പശുക്കടത്തിന്റെ പേരില്‍ കേരളത്തിലും ആക്രമണം; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലീസ് പിടിയില്‍
കൊട്ടാരക്കര: ഇന്ത്യയില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പശുക്കടത്തിന്റെ പേരില്‍ കൊല്ലപ്പെട്ടവര്‍ നിരവധിയായിയിരുന്നു. കഴിഞ്ഞ ആഴ്ച്ചയും പശുക്കടത്ത് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ ഒരാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു.
പശുവിറച്ച് കയ്യില്‍ വെച്ചുവെന്ന് ആരോപിച്ച് മുഹമദ്ദ് അഖ്ലാക്ക് എന്ന മധ്യവയസ്കന് കൊല്ലപ്പെടത് രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു. ചത്ത പശുവിന്റെ തൊലിയുരിഞ്ഞതിന് ഗുജറാത്തിലെ ഉനയില്‍ ദളിതുകളെ ചാട്ടവാറിന് അടിച്ചസംഭവും ഏരെ രാഷ്ട്രീയ കോളിളമുണ്ടാക്കി. ഇപ്പോഴിതാ കേരളത്തിലും പശുക്കടത്തിന്റെ പേരില്‍ അക്രമം ഉണ്ടായിരിക്കുകയാണ്.

ഗോരക്ഷ
പശുക്കടത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ ഉത്തരേന്ത്യയില്‍ വ്യാപകമാണെങ്കിലും കേരളത്തില്‍ ഇത്തരം ആക്രമങ്ങള്‍ അന്യമായിരുന്നു. ഗോരക്ഷയുടെ പേരിലുള്ള കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങള്‍ നടന്നതും കേരളത്തിലായിരുന്നു.

കൊട്ടാരക്കരയില്‍
ഇപ്പോഴിതാ ഗോരക്ഷയുടെ പേരിലുള്ള അക്രമം കേരളത്തിലും നടന്നിരിക്കുന്നു. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. പശുക്കടത്ത് ആരോപിച്ച് മൂന്ന് പേര്‍ക്കാണ് ആക്രമണം നേരിടേണ്ടി വന്നിരിക്കുന്നത്. ജലാല്‍, ജലീല്‍, സാബു എന്നിവര്‍ക്കാണ് ആര്‍എസ്എസ് പ്രവര്‍ത്തരുടെ അക്രമം നേരിട്ടത്

അക്രമം
അക്രമത്തില്‍ പരിക്കേറ്റവരെ കൊട്ടാരക്ക താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയങ്കര ചന്തയില്‍ നിന്ന് നാല് പശുക്കളെ കൊണ്ടാരക്കരയിലേക്ക് കൊണ്ടുവരുന്ന വഴിയായിരുന്നു ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. വാഹനം തടഞ്ഞു നിര്‍ത്തിയായിരുന്നു അക്രമം.

ആര്‍എസ്എസ്
പരിക്കേറ്റവരുടെ പരാതിയില്‍ രണ്ട് പേരേ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ സ്വദേശികളായ വിഷ്ണു, ഗോപകുമാര്‍ എന്നിവരേയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. നരഹത്യാ ശ്രമമുള്പ്പടേയുള്ള വകുപ്പുകള്‍ പ്രകകാരമാണ് ഇവര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ആണ് പശിവിനെ കടത്തിയെന്നാരോപിച്ച് ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നത് ഈ മാസം 20 നായിരുന്നു. കൊയ്തൊഴിഞ്ഞ പാടത്തേക്ക് ഒടിച്ചുകൊണ്ടുവന്ന് അവിടെ വെച്ച് അള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. മര്‍ദ്ദനത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍ പ്രദേശിലെ ഹാപൂരിലെ പിലഖൂവിലായിരുന്നു സംഭവം. ഡല്‍ഹിയില്‍ നിന്ന് എഴുപത് കിലോമീറ്റര്‍ മാത്രം അകലേയാണ് കൊലപാതകം നടന്ന സ്ഥലം.

കാസിം
പശുകടത്ത് ആരോപിച്ച് 45 വയസ്സുകാരനായ കാസിം, 65 കാരനായ സമായുദ്ധീന് എന്നിവരേയാണ് ജനക്കൂട്ടം ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ സാരമായ പരിക്കേറ്റ് കാസിമിനേയും സമൂദൂദ്ദീനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാസിം മരണപ്പെടുകയായിരുന്നു.

മാപ്പ്
കൊലപാതകം നടന്നത് പശുക്കടത്തിന്റെ പേരില്‍ അല്ലെന്നാണ് ഉത്തര്‍പ്രദേശ് പോലീസ് ആദ്യം നിലപാട് എടുത്തത്. പിന്നീട് വിഡിയോ ഉള്‍പ്പടേയുള്ള തെളിവുകള്‍ പുറത്ത് വന്നപ്പോള്‍ സംഭവത്തില്‍ പോലീസിന് മാപ്പ് പറയേണ്ടി വന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications