Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് സുപ്രീംകോടതിയിൽ ട്രംപിന് തിരിച്ചടി: പെൻസിൽവാനിയയിലെ വൈകിയെത്തിയ വോട്ടുകൾ എണ്ണുന്നത് നിർത്താ

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി. പെൻസിവാനിയയിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ ബാലറ്റുകൾ എണ്ണുന്നത് ഉടൻ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് യുഎസ് സുപ്രീം കോടതി തള്ളിക്കളഞ്ഞത്. റിപ്പബ്ലിക്കൻ പാർട്ടിയാണ് ഇത് സംബന്ധിച്ച് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. വൈകി എത്തുന്ന ബാലറ്റുകൾ പ്രത്യേകം സൂക്ഷിക്കാൻ സാമുവൽ അലിറ്റോ പെൻസിൽവാനിയയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യം ആദ്യം തന്നെ തീരുമാനിച്ചിരുന്നതായി ഉന്നത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

 വോട്ടുകൾ എണ്ണരുത്

വോട്ടുകൾ എണ്ണരുത്

തെരഞ്ഞെടുപ്പ് ദിനത്തിന് ശേഷം വരുന്ന ബാലറ്റുകളുടെ എണ്ണം ഉടൻ നിർത്തണമെന്ന പെൻസിൽവാനിയ റിപ്പബ്ലിക്കൻമാരുടെ അഭ്യർത്ഥന യുഎസ് സുപ്രീം കോടതി ജസ്റ്റിസ് വെള്ളിയാഴ്ച നിഷേധിച്ചു.
വൈകി എത്തുന്ന ബാലറ്റുകൾ പ്രത്യേകം സൂക്ഷിക്കുന്നത് തുടരാൻ സാമുവൽ അലിറ്റോ പെൻ‌സിൽ‌വാനിയയോട് ആവശ്യപ്പെട്ടു, സംസ്ഥാനത്തെ ഉന്നത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇതിനകം എടുത്ത തീരുമാനം സ്ഥിരീകരിച്ചു.

 ബാലറ്റുകൾ വേറെ വേണം

ബാലറ്റുകൾ വേറെ വേണം


ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ തന്റെ നേതൃത്വം ഉറപ്പിക്കുകയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തുന്ന സ്ഥിതിയിലേക്ക് നീങ്ങുകയും ചെയ്തതിരുന്നു. ഇതോടെയാണ് വോട്ടുകൾ അയോഗ്യമാക്കണമെന്നുള്ള ആവശ്യവുമായി ട്രംപ് മുന്നോട്ടുപോകുന്നത്. ഭൂരിഭാഗം പേരും ബിഡനെ അനുകൂലിക്കുമെന്നാണ് കരുതുന്നത്. പെൻ‌സിൽ‌വാനിയ സ്റ്റേറ്റ് നിയമപ്രകാരം അവരെ അയോഗ്യരാക്കണമെന്ന ആവശ്യമാണ് റിപ്പബ്ലിക്കൻ പാർട്ടി മുന്നോട്ടുവെക്കുന്ന ആവശ്യം. ഇതിന്റെ ആദ്യപടിയായാണ്, തെരഞ്ഞെടുപ്പ് ദിനത്തിൽ രാത്രി 8:00 ന് ശേഷം വന്ന ബാലറ്റുകൾ മറ്റുള്ളവയിൽ നിന്ന് മാറ്റി നിർത്തണമെന്നും അവ എണ്ണുന്നത് തടയണമെന്നും ഹൈക്കോടതി ഉത്തരവിട്ടത്. വൈകിയെത്തിയ ബാലറ്റുകൾ മറ്റ് ബാലറ്റുകളുമായി കൂടിച്ചേർന്നാൽ, ഇത്തരക്കാരെ അയോഗ്യരാക്കാനുള്ള ഏതൊരു ശ്രമവും അസാധ്യമാകുമെന്നുള്ള ആശങ്കയാണ് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്.

 പെൻസിൽവാനിയ നിർണ്ണായകം

പെൻസിൽവാനിയ നിർണ്ണായകം

നവംബർ മൂന്നിലെ തിരഞ്ഞെടുപ്പ് ഫലം നോക്കുമ്പോൾ പെൻസിൽവാനിയയിലെ വോട്ടുകളാണ് അമേരിക്കയുടെ അടുത്ത പ്രസിഡന്റിനെ നിർണ്ണയിക്കുകയെന്നാണ് റിപ്പബ്ലിക്കൻ പാർട്ടി പറയുന്നത്. 67 കൌണ്ടി ബോർഡുകളും വൈകിയെത്തുന്ന ബാലറ്റുകൾ വേർതിരിക്കുന്നുണ്ടോ എന്ന് വ്യക്തമല്ലെന്നും ഹർജിയിൽ പറയുന്നു.

 മെയിൽ ഇൻ ബാലറ്റ്

മെയിൽ ഇൻ ബാലറ്റ്


നവംബർ 3 നകം പോസ്റ്റ്‌മാർക്ക് ചെയ്ത മെയിൽ-ഇൻ ബാലറ്റുകൾ സ്വീകരിക്കാനും വെള്ളിയാഴ്ചയോടെ എത്തിച്ചേരാനുമുള്ള സംസ്ഥാന തീരുമാനത്തിനായി റിപ്പബ്ലിക്കൻ പാർട്ടി മാസങ്ങളായി പോരാട്ടം തുടരുകയാണ്. മെയിൽ ബാലറ്റുകൾ സ്വീകരിക്കുന്ന അവസാന ദിവസം തിരഞ്ഞെടുപ്പ് ദിനമായിരുന്നു. യുഎസ് സുപ്രീംകോടതി ഈ തീരുമാനം നിയമപരമായി വിധിക്കുകയും പിന്നീട് ഫെഡറൽ സംവിധാനത്തിൽ അപ്പീൽ നൽകുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
    Jo biden leads at trump's pennsylvania
    ട്രംപിന്റെ കടുംപിടുത്തം

    ട്രംപിന്റെ കടുംപിടുത്തം


    യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏത് കേസിലും ബാരറ്റിനെ വേണമെന്ന ആവശ്യം ഡൌണാൾഡ് ട്രംപ് നേരത്തെ ഉന്നയിച്ചിരുന്നു. കിഴക്കൻ സംസ്ഥാനത്തിന്റെ വോട്ടെടുപ്പ് അവസാനിക്കുന്നതിന് കാലതാമസം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റിപ്പബ്ലിക്കൻ പാർട്ടി വെള്ളിയാഴ്ചത്തെ നിവേദനം സമർപ്പിച്ചത്. ഇത് തിരഞ്ഞെടുപ്പ് ജോ ബൈഡന് അനുകൂലമായിത്തീരും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+