Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎസ്ആർഒ ചാരക്കേസ്; സിഐ എസ് വിജയൻ കെട്ടിച്ചമച്ചത്, തെളിവില്ലായിരുന്നുവെന്നും സിബിഐ കുറ്റപത്രം

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് സിഐ എസ് വിജയൻ കെട്ടിച്ചമച്ചതെന്ന് സിബിഐ. കേസിൽ നമ്പി നാരായണനെ തെളിവുകൾ ഒന്നുമില്ലാതെയാണ് സിബി മാത്യൂസ് അറസ്‌റ്റ് ചെയ്‌തതെന്നും സിബിഐ ഗൂഢാലോചന കേസിലെ കുറ്റപത്രത്തിൽ പറയുന്നു. സിഐ എസ് വിജയന്‍ മറിയം റഷീദക്കെതിരെ വഞ്ചിയൂർ സ്‌റ്റേഷനിൽ തെളിവുകളില്ലാതെ കേസെടുപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

മറിയം റഷീദയെ അന്യായമായി തടങ്കലിൽ വയ്ക്കുകയും ഐബിയെ ചോദ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്‌തുവെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. മറിയം റഷീദയെ കസ്‌റ്റഡിയിൽ വച്ച് പീഡിപ്പിച്ചു. കുറ്റസമ്മതം നടത്താനായിരുന്നു പീഡനം. ഹോട്ടൽ മുറിയിൽ വച്ച് മറിയം റഷീദയെ കടന്ന് പിടിച്ചതിലെ പ്രകോപനമാണ് കേസെടുക്കാൻ കാരണമെന്നും സിബിഐ ചൂണ്ടിക്കാണിക്കുന്നു.

isrocasevijayannambinarayanan

വ്യാജ രേഖകൾ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന സിഐ കെകെ ജോഷ്യ ആയിരുന്നു. ചാരവൃത്തി നടത്തിയെന്ന് പറയപ്പെടുന്ന കേസിൽ ഇതിനെ സാധൂകരിക്കുന്ന ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതി ചേർത്തവരുടെ വീട്ടിൽ നിന്ന് ഒന്നും ലഭിച്ചിട്ടില്ല. മേലുദ്യോഗസ്ഥനായ സിബി മാത്യൂസിന് വേണ്ടിയാണ് ജോഷ്യ കൃത്രിമരേഖ ഉണ്ടാക്കിയതെന്നും സിബിഐ പറയുന്നു.

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച സിബിഐ സംഘമാണ് നിർണായക കണ്ടെത്തലുകളുമായി കുറ്റപത്രം സമര്‍പ്പിച്ചത്. കസ്‌റ്റഡിയിൽ വച്ച് മറിയം റഷീദയെ അന്യായമായി ഐബിക്ക് ചോദ്യം ചെയ്യാൻ വിട്ടുനൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നു. മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും അടക്കമുള്ള അഞ്ച് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

മുന്‍ എസ്‌പി എസ് വിജയന്‍ (സംഭവം നടക്കുമ്പോൾ സിഐ ആയിരുന്നു), മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാര്‍, എസ് കെ കെ ജോഷ്യ, മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് എന്നിവരാണ് ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികൾ. സിബിഐയാണ് ഗൂഢാലോചന ആന്വേഷിക്കുന്നത്.

നേരത്തെ എഫ്ഐആറിൽ പേരുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരെ കുറ്റപത്രത്തിൽ ഒഴിവാക്കിയിരുന്നു. എഫ്ഐആറിൽ ആകെ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറൽ, തടഞ്ഞു വയ്ക്കുക, മർദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്.

ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത തദ്ദേശീയ റോക്കറ്റ് എഞ്ചിന്റെ രൂപകൽപനകൾ അടങ്ങിയ രഹസ്യരേഖകൾ വിൽക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് രഹസ്യാന്വേഷണ ഏജൻസികളും കേരള പോലീസും ചില ശാസ്ത്രജ്ഞരെയും വിദേശ വനിതയെയും അറസ്‌റ്റ് ചെയ്‌തിടത്താണ് പ്രമാദമായ കേസിന്റെ തുടക്കം.

കെ കരുണാകരനെ വരെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്ന നിലയിലേക്ക് വളർന്ന കേസിൽ മുതിർന്ന ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഉൾപ്പെടെയുള്ളവരാണ് ഇരകളായത്. പിന്നീട് ഏറെനാളത്തെ നിയമ യുദ്ധങ്ങൾക്ക് ഒടുവിൽ 2021ൽ സുപ്രീം കോടതി നമ്പി നാരായണന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സിബിഐ ഗൂഢാലോചന കേസ് അന്വേഷിക്കുന്നത്. ഇതിനിടെ നമ്പി നാരായണനെ രാജ്യം പത്മഭൂഷൺ പുരസ്‌കാരം ഉൾപ്പെടെ നൽകി ആദരിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+