്തിയതായി മസ്ക് അവകാശപ്പെട്ടു. അത് മുന്നോട്ട് പോകട്ടെയെന്നും മസ്ക് പറഞ്ഞു.
നേരത്തെ തന്നെ 7500ഓളം സ്റ്റാഫുകളെ മസ്ക് പിരിച്ചുവിട്ടിരുന്നു. ഒപ്പം വര്‍ക്ക് ഫ്രം ഹോം രീതിയും ഒഴിവാക്കിയിരുന്നു. ഇനിയും തിരിച്ചെത്താവരെ ഒഴിവാക്കാനും മസ്ക് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദൈര്‍ഘ്യമേറിയ ജോലി സമയം മസ്ക് പ്രഖ്യാപിച്ചത്. ഇത് ജീവനക്കാരെ കമ്പനിയില്‍ നിന്ന് അകറ്റുകയായിരുന്നു.
മൂന്ന് മാസത്തെ ആനുകൂല്യങ്ങളും കൈപറ്റിയാണ് ജീവനക്കാരെല്ലാം പോയത്. അതേസമയം കമ്പനിക്ക് ആവശ്യമായ എല്ലാ ജീവനക്കാരെയും പിടിച്ച് നിര്‍ത്താന്‍ മസ്ക് ശ്രമിച്ചിരുന്നു. വര്‍ക്ക് ഫ്രം ഹോമിന്റെ കാര്യത്തില്‍ അനുനയത്തിനും ശ്രമിച്ചിരുന്നു. രാജിവെക്കണോ തുടരണോ എന്ന രീതിയില്‍ നില്ക്കുന്ന ജീവനക്കാരുമായും മസ്കിന്റെ ടീം ചര്‍ച്ച നടത്തിയിരുന്നു.
ഇവര്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണായകമായ വ്യക്തികളാണ്. ഇവരെ കമ്പനി വിടാന്‍ മസ്ക് അനുവദിക്കില്ല. എന്ത് ഓഫര്‍ നല്‍കിയും ഇവരെ നിലനിര്‍ത്താനാണ് നിര്‍ദേശം. തനിക്ക് ജയിക്കാനറിയാം. വിജയിക്കേണ്ടവര്‍ക്ക് കൂടെ നില്‍ക്കാമെന്നും മസ്ക് ജീവനക്കാരോട് പറഞ്ഞിരിക്കുകയാണ്.
ചില ജീവനക്കാരെ സാന്‍ ഫ്രാന്‍സിസ്കോയിലെ കോണ്‍ഫറന്‍സ് റൂമിലേക്ക് വിലിച്ച് വരുത്തുകയും ചെയ്തു. അതേസമയം മസ്ക് വിളിച്ച യോഗത്തില്‍ സംസാരിച്ച് കൊണ്ടിരിക്കെ കുറച്ച് പേര് ഇറങ്ങി പോവുകയും ചെയ്തു. അഞ്ച് മണി ഡെഡ്ലൈന് കഴിഞ്ഞതാണ് ഇവര്‍ വിട്ടുപോകാനുള്ള കാരണം.
അഞ്ച് മണിക്കുള്ളില്‍ കമ്പനിയുടെ നയങ്ങളെ അംഗീകരിച്ച് കൂടെ നിന്നില്ലെങ്കില്‍ പിരിച്ചുവിടുമെന്നാണ് മസ്ക് പറഞ്ഞത്. ഇതിനോടുള്ള പ്രതിഷേധ സൂചകമായിട്ടാണ് അഞ്ച് മണി കഴിഞ്ഞപ്പോള്‍ ജീവനക്കാര്‍ ഇറങ്ങി പോയത്. മസ്കിനെ എതിര്‍ക്കുന്നവരെല്ലാം ട്വിറ്ററില്‍ നിന്ന് പുറത്തുപോയിരിക്കുകയാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications