കീഴടങ്ങിയില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടും;വിജയ് ബാബുവിനെ തിരിച്ചെത്തിക്കാന്‍ പോലീസ്
കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ കീഴടങ്ങിയില്ലെങ്കില്‍ പ്രതി വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്ത് വകകള്‍ കണ്ടുകെട്ടാനുള്ള സാധ്യത തേടി പൊലീസ്. ഇതിന് വേണ്ടി പൊലീസ് നിയമോപദേശം തേടിയതായാണ് വിവരം.
വിദേശത്തേക്കു കടന്ന പ്രതി വിജയ്ബാബു ജോര്‍ജിയയിലാണ് ഉള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയെ കണ്ടെത്താന്‍ അര്‍മേനിയയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിട്ടുണ്ട്. ജോര്‍ജിയയില്‍ ഇന്ത്യക്ക് എംബസിയില്ലാത്തതുകൊണ്ടാണ് അയല്‍രാജ്യമായ അര്‍മേനിയയിലെ എംബസിയുമായി വിദേശകാര്യവകുപ്പ് വഴി കൊച്ചി സിറ്റി പൊലീസ് ബന്ധപ്പെട്ടത്. മെയ് 24നുള്ളില്‍ ബിജയ് ബാബു കീഴടങ്ങാന്‍ തയാറായില്ലെങ്കില്‍ വിജയ്ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള നീക്കം ഉര്ജിതമാക്കാനാണ് പൊലീസിന്റെ പദ്ധതി.

വിജയ് ബാബുവിന് അധോലോക സംഘങ്ങളുടെ സഹായം കിട്ടിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജോര്‍ജിയയിലേക്ക് കടക്കാന്‍ ഇവരുടെ സഹായം വിജയ് ബാബുവിന് ലഭിച്ചുണ്ടാകാമെന്നും പറയപ്പെടുന്നു.ദുബായിലെ സിനിമ വ്യവസായങ്ങളെ നിയന്ത്രിക്കുന്ന സംഘങ്ങളുടെ സഹായമാകാം ലഭിച്ചതെന്നും കരുതുന്നു. പാസ്പോര്‍ട്ട് റദ്ദാക്കിയ ശേഷമാണ് വിജയ് ബാബു കടന്നതെങ്കില്‍ റോഡുമാര്‍ഗമാവാനാണ് സാധ്യത.പാസ്പോര്‍ട്ട് ഓഫീസിന് മുമ്പാകെ ഹാജരാകും എന്നറിയിച്ച വിജയ് ബാബു ഇത് തെറ്റിച്ച് കടന്നുകളയുകയായിരുന്നു. ബിസിനസ് ടൂറിലായതുകൊണ്ട് 24 ന് ഹാജരാകാന്‍ മത്രമേ കഴിയുകയുള്ളൂ എന്നായിരുന്നു വിജയ് ബാബു പറഞ്ഞത്. ചൊവ്വാഴ്ചയ്ക്കകം വിജയ് ബാബു തിരിച്ചെത്തി ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യങ്ങളില്‍ ഇത് ബാധകമാകുമെന്നും പൊലീസ് പറഞ്ഞിട്ടുണ്ട്. ഇന്റര്‍പോള്‍ വഴിയായിരിക്കും റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുക. ദുബായില്‍ നിന്ന് സൗദി, ഇറാഖ്, സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളിലൂടെ റോഡുമാര്‍ഗം 3000 ല്‍ കിലോമീറ്റര്‍ സഞ്ചരിച്ചാലാണ് ജോര്‍ജിയന്‍ അതിര്‍ത്തിയിലേക്ക് എത്തുക.

ഏപ്രില്‍ 22 നാണ് വിജയ് ബാബുവിനെതിരെ യുവനടി പരാതിയുമായി രംഗത്തെത്തിയത്.ഇതോടെ വിജയ് ബാബു ആദ്യം ഗോവയിലേക്കും അവിടെ നിന്ന് ബെംഗളൂരുവിലേക്കും എത്തി. തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന് ദുബായിലേക്ക് വിജയ് ബാബു രക്ഷപ്പെടുകയായിരുന്നു. താന്‍ നിരപരാധിയാണെന്നും സംഭവത്തില്‍ താനാണ് ഇരയെന്നും അവകാശപ്പെട്ട് വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. ഫേസ്ബുക്ക് ലൈവിനിടെ ഇയാള്‍ ഇരയുടെ പേര് വെളിപ്പെടുത്തുകയും ഇരയെ അധിക്ഷേപിക്കുകയും ചെയ്തു.

വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജാമ്യം കിട്ടുന്നതുവരെ പോലീസിന് പിടികൊടുക്കാതിരിക്കാനാണ് വിജയ് ബാബു ശ്രമിക്കുന്നത്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി കഴിഞ്ഞദിവസം പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും. പരിഗണിച്ചില്ല. തിങ്കളാഴ്ച മാത്രമേ ഹര്‍ജി പരിഗണിക്കുകയുള്ളു.

വിജയ് ബാബുവിന് സിനിമാ മേഖലയില്‍ നിന്ന് തിരിച്ചടി ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. ഒരു വെബ്സീരീസിനു വേണ്ടി വിജയ് ബാബുവുമായി 50 കോടി രൂപയുടെ കരാറിലേര്പ്പെട്ടിരുന്ന ഒടിടി കമ്പനി പിന്മാറിയതായി റിപ്പോര്‍ട്ടുണ്ട്. 'അമ്മ' ഈ കരാര്‍ ഏറ്റെടുക്കാന്‍ നീക്കം നടത്തിയതായാണ് വിവരം.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications