Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒന്ന് വിവാഹിതയായ സ്ത്രീ പ്രണയിക്കുന്നത് ക്രിമിനൽ കുറ്റമല്ല, ഈ രാഹുൽ മാങ്കൂട്ടത്തിൽ എന്തൊരു ബോറൻ', കുറിപ്പ്

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിക്കെതിരെ വ്യക്തിഹത്യയും സ്വഭാവഹത്യയും അടക്കമുളള രൂക്ഷമായ സൈബർ ആക്രമണം ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. രാഹുൽ ഈശ്വർ മുതൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾ വരെ ഉന്നയിക്കുന്ന വാദം വിവാഹിതയായിട്ടും രാഹുലുമായി ബന്ധമുണ്ടാക്കിയ യുവതിയാണ് കുറ്റക്കാരി എന്നതാണ്.

ഇത്തരം വിമർശനങ്ങൾക്ക് സ്മിത സൈലേഷ് ഫേസ്ബുക്കിൽ നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. കുറിപ്പ് വായിക്കാം: '' ഏതു പാർട്ടിയിൽ ആണെങ്കിലും ചെറുപ്പക്കാർ പൊളിറ്റിക്കൽ ലീഡേഴ്‌സ് ആയി വരുന്നതിനെ വളരെ പോസിറ്റീവ് ആയാണ് കണ്ടിരുന്നത്... ഈ രാഹുൽ മാങ്കൂട്ടത്തിലിനെയും അതെ പ്രതീക്ഷയോടെയാണ് നോക്കി കണ്ടിരുന്നത്..നാടിന്റെ വികസനകാര്യങ്ങളിൽ യുവാക്കൾക്ക് കുറേ കൂടി ഊർജ്ജസ്വലമായി ഇടപെടാനാവും എന്നൊക്കെ കരുതുന്ന ഒരാളാണ് ഞാൻ..

പക്ഷേ ഈ രാഹുൽ മാങ്കൂട്ടത്തിൽ എന്തൊരു ബോറൻ മനുഷ്യനാണ്.. ആ പെൺകുട്ടിയുടെ കരച്ചിൽ കേൾക്കുകയായിരുന്നു... മുറിവേറ്റ ഒരു പക്ഷിക്കുഞ്ഞ് കരയുംപോലെ.. അത്രയ്ക്കും ദയനീയമായി... ആ കൂട്ടി കടന്നു പോയ ദിവസങ്ങളെ ഊഹിക്കാനാവുന്നുണ്ട്.. ഇമോഷണലി സപ്പോർട്ട് ചെയ്യാൻ ബാധ്യതപ്പെട്ട ഒരാളും കൂടെയില്ലാതെ.. പാവം തോന്നുന്നു അതിനോട്. പ്രണയം അവസാനിച്ചതിനു ശേഷം പഴയ കാമുകി മുമ്പുണ്ടായിരുന്ന പ്രണയത്തെ പീഡനം എന്ന് വിളിക്കുന്ന ടൈപ്പ് ഓഫ് പരാതിയുടെ വേർഷൻ അല്ലിത്.

rahul

ഒരു പെൺകുട്ടിക്കാണ് അവളുടെ ശരീരത്തിന് മേലുള്ള തീരുമാനങ്ങളിൽ പൂർണ്ണ അധികാര അവകാശങ്ങൾ എന്നിരിക്കെ... ഈ ഭരണഘടന അവകാശങ്ങളെ ഒക്കെ ചവുട്ടി കൂട്ടി പെൺകുട്ടിയെ ഗർഭിണിയാക്കിയേ പറ്റു എന്ന് നിർബന്ധിക്കുകയാണ് അധികാര സ്ഥാനത്തിരിക്കുന്ന കാമുകൻ.. എന്തൊരു സൈക്കോ ആണ് അയാൾ... അതും കഴിഞ്ഞ് പ്രെഗ്നന്റ് ആയ പെൺകുട്ടി തന്റെ ശാരീരിക അവശതകളെ കുറിച്ച് പറയുമ്പോൾ ഡ്രാമ നിർത്തിക്കോളാൻ പറഞ്ഞുള്ള ആക്രോശം.. നിർബന്ധിത അബോർഷൻ.. അതിന് ശേഷം അവശയായ പെൺകുട്ടിയെ അവഗണിക്കൽ...

ഒരു ഘട്ടത്തിൽ പോലും ആ പെൺകുട്ടിക്ക് വൈകാരികപിന്തുണ നൽകാതെ ഓരോ ഫോൺ കോളിലും അയാൾ ആ കുട്ടിയെ അധിക്ഷേപിക്കുകയും, അപമാനിക്കുകയും ചെയ്യുന്നു. ഒരു ഘട്ടത്തിലും ആ പെൺകുട്ടിയോട് ക്ഷമാപണം നടത്താൻ ഇയാൾ തയ്യാറായിട്ടേയില്ല.. U are so cruel... രാഹുൽ മാങ്കൂട്ടത്തിൽ... നീതിരഹിതമായ നിങ്ങളുടെ നിലപാടുകൾക്കെതിരെയാണ് ആ പെൺകുട്ടി യഥാർത്ഥത്തിൽ പരാതി നൽകിയിരിക്കുന്നത്..

ആ പെൺകുട്ടിക്ക് നിങ്ങളെ ആവശ്യമുണ്ടായിരുന്ന സമയത്ത് ആ കുട്ടിക്കൊപ്പം നിന്നിരുന്നെങ്കിൽ.. അതിനോട് കൊറേ കൂടി മനുഷ്യത്വത്തോടെ ഇടപഴകിയിരുന്നെങ്കിൽ.. നിങ്ങളൊരു മനുഷ്യനായിരുന്നെങ്കിൽ.. ആ പെൺകുട്ടി നിങ്ങളോട് ഒരു പക്ഷേ ക്ഷമിക്കുമായിരുന്നു.. Forgiveness ന് അർഹതയില്ലാത്ത മാനുഷികമായ ഒരു ക്വാളിറ്റിയുമില്ലാത്ത ഒരു വ്യക്തിയായി നിങ്ങൾ ചരിത്രത്തിൽ രേഖപ്പെട്ട് കിടക്കും.. എന്തൊരു കരുണയില്ലാത്ത, മനുഷ്യത്വമില്ലാത്ത പ്രവൃത്തിയാണ് നിങ്ങൾ ആ പെൺകുട്ടിയോട് കാട്ടിയത്.. ആ പെൺകുട്ടിയ്ക്കൊപ്പമാണ്.. കേരളം ഒരു കാലത്തും നിങ്ങളോട് ക്ഷമിക്കില്ല...

പെൺകുട്ടി വിവാഹിതയാണ് എന്ന് മറക്കരുത് എന്ന കമെന്റ് അധികരിച്ചു വന്നത് കണ്ട സാഹചര്യത്തിൽ.. എല്ലാർക്കും മറുപടി കൊടുത്തു കൈ കുഴയുന്നത്കൊണ്ട് അതിനുള്ള മറുപടി കൂടി ഇതിൽ കൂട്ടി ചേർക്കുന്നു.. പെൺകുട്ടിക്കു വിവാഹാശേഷമുണ്ടായ ബന്ധമാണ് എന്നതാണല്ലോ പെൺകുട്ടിയുടെ ഭാഗത്തു നിന്നുള്ള ക്രൈം ആയി നിങ്ങൾ കാണുന്നത് അതിന്റെ മറുപടി ചേർക്കുന്നു.

ഒന്ന് വിവാഹിതയായ സ്ത്രീ പ്രണയിക്കുന്നത് അവരുടെ പേർസണൽ ഡിസിഷൻ ആണ്.. അത് ക്രിമിനൽ കുറ്റമല്ല. വൈവാഹിക ജീവിതത്തിൽ ഗാർഹികപീഡനത്തിന് ഇരയായി സഹായമാഭ്യർത്ഥിച്ചു വന്ന പെൺകുട്ടിയെ പൊളിറ്റിക്കൽ ലീഡർ എന്ന സ്വാധീനം ഉപയോഗിച്ച് പ്രണയം സ്ഥാപിച്ച് ചൂഷണം ചെയ്തതാണെന്നാണ് രാഹുലിന്റെ തന്നെ പുതിയ മൊഴി. തന്റെ വരുതിയിലാക്കിയ സ്ത്രീയേ ഗർഭ നിരോധന മാർഗങ്ങൾ സ്വീകരിക്കാൻ അനുവദിക്കാതെ വിലക്കി ഗർഭിണി ആക്കിയതിനു ശേഷം അബോർഷന് ഭീഷണിപെടുത്തി നിർബന്ധിക്കുന്നത് ക്രിമിനൽ കുറ്റമാണ്... അബോർഷന് മുന്പും ശേഷവും ആ പെൺകുട്ടിക്ക് മാനസിക പിന്തുണ നൽകാതിരുന്നത് മനുഷ്യത്വരഹിതവും.

ഇടതുപക്ഷക്കാരിയായതോണ്ട് രാഹുലിനെ വിമർശിക്കുന്നു എന്നൊന്നും പറഞ്ഞ് ആരും ഈ വഴി വരണ്ട... ഗോകുലെന്ദ്രനെയും, ശശിയെയും ഉൾപ്പെടെ ഇടതുപക്ഷ നേതാക്കളെയും ആവശ്യത്തിന് വിമർശിച്ചിട്ടുണ്ട്.. ഉമ്മൻചാണ്ടി സാറിനെതിരെ സരിതയെ പോലുള്ളവർ വന്നപ്പോൾ ആ സ്ത്രീയേ നിശിതമായി വിമർശിച്ചിട്ടുണ്ട്... എന്റെ നീതിബോധത്തിന്റെ അര ശതമാനം കൊണ്ട് പോലും കൂടെ നിൽക്കാൻ ക്വാളിറ്റി ഇല്ലാത്ത ഊളയായത് കൊണ്ട് രാഹുലിനെ വെറുക്കുന്നു... അയാൾക്ക് ഏറ്റവും കഠിനമായ ശിക്ഷ കിട്ടണമെന്ന് ആഗ്രഹിക്കുന്നു''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+