സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം!!!പുറത്തിറങ്ങിയാല്‍ എന്താകും!! ജാമ്യാപേക്ഷക്കെതിരെ പ്രോസിക്യൂഷന്
ദിലീപ് പുറത്തിറങ്ങിയാൽ നടിയെ വീണ്ടും അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു പ്രോസിക്യൂഷന് .പോലീസ് കസ്റ്റഡിയിലുള്ളപ്പോൾ തന്നെ ദിലീപിനായി സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രചാരണം നടക്കുന്നുവെന്ന് പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചു. കസ്റ്റഡിയില്‍ ഉളളപ്പോള്‍ ഇങ്ങനെയാണെങ്കില്‍ പുറത്തിറങ്ങിയാല്‍ എന്താകും സ്ഥിതി. ദിലീപ് പുറത്തിറങ്ങിയാൽ നടിയെ വീണ്ടും അപായപ്പെടുത്താൻ ശ്രമിക്കുമെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് വാദിച്ചു.

ദിലീപിനെതിരെയുളളത് ഒരു കൊടും കുറ്റവാളിയുടെ മൊഴിമാത്രമാണെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ അത് മാത്രം വിശ്വിസിച്ചാണ് പൊലീസ് മുന്നോട്ട് പോകുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്ളതെല്ലാം കള്ളമാണെന്നും പ്രതിഭാഗം കോടതിയിൽ ആരോപിച്ചു. ദിലീപിന്റെ രണ്ട് ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശോധന വേണം. പൊലീസിനെ ഏല്‍പ്പിച്ചാല്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്നും അ ദിലീപിന് വേണ്ടി ഹാജരായ അഡ്വ.രാം കുമാര്‍ വാദിച്ചു.

ദിലീപിന് പണിയായത് സോഷ്യൽ മീഡിയ ക്യംപെയ്ൻ
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പണിയായത് സോഷ്യൽ മീഡിയയിലെ അനുകൂല പ്രചാരണ ക്യംപെയ്ൻ. ദിലീപ് പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

സമൂഹ മാധ്യമത്തിൽ ദിലീപ് തരംഗം
സമൂഹ മാധ്യമങ്ങളിൽ ദിലീപന് അനുകൂലിച്ച് നിരവധിപേർ രംഗത്തെത്തിട്ടുണ്ട്. പബ്ലിക് റിലേഷന്‍സ് ഏജന്‍സികളുടെ നേതൃത്വത്തിലാണ് ഇത്തരമൊരു ശ്രമം നടക്കുന്നതെന്ന് റിപ്പേർട്ട്.

മലക്കം മറിഞ്ഞ് താരങ്ങൾ
ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം പ്രതികൂലിച്ച് സംസാരിച്ച പല താരങ്ങളും ഇപ്പോള്‍ വാക്ക് മാറ്റിയിട്ടുണ്ട്. അതിനെല്ലാം പിറകില്‍ ഈ ദിലീപ് വിഭാഗത്തിന്റെ രഹസ്യ കൈകടത്തലാണെന്നാണ് വിവരം.

അനുകൂല ഫേസ്ബുക്ക് പോസ്റ്റുകൾ
ദിലീപിനെ അറസ്റ്റ് ചെയ്ത് ഇത്രയും ദിവസമായിട്ടും പ്രതികരിക്കാതിരുന്നവര്‍ക്കും ദിലീപിന് അനുകൂലമായി സോഷ്യല്‍ മീഡിയകള്‍ വഴി പോസ്റ്റ് ഇടാന്‍ സമ്മര്‍ദ്ദമുണ്ട്.

പോലീസ് അന്വേഷിക്കുന്നു
ദിലീപിന് അനുകൂലമായി സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടാക്കുന്നതിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിർണ്ണായക വിവരങ്ങൾ
ഗൂഢാലോചനയില്‍ അപ്പുണ്ണി ഉള്‍പ്പെട്ടതിന് തെളിവുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഒളിവില്‍ പോയ അപ്പുണ്ണിക്കായി തിരച്ചില്‍ തുടരുകയാണ്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിക്ക് അറിയാമെന്നാണ് പോലീസ് കരുതുന്നത്.

അപ്പുണ്ണി ഒളിവിൽ
പള്‍സര്‍ സുനിക്ക് പണം നല്കി ഒത്തുതീര്‍പ്പിന് ശ്രമിച്ചതും അപ്പുണ്ണിയാണെന്നാണ് വിവരം. പള്‍സറുമായി അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതിനും ഫോണ്‍ സംഭാഷണത്തിനും പൊലീസിന്റെ കൈവശം തെളിവുകളുണ്ട്. അന്വേഷണ സംഘം രണ്ടാമത് ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും ഇയാള്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ഏലൂരിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടാതെ അപ്പുണ്ണിയെ നിലവില്‍ കിട്ടിക്കൊണ്ടിരുന്ന അഞ്ച് മൊബൈല്‍ ഫോണ്‍ കണക്ഷനുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications