'അമ്മയ്ക്ക് തലയും നട്ടെല്ലുമില്ല, പവർ ഉള്ളത് കൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്'; പ്രതികരിച്ച് പത്മപ്രിയ
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്‌ക്കെതിരെ കടുത്ത വിമർശനവുമായി നടി പത്മപ്രിയ ജാനകിരാമൻ രംഗത്ത്. സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്നും അതുകൊണ്ടാണ് ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെ നടക്കുന്നതെന്നും പറഞ്ഞ പത്മപ്രിയ 'അമ്മ' എന്ന സംഘടനയ്ക്ക് തലയും നട്ടെല്ലുമൊന്നും ഇല്ലെന്നും പരിഹസിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
എന്തുകൊണ്ടാണ് നാലര വർഷത്തോളം സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്ത നിന്നതെന്നും പത്മപ്രിയ ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ മറുപടി പറയണമെന്നും അവർ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റിയുടെ ശുപാർശകളിൽ എന്ത് നടപടിയാണ് സ്വീകരിക്കാൻ പോവുന്നതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ ചുവട് പിടിച്ച് കൂടുതൽ നടിമാർ താരങ്ങൾക്ക് എതിരെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്ന വേളയിലാണ് പത്മപ്രിയയുടെ പ്രതികരണം. മുൻനിര താരങ്ങൾ ഉൾപ്പെടെ നിലവിൽ ഇക്കൂട്ടത്തിൽ ആരോപണ വിധേയരായുണ്ട്. അതിനിടെ തനിക്കും മലയാള സിനിമയിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു.
'എനിക്കൊരു 25-26 വയസുള്ളപ്പോൾ ഇപ്പോഴത്തെ ഒരുലീഡിംഗ് പ്രൊഡക്ഷൻ മാനേജർ എന്നോട് ചോദിച്ചു. ഇത്രയും വയസും പ്രായവുമൊക്കെയായില്ലേ ഇനിയെങ്കിലും നിർത്തിക്കൂടെ, ഇതാണ് അവരുടെ കാഴ്‌ചപ്പാട്.' പത്മപ്രിയ തന്റെ അനുഭവം പങ്കുവച്ചു. അമ്മ സംഘടനയ്ക്ക് എതിരായ വിമർശനം കൂടുതൽ കടുപ്പിക്കുകയാണ് താരം ചെയ്‌തത്.
അമ്മയിലെ കൂട്ടരാജി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ പറയുന്നു. 'എന്ത് ധാർമികത ഉയർത്തിയാണ് രാജിയെന്ന് മനസിലാവുന്നില്ല. ആരൊക്കെ നിഷേധിച്ചാലും സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമാ സംഘടനകൾ നോക്കി കാണുന്നത്. പവർ ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്' പത്മപ്രിയ പറയുന്നു.
ഹേമ കമ്മിറ്റിയെ നിയമിച്ച സർക്കാർ തീരുമാനം ശരിവയ്ക്കുമ്പോഴും റിപ്പോർട്ട് പുറത്തുവിടാൻ വൈകിയ നടപടിയെ അവർ സംശയദൃഷ്‌ടിയോടെയാണ് നോക്കി കാണുന്നത്. 'നാലര വർഷം റിപ്പോർട്ട് പുറത്ത് വിടാതിരുന്നത് എന്തുകൊണ്ടാണെന്ന് സർക്കാർ വിശദീകരിക്കണം. അതിനുശേഷം സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുക മാത്രമാണ് ചെയ്‌തത്. അതുമാത്രം പോരാ' പത്മപ്രിയ ആവശ്യപ്പെട്ടു.
അമ്മയ്ക്ക് തലയും നട്ടെല്ലും ഇല്ലെന്നും താരം പറയുകയുണ്ടായി. അതേസമയം, സംഘടനയിലെ മുതിർന്ന ഭാരവാഹികൾക്ക് എതിരെ ഉൾപ്പെടെ ആരോപണം ഉയർന്നതിനെ പിന്നാലെയാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവച്ചതായി പ്രഖ്യാപിച്ചത്. ജനറൽ സെക്രട്ടറി സിദ്ദിഖ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, മുതിർന്ന അംഗങ്ങളായ മണിയൻപിള്ള രാജു, ഇടവേള ബാബു, മുകേഷ് എന്നിവരും ആരോപണം നേരിട്ടിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications