പണമുള്ള രാജ്യത്ത് വാക്സിന് അതിവേഗമെത്തുന്നു, ബാക്കിയുള്ളവര്‍... പ്രതിരോധം പാളിയെന്ന് യുഎന്‍!!
ലണ്ടന്‍: കൊവിഡ് വാക്സിന് ജനങ്ങള്‍ക്ക് ലഭ്യമാവാന്‍ തുടങ്ങിയെങ്കിലും വലിയ ആശങ്കകള്‍ മുന്നിലുണ്ടെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയെ ഗുട്ടെറസ്. ആഗോള തലത്തില്‍ മരണ നിരക്ക് ഹൃദയഭേദകമാണെനനും, അത് രണ്ട് മില്യണിലെത്തിയെന്നും ഗുട്ടെറസ് പറഞ്ഞു. കൊവിഡിനെതിരെയുള്ള ലോകത്തിന്റെ ഐക്യദാര്‍ഢ്യം പരാജയപ്പെടുകയാണെന്നും, ആ വാസ്തവമാണ് അതിലേറെ വേദനിപ്പിക്കുന്നതെന്നും ഗുട്ടെറസ് വ്യക്തമാക്കി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ വാക്സിനേഷന് ആരംഭിക്കാനിരിക്കെയാണ് ഗുട്ടെറസ് ഇത്തരമൊരു കാര്യം പറഞ്ഞിരിക്കുന്നത്.

ഇന്ന് നമുക്ക് വാക്സിന്റെ ഒരു അഭാവം കാണാന്‍ സാധിക്കുന്നു. ലോകത്ത് എല്ലായിടത്തും അത് ലഭിക്കുന്നില്ല. പണമുള്ള വികസിത രാഷ്ട്രങ്ങളില്‍ വാക്സിന് അതിവേഗം എത്തുന്നുണ്ട്. എന്നാല്‍ ദരിദ്ര രാജ്യങ്ങളില്‍ ഒന്ന് പോലും എത്തിയിട്ടില്ലെന്നും ഗുട്ടെറസ് പറഞ്ഞു. ശാസ്ത്രം വൈറസിനെതിരായ പോരാട്ടത്തില്‍ വിജയിച്ചു. അക്കാര്യം ഞാന്‍ ഉറപ്പ് നല്‍കാം. എന്നാല്‍ ലോക രാഷ്ട്രങ്ങളുടെ ഐക്യദാര്‍ഢ്യം പരാജയപ്പെടുകയാണ്. ഏറ്റവും വലിയ പ്രതിസന്ധി അതാണ്. ചില രാഷ്ട്രങ്ങള്‍ ഈ സമയത്ത് വളരെ മോശം തീരുമാനങ്ങളാണ് എടുക്കുന്നത്. വാക്സിന് വേണ്ടി അവര്‍ മറ്റ് ഡീലുകളാണ് നടത്തുന്നത്. ആവശ്യമുള്ളതില്‍ കൂടുതല്‍ ഡോസുകള്‍ അവര്‍ ശേഖരിച്ച് വെക്കുകയാണ്.
എല്ലാ സര്‍ക്കാരുകളും അവരുടെ ജനങ്ങളെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റതുണ്ട്. എന്നാല്‍ വാക്സിനാഷണലിസം അഥവാ വാക്സിനെ ചൊല്ലിയുള്ള ദേശീയത സ്വയം പരാജയപ്പെടുത്തുന്നതിന് തുല്യമാണെന്നും ഗുട്ടെറസ് ഫറഞ്ഞു. ആഗോള രാജ്യങ്ങള്‍ വൈറസിന്റെ പിടിയില്‍ നിന്ന് മോചിതരാവുന്നത് അത് വൈകിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. അതേസമയം പല രാഷ്ട്രങ്ങളിലും വാക്സിന് ദേശീയതയുടെ ഭാഗമായി കാണുന്നുണ്ട്. ജനങ്ങളെ രക്ഷിക്കാനായി ഇത് കൊണ്ടുവരുമെന്ന രാഷ്ട്രീയം കാരണം പലരും കൂടുതല്‍ ഡോസുകള്‍ ശേഖരിച്ച് വെക്കുന്നതിനെയാണ് ഗുട്ടെറസ് വിമര്‍ശിച്ചത്.
ഒരു സമയത്ത് ഒരു രാജ്യം എന്ന രീതിയില്‍ കൊവിഡിനെ കീഴടക്കാം എന്ന് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. ഫ്രണ്ട്ലൈന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന്റെ കാര്യത്തില്‍ മുന്‍ഗണന നല്‍കണം. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും, വൈറസ് കടുത്ത അപകടസാധ്യതയുണ്ടാക്കുന്ന മേഖലയ്ക്കും അതേസമയം തന്നെ വാക്സിനേഷന് നല്‍കണമെന്നും ഗുട്ടെറസ് പറഞ്ഞു. യുഎസ് ജനറല്‍ അസംബ്ലി പ്രസിഡന്റ് വോള്‍ക്കാന്‍ ബോസ്കിറും വാക്സിനേഷനെ കുറിച്ച് സംസാരിച്ചു. താനും ഗുട്ടെറസും ഉടന്‍ തന്നെ വാക്സിന് സ്വീകരിക്കും. അടുത്തയാഴ്ച്ച ഗുട്ടെറസ് വാക്സിനേഷന് വിധേയനാകും. ബോസ്കിറിന് ഫെബ്രുവരി രണ്ടിനാണ് വാക്സിനേഷന്. 65 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിനേഷന് ന്യൂയോര്‍ക്കില്‍ നിര്‍ബന്ധമാണ്. അതാണ് ഇവര്‍ക്കും വാക്സിന് ലഭിക്കാന്‍ കാരണം.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications