തിരിച്ചടവ് മുടങ്ങി, കണ്ണൂരില്‍ വീണ്ടും ജപ്തി; ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയും മാതാവും പ്രതിസന്ധിയില്‍
തളിപ്പറമ്പ്: പൊതുമേഖലാ ബാങ്ക് കിടപ്പാടം ജപ്തി ചെയ്തതോടെ ഭിന്നശേഷിക്കാരിയായ മകളും രോഗിയായ മാതാവും ഉള്‍പ്പടെയുള്ള കുടുംബം പെരുവഴിയിലായെന്ന് പരാതി. പ്രവാസിയായ തളിപറമ്പ് കുറുമാത്തൂരില്‍ അബ്ദുള്ളയുടെ വീടാണ് ജപ്തി ചെയ്തത്.
തളിപറമ്പ് കുറുമാത്തൂര്‍ സ്വദേശി അബ്ദുള്ള പൊതുമേഖലാബാങ്കില്‍ നിന്നും ഭവനവായ്പയായി കടമെടുത്ത 25 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടിയുമായി എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതര്‍ രംഗത്തെത്തിയത്. ഇതോടെ മറ്റൊരിടത്തേക്ക് പോകാന്‍ ഇടമില്ലാതെ അര്‍ധരാത്രിവരെ വീട്ടു മുറ്റത്തിരുന്ന കുടുംബത്തെ നാട്ടുകാര്‍ ഇടപെട്ട് ഒരു ബന്ധുവിന്റെ വീട്ടിലെത്തിച്ചു.

മറ്റൊരിടത്തേക്ക് മാറാനുള്ള സാവകാശം ബാങ്ക് തന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. ജപ്തി ചെയ്ത് ഉദ്യോഗസ്ഥര്‍ മടങ്ങിയതിന് പിന്നാലെ പിതാവിനെ കാണാതായതായി മകള്‍ ഷബ്ന പറഞ്ഞു. മനോവിഷമത്തില്‍ പിതാവ് ഫോണും ഉപേക്ഷിച്ച് ആരോടും പറയാതെ പോയെന്നും ഷബ്ന പറഞ്ഞു.
തന്റെയും മാതാവിന്റേയും ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചെലവായി. ഇതിനിടെ വിദേശത്തെ തൊഴില്‍ നഷ്ടപ്പെട്ട് കൊവിഡ് കാലത്ത് പിതാവ് നാട്ടിലെത്തി. ഇതോടെയാണ് സാമ്പത്തിക ഞെരുക്കം ഉണ്ടായി തിരിച്ചടവ് മുടങ്ങിയത്. ഇപ്പോള്‍ അഭയം ഇല്ലാത്ത അവസ്ഥയിലാണെന്നും കുടുംബം പറയുന്നു. സംഭവം ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് അധികൃതരുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോട്ടയം മലബാറിലെ പുറക്കളത്ത് സുഹ്റയെന്ന വീട്ടമ്മയെയും വയോധികയായ മാതാവിനെയും രണ്ടുമക്കളെയും കേരളാബാങ്ക് വീട് ജപ്തി ചെയ്തു പുറത്താക്കിയിരുന്നു. ഈ വിഷയം വിവാദമായി തുടരുന്നതിനിടെയാണ് മറ്റൊരു പുറത്താക്കല്‍ കൂടി നടന്നത്. ഇതിനിടെ സുഹ്റയുടെ വീട് ജപ്തി ചെയ്ത സംഭവത്തില്‍ പ്രശ്ന പരിഹാരത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്.
എത്ര സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് എംഎല്‍എമാരുണ്ട് എന്നറിയാമോ?
കെ.പി മോഹനന് എം.എല്‍.എയുടെ നേതൃത്വത്തിലാണ് പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ഒറ്റ തവണ തീര്‍പ്പാക്കലിലൂടെ പണം അടക്കാനുള്ള അവസരം കുടുംബത്തിന് നല്‍കാനാണ് എം.എല്‍. എയുടെ നേതൃത്വത്തില്‍ ഇടപെടല്‍ നടത്തുന്നത്. എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരം ലോണ്‍ തുകയില്‍ ഇളവ് വരുത്താനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.
പോസോ.. അതോ ഡാന്‍സോ.. രണ്ടായാലും കിടുക്കി ഷംനാ..; കിടിലന്‍ ചിത്രങ്ങള്‍
കഴിഞ്ഞ ദിവസം ചേര്‍ന്ന കേരള ബാങ്ക് ബോര്‍ഡ് യോഗത്തില്‍ സുഹ്റയുടെ വീട് ജപ്തി ചെയ്ത വിഷയം ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുകയായിരുന്നു. ഇതിനിടെ സുഹ്റയേയും കുടുംബത്തെയെയും സമീപത്തെ വീട്ടിലേയ്ക്ക് മാറ്റി. 2012 ല്‍ ഭവന വായ്പയായി എടുത്ത 10 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെ കഴിഞ്ഞ ദിവസമാണ് കേരള ബാങ്ക് സുഹ്റയുടെ വീട് ജപ്തി ചെയ്തത്. വീട് വിറ്റ് ലോണ്‍ അടയ്ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ടും ബാങ്ക് സമയം അനുവദിച്ചില്ലെന്ന് സുഹ്റ ആരോപിച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications