സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം!!!പുറത്തിറങ്ങിയാല്‍ എന്താകും!! ജാമ്യാപേക്ഷക്കെതിരെ പ്രോസിക്യൂഷന്‍
ദിലീപ് പുറത്തിറങ്ങിയാൽ നടിയെ വീണ്ടും അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു പ്രോസിക്യൂഷന്‍ .പോലീസ് കസ്റ്റഡിയിലുള്ളപ്പോൾ തന്നെ ദിലീപിനായി സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രചാരണം നടക്കുന്നുവെന്ന് പ്രോസിക്യൂഷന് കോടതിയില് അറിയിച്ചു. കസ്റ്റഡിയില്‍ ഉളളപ്പോള്‍ ഇങ്ങനെയാണെങ്കില്‍ പുറത്തിറങ്ങിയാല്‍ എന്താകും സ്ഥിതി. ദിലീപ് പുറത്തിറങ്ങിയാൽ നടിയെ വീണ്ടും അപായപ്പെടുത്താൻ ശ്രമിക്കുമെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ദിലീപിനെതിരെയുളളത് ഒരു കൊടും കുറ്റവാളിയുടെ മൊഴിമാത്രമാണെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ അത് മാത്രം വിശ്വിസിച്ചാണ് പൊലീസ് മുന്നോട്ട് പോകുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്ളതെല്ലാം കള്ളമാണെന്നും പ്രതിഭാഗം കോടതിയിൽ ആരോപിച്ചു. ദിലീപിന്റെ രണ്ട് ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശോധന വേണം. പൊലീസിനെ ഏല്‍പ്പിച്ചാല്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്നും അ ദിലീപിന് വേണ്ടി ഹാജരായ അഡ്വ.രാം കുമാര്‍ വാദിച്ചു.

ദിലീപിന് പണിയായത് സോഷ്യൽ മീഡിയ ക്യംപെയ്ൻ
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പണിയായത് സോഷ്യൽ മീഡിയയിലെ അനുകൂല പ്രചാരണ ക്യംപെയ്ൻ. ദിലീപ് പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

സമൂഹ മാധ്യമത്തിൽ ദിലീപ് തരംഗം
സമൂഹ മാധ്യമങ്ങളിൽ ദിലീപന് അനുകൂലിച്ച് നിരവധിപേർ രംഗത്തെത്തിട്ടുണ്ട്. പബ്ലിക് റിലേഷന്‍സ് ഏജന്‍സികളുടെ നേതൃത്വത്തിലാണ് ഇത്തരമൊരു ശ്രമം നടക്കുന്നതെന്ന് റിപ്പേർട്ട്.

മലക്കം മറിഞ്ഞ് താരങ്ങൾ
ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം പ്രതികൂലിച്ച് സംസാരിച്ച പല താരങ്ങളും ഇപ്പോള്‍ വാക്ക് മാറ്റിയിട്ടുണ്ട്. അതിനെല്ലാം പിറകില്‍ ഈ ദിലീപ് വിഭാഗത്തിന്റെ രഹസ്യ കൈകടത്തലാണെന്നാണ് വിവരം.

അനുകൂല ഫേസ്ബുക്ക് പോസ്റ്റുകൾ
ദിലീപിനെ അറസ്റ്റ് ചെയ്ത് ഇത്രയും ദിവസമായിട്ടും പ്രതികരിക്കാതിരുന്നവര്‍ക്കും ദിലീപിന് അനുകൂലമായി സോഷ്യല്‍ മീഡിയകള്‍ വഴി പോസ്റ്റ് ഇടാന്‍ സമ്മര്‍ദ്ദമുണ്ട്.

പോലീസ് അന്വേഷിക്കുന്നു
ദിലീപിന് അനുകൂലമായി സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടാക്കുന്നതിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിർണ്ണായക വിവരങ്ങൾ
ഗൂഢാലോചനയില്‍ അപ്പുണ്ണി ഉള്‍പ്പെട്ടതിന് തെളിവുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഒളിവില്‍ പോയ അപ്പുണ്ണിക്കായി തിരച്ചില്‍ തുടരുകയാണ്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിക്ക് അറിയാമെന്നാണ് പോലീസ് കരുതുന്നത്.

അപ്പുണ്ണി ഒളിവിൽ
പള്‍സര്‍ സുനിക്ക് പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചതും അപ്പുണ്ണിയാണെന്നാണ് വിവരം. പള്‍സറുമായി അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതിനും ഫോണ്‍ സംഭാഷണത്തിനും പൊലീസിന്റെ കൈവശം തെളിവുകളുണ്ട്. അന്വേഷണ സംഘം രണ്ടാമത് ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും ഇയാള്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ഏലൂരിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടാതെ അപ്പുണ്ണിയെ നിലവില്‍ കിട്ടിക്കൊണ്ടിരുന്ന അഞ്ച് മൊബൈല്‍ ഫോണ്‍ കണക്ഷനുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
-
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!











Click it and Unblock the Notifications