ആ 5 കോടി രൂപ ആരുടേത്? പികെ കുഞ്ഞാലിക്കുട്ടി പറയുന്നത് ഇങ്ങനെ... നമ്പര്‍ 1 ഹാഷിഖ് പാണ്ടിക്കടവത്ത്
മലപ്പുറം: സഹകരണ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപവും തട്ടിപ്പും കേരളത്തില്‍ സജീവ ചര്‍ച്ചയാണ്. തൃശൂര്‍ ജില്ലയിലെ ഒരു സഹകരണ ബാങ്കില്‍ കോടികളുടെ വെട്ടിപ്പ് നടന്ന സംഭവത്തില്‍ പാര്‍ട്ടി ബന്ധമുള്ളവര്‍ പ്രതിക്കൂട്ടിലായത് സിപിഎമ്മിനെ കുരുക്കിയിരിക്കെയാണ് മലപ്പുറത്ത് മുസ്ലിം ലീഗിനെ വെട്ടിലാക്കി പുതിയ വാര്‍ത്ത.
പികെ കുഞ്ഞാലിക്കുട്ടിയുടെ മകന് കോടികളുടെ അനധികൃത നിക്ഷേപമുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്. ഏഷ്യാനെറ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിഷയത്തില്‍ പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു. തുടര്‍ന്ന് വായിക്കാം...
ആരാണ് ബിഗ് ബോസ് വിജയി? ട്രോഫിയിൽ മുത്തമിട്ട് മണിക്കുട്ടന്; ഏറ്റെടുത്തു ആരാധകർ

ഈ വര്‍ഷം മാര്‍ച്ചില്‍ എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 110 കോടി രൂപയുടെ അനധികൃത നിക്ഷേപം ബാങ്കിലുണ്ട് എന്നാണ് കണ്ടെത്തിയത്. ഒട്ടേറെ പ്രമുഖ വ്യക്തികള്‍ക്കും വ്യവസായികള്‍ക്കും ബാങ്കില്‍ രഹസ്യ നിക്ഷേപമുണ്ട് എന്ന വിവരം അന്നു തന്നെ പുറത്തുവന്നിരുന്നു.

സംശയത്തിലുള്ള പണം ആദായ നികുതി വകുപ്പ് അന്നുതന്നെ കണ്ടുകെട്ടി. രേഖകള്‍ ഹാജരാക്കിയാല്‍ പണം മടക്കി നല്‍കുമെന്ന് അറിയിച്ചു. ചിലര്‍ രേഖയുമായി എത്തി. ഏഴ് കോടിയോളം രൂപ ഇത്തരത്തില്‍ മടക്കി നല്കി. രേഖകള്‍ ഹാജരാക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബാങ്കിനോട് ആദായ നികുതി വകുപ്പ് ഉത്തരവിട്ടു.

53 നിക്ഷേപകര്‍ക്കെതിരെ നടപടി വേണമെന്ന് ആദായ നികുതി വകുപ്പ് എആര്‍ നഗര്‍ സഹകരണ ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 25ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ബാങ്കിന് നല്കി. പട്ടികയിലുള്ള നിക്ഷേപകരുടെ പണം കൈമാറുന്നതിനും പിന്‍വലിക്കുന്നതിനും അനുവദിക്കരുത് എന്നും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു.

ആദായ നികുതി വകുപ്പ് കൈമാറിയ പട്ടികയിലെ ആദ്യ പേര് കുഞ്ഞാലിക്കുട്ടിയുടെ മകന് ഹാഷിഖ് പാണ്ടിക്കടവത്തിന്റെത് ആണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥിര നിക്ഷേപവും പലിശയും ഉള്‍പ്പെടെ അഞ്ച് കോടി രൂപയോളം വരുമത്രെ. എന്നാല്‍ ഐടി വകുപ്പിന്റെ ഉത്തരവില്‍ നിക്ഷേപം എത്രയെന്ന് പറയുന്നില്ല.

ഹാഷിഖിന്റെ പേരിലുള്ള നിക്ഷേപം കള്ളപ്പണമല്ല എന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്ബിഐ അക്കൗണ്ടിലുണ്ടായിരുന്ന പണം മാറ്റി നിക്ഷേപിച്ചതാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മുഖേന രേഖകള്‍ ഐടി വകുപ്പിന് മുമ്പാകെ ഹാജരാക്കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ചില്‍ റെയ്ഡ് നടന്ന വേളയില്‍ തന്നെ എആര്‍ നഗര്‍ ബാങ്കില്‍ വലിയ തോതില്‍ നിക്ഷേപം കണ്ടെത്തി എന്ന വിവരം വന്നിരുന്നു. രേഖകള്‍ ഹാജരാക്കിയവര്‍ക്ക് പണം മടക്കി നല്‍കിയെന്നും അല്ലാത്തവരുടേതാണ് മരവിപ്പിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications