തലസ്ഥാനത്ത് ഗസല്‍ മഴ പെയ്തു, ഹൃദയത്തിന്റെ അതിര് വരമ്പുകള്‍ അലിഞ്ഞു...
തിരുവനന്തപുരം: സംഗീതത്തിന് ജാതിയും മതവുമില്ലാതെ ഗുലാം അലി പാടി, തലസ്ഥാനം ആ വിഖ്യാത ഗായകന്റെ പാട്ടിലലിഞ്ഞു. ഹൃദയത്തോട് ചേര്‍ത്തു പിടിച്ചാണ് സദസ്സ് ആ ഗാനത്തെ വരവേറ്റത്. ആസ്വാദകരെ ഗാനത്തിന്റെ മറ്റൊരു ലോകത്തേക്ക് ക്ഷണിച്ചു കൊണ്ടാണ് മനം മറന്ന് ഗുലാം അലി പാടിയത്. ഏകദേശം ഒരു മണിക്കൂറോളം ആ ഗാനധാര അവിടെ ഒഴുകി, ജാതിയുടെയും മതത്തിന്റെ അതിര് വരമ്പുകള്‍ പൊട്ടിച്ചെറിഞ്ഞുകൊണ്ട് ആ ഗാനം ആസ്വാദകരുടെ ഹൃദയങ്ങളിലേക്ക് ചേക്കേറി.
സ്വരലയയും ഗ്രാന്‍ഡ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവലും ചേര്‍ന്ന് സംഘടിപ്പിച്ച സലാം ഗുലാം അലി എന്നു പേരിട്ട ഗസല്‍ സന്ധ്യ.. പണ്ഡിറ്റ് വിശ്വനാഥ് തുടക്കമിട്ടതിന് പിന്നാലെ വേദിയിലെത്തിയ ഗുലാം അലി പാടി.. കരൂം മേം യാദ് മഗര്‍....

വിഖ്യാത ഗായകന്
പാകിസ്ഥാനി വിഖ്യാത ഗസല്‍ ഗായകനാണ് ഗുലാം അലി, നേരത്തെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ചുവട് പിടിച്ച ഇവിടെ പാടേണ്ടെന്നും പറഞ്ഞ് മടക്കി അയച്ച ആ ഗായകന് തന്നെയാണ് വെള്ളിയാഴ്ച തിരുവനന്തപുരം നിശാഗന്ധി തിയേറ്ററില്‍ പാടി ആസ്വാദകരുടെ മനം കവര്‍ന്നത്.

ആസ്വാദകരുടെ മനം കവര്‍ന്ന്
സദസ്സിലുള്ളവരുടെ മനം നിമിഷ നേരം കൊണ്ട് കവര്‍ന്ന സ്വരരാഗ സുധയായിരുന്നു. സംഗീതത്തിന്റെ പാലാഴി തന്നെയാണ് ഗുലാം അലി ഇവിടെ തീര്‍ത്തത്. ഹാര്‍മോണിയത്തിലൂടെ വിരല്‍ പായിച്ച് 76 കാരനായ വിഖ്യാതന്‍ പാടി തകര്‍ത്തു.

സദസ്സിനെ ഇളകി മറിച്ചു
ശാസ്ത്രീയ സംഗീതവും ഗസലും ഇഴകി ചേരുന്നത് കണ്ട് സദസ്സ് തന്നെ വിസ്മയിച്ചു പോയ നിമിഷങ്ങളായിരുന്നു അത്. മകന് അമീര്‍ ഗുലാം അലിയുമായി തന്റെ മാസ്റ്റര്‍ പീസായ ചുപ് കെ ചുപ് കെ പാടിയപ്പോള്‍ സദസ്സ് ഇളകി മറിയുകയായിരുന്നു. 76 കാരനായ ഗുലാം അലിക്ക് പ്രായം ഒരു പ്രശ്നമേയല്ല എന്നു തോന്നിക്കുന്നതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ സ്വരം.

വിഖ്യാത ഗായകനെ സ്വാഗതം ചെയ്തത്
ഗുലാം അലിയെ സ്വാഗതം ചെയ്യാന്‍ കേരളത്തിലെ പ്രമുഖര്‍ വേദിയില്‍ എത്തിയിരുന്നു. ഭാരതം ഒന്നാണെന്ന സന്ദേശമാണ് ഈ സംഗീതത്തെ വരവേറ്റതെന്ന് കവി ഒ എന്‍ വി കുറുപ്പ് പറഞ്ഞു. ഇന്ത്യയുടെ ചരിത്ര മുഹൂര്‍ത്തം തന്നെയാണിതെന്നും കവി പറഞ്ഞു. ജാതിമത പരിഗണനകളില്ലാതെ സംഗീതഞ്ജരെ വിളിച്ചു വരുത്തി ആദരിച്ച സ്വാതി തിരുന്നാളിന്റെ പാരമ്പര്യമാണ് നമ്മുടേതെന്നും ഒ എന്‍ വി വ്യക്തമാക്കി.

നിലവിളക്ക് കൊളുത്തിയത്
ഗുലാം അലിക്ക് ഒപ്പം ചേര്‍ന്ന് ഒ എന്‍ വി കുറുപ്പ്, അടൂര്‍ ഗോപാലകൃഷ്ണന്, മന്ത്രി എപി അനില്‍ കുമാര്‍, എം എ ബേബി എം എല്‍ എ, സി കെ മേനോന്, കെ എം അനില്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിലവിളക്ക കൊളുത്തിയത്.

നിശാഗന്ധിയില്‍ ഉയര്‍ന്ന ഗസല്‍ സന്ധ്യ
വെള്ളിയാഴ്ച വൈകുന്നേരം നിശാഗന്ധിയില്‍ നിന്നും ഉയര്‍ന്ന് ഗസല്‍ സന്ധ്യ സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹോദര്യത്തിന്റെയും സുഗന്ധമാണെന്ന് മന്ത്രി എപി അനില്‍ കുമാര്‍ പറഞ്ഞു.

കേരളത്തിന്റെ സമ്മാനം
തലസ്ഥാന നഗരിയില്‍ എത്തിയ വിശ്രുത ഗായകനെ സ്നേഹം കൊണ്ട് വീര്പ്പുമുട്ടികുകയായിരുന്നു. പാട്ടുകള്‍ കൊണ്ട് പൂക്കല്‍ തീര്‍ത്ത ആ ഗായകന് വൈക്കം വിജയ ലക്ഷ്മിയും അപര്‍ണയും ഗാനങ്ങളിലൂടെ ആദരമര്‍പ്പിച്ചു. സംഗീതത്തെ കുറിച്ചുള്ള പാട്ടു ചിട്ടപ്പെടുത്തിയാണ് എം ജയചന്ദ്രന് ഗുലാം അലിക്ക് പ്രണാമങ്ങള്ര്പ്പിച്ചത്. ഓടക്കുഴലും ഇടയ്ക്കയും തംബുരുവും ഉള്‍പ്പെടെയുള്ള സംഗീതോപകരണങ്ങള്‍ കേരളത്തിന്റെ സമ്മാനങ്ങളായി ഗുലാം അലിക്ക് സമര്‍പ്പിച്ചു.

ഈ സ്നേഹം മറക്കില്ല
ഈ സ്നേഹം ഒരിക്കലും മറക്കില്ലെന്ന് ആയിരങ്ങളെ വന്ദിച്ച് സദസ്സില്‍ വച്ച് ഗുലാം അലി പറഞ്ഞു. തലസ്ഥനാത്തിന് മറക്കാനാവാത്ത സംഗീതാനുഭവമാണ് ഗുലാം അലി സമ്മാനിച്ചത്.
-
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത്












Click it and Unblock the Notifications