വനിതകള്‍ക്ക് മാത്രമായൊരു സ്റ്റേഡിയം; മന്ത്രിയുടെ വന്‍ പ്രഖ്യാപനം, നഗരസഭയുടെ സ്ഥലം റെഡി
കാസര്‍കോട്: വനിതകള്‍ക്ക് മാത്രമായി ഒരു സ്റ്റേഡിയം കേരളത്തില്‍ വരുന്നു. ആദ്യമായിട്ടാണ് ഇത്തരമൊരു സംരംഭം ഒരുങ്ങുന്നത്. കാസര്‍കോട് നഗരസഭയുടെ സഹകരണത്തോടെയാണ് സ്റ്റേഡിയം നിര്‍മിക്കുക. പിങ്ക് പോലീസും ഷീ ടാക്സിയുമെല്ലാം കണ്ട മലയാളികള്‍ക്ക് ഇനി പിങ്ക് സ്റ്റേഡിയവും കാണാം. വ്യത്യസ്തമായ കായിക കാഴ്ചപ്പാടാണ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന് മുന്നോട്ട് വെക്കുന്നത്. സ്പോര്‍ട്സ് കൗണ്‍സിലുകളുടെ ഇടപെടല്‍ കൂടുതല്‍ സജീവമാക്കാനുള്ള പദ്ധതി മന്ത്രി നേരത്തെ പരസ്യമാക്കിയിരുന്നു. കായിക കേരളത്തിന് പുതിയ നയ രൂപീകരണത്തിനുള്ള ശ്രമത്തിലാണ് അദ്ദേഹം. കായിക മേഖലയിലുള്ള നിരവധി പ്രമുഖരുമായി സംവദിച്ചാണ് മന്ത്രിയുടെ ഓരോ നീക്കവും.
കാസര്‍കോട് നഗരത്തോട് ചേര്‍ന്ന താളിപ്പടുപ്പ് മൈതാനമാണ് ഇനി സ്റ്റേഡിയമായി മാറുക. ഇവിടെ മന്ത്രിയും സംഘവും സന്ദര്‍ശിച്ചു. കാസര്‍കോട് നഗരസഭയുടെ ഒന്നരേക്കര് സ്ഥലം സ്റ്റേഡിയത്തിന് വേണ്ടി ഉപയോഗിക്കും. വനിതകള്‍ക്ക് രാവിലെയും വൈകീട്ടും വ്യായാമം ചെയ്യാനും കായിക അഭ്യാസത്തിലേര്പ്പെടാനും ഇവിടെ അവസരമൊരുക്കും. സൈക്ലിങ്, കളരി, കരാട്ടേ, ജൂഡോ എന്നീ ഇനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് പുതിയ സ്റ്റേഡിയത്തില്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. അടുത്ത ദിവസങ്ങളില്‍ വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിക്കും. ആവശ്യമായ പദ്ധതി തയ്യാറാക്കും. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് മന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ....

വനിതകള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യ സ്റ്റേഡിയം കാസര്‍കോട് ഒരുക്കും. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനമാണ് പിങ്ക് സ്റ്റേഡിയമായി മാറുക. കാസര്‍കോട് നഗരസഭയുടെ ഒന്നര ഏക്കര്‍ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തും. നഗരസഭാ ചെയര്മാന് ഉള്‍പ്പെടെയുള്ളവരുമായി ഇക്കാര്യം സംസാരിച്ചു.
സൗന്ദര്യം പിന്നെയും കൂടിയോ? മീര ജാസ്മിന്-ജയറാം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍
പെണ്‍കുട്ടികള്‍ക്ക് സൈക്ലിങ്, കളരി, കരാട്ടേ, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ മികച്ച പരിശീലനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. കൂടുതല്‍ പെണ്‍കുട്ടികളെ കളിക്കളത്തിലേക്ക് ആകര്‍ഷിക്കാനും കായികരംഗത്ത് മികച്ച വനിതാ താരങ്ങളെ സൃഷ്ടിക്കാനും ഇതു വഴി സാധിക്കും. രാവിലെയും വൈകിട്ടും തടസങ്ങളില്ലാതെ പെണ്‍കുട്ടികള്‍ക്ക് പരിശീലനം സാധ്യമാകും. സ്പോര്‍ട്സ് കൗണ്‍സിലുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കും. അടുത്ത ദിവസങ്ങളില്‍ എന്‍ജിനീയറിങ് വിഭാഗം സ്ഥലത്ത് പരിശോധന നടത്തും. ജില്ലാ കളക്ടര്‍, നഗരസഭാ അധികൃതര്‍ എന്നിവുമായി സംസാരിച്ച് പദ്ധതി തയ്യാറാക്കും.
വനിത സ്റ്റേഡിയമാക്കി മാറ്റുന്ന താളിപ്പടുപ്പ് മൈതാനം സന്ദര്‍ശിച്ചു. കളിച്ചു കൊണ്ടിരുന്ന കുട്ടികളുമായി സംവദിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, കായിക വകുപ്പ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, കാസര്‍കോട് നഗരസഭ ചെയര്മാന് അഡ്വ. വി. എം മുനീര്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് മേഴ്സി കുട്ടന് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications