കൊച്ചി മേയര്‍; ദീപ്തിയെ ഔട്ടാക്കിയതില്‍ കോണ്‍്രഗസില്‍ ഭിന്നത രൂക്ഷം: 'പ്രതിപക്ഷ നേതാവ് ഉത്തരം പറയണം'
കൊച്ചി: മികച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫില്‍ നിന്ന് കൊച്ചി കോര്പ്പറേഷന് തിരിച്ചുപിടിച്ച കോണ്‍ഗ്രസില്‍ മേയര്‍ സ്ഥാനത്തെചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. ഇന്നലെ അപ്രതീക്ഷിതമായാണ് മേയര്‍ സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പരിഗണിക്കപ്പെട്ടിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെ വെട്ടി വികെ മിനിമോള്‍ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ടേം വ്യവസ്ഥയില്‍ രണ്ടര വര്‍ഷം മിനിമോളും രണ്ടര വര്‍ഷം ഷൈനി മാത്യുവും മെട്രോ നയിക്കും. ഇതില്‍ ദീപ്തിയെ പാടെ ഒഴിവാക്കിയ നടപടിയാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു പൊട്ടിത്തെറിയിലേക്ക് പോകുന്ന വിധത്തില്‍ വഷളായിരിക്കുന്നത്
ഇതോടെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ദീപ്തി മേരി വര്‍ഗീസും രംഗത്തെത്തി. മേയര്‍ തിരഞ്ഞെടുപ്പ് പാര്‍ട്ടിക്കുള്ളില്‍ ഒരു വലിയ ഗ്രൂപ്പ് പോരിലേക്ക് നയിച്ചിരിക്കുകയാണ്. ദീപ്തിയെ ഒഴിവാക്കിയതില്‍ കെസി വേണുഗോപാല്‍ പക്ഷത്തിന് കടുത്ത എതിര്‍പ്പുണ്ട്. ലത്തീന്‍ സഭയുടെ സമ്മര്‍ദ്ദത്തിന് പാര്‍ട്ടി വഴങ്ങി എന്നാണ് ഇവര്‍ ഉന്നയിക്കുന്ന ആരോപണം. കെപിസിസി മാനദണ്ഡങ്ങള്‍ പാലിച്ചല്ല തിരഞ്ഞെടുപ്പ് നടന്നത് എന്ന് ആരോപിച്ച് ദീപ്തി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് പരാതി നല്കി. അതേസമയം ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലഭിക്കാത്തതില്‍ മുന്നണിയിലെ പ്രധാനപ്പെട്ട ഘടകകക്ഷിയായ മുസ്ലിം ലീഗിനും കടുത്ത അതൃപ്തി ഉണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

ദീപ്തിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ദീപ്തിക്ക് കൊച്ചി മെട്രോപൊളിറ്റന്‍ ആസൂത്രണ സമിതി അധ്യക്ഷ സ്ഥാനം നല്‍കിയേക്കും. ദീപ്തിയെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്.
ഇന്നലെ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഏറ്റവും കൂടുതല്‍ കൗണ്‍സിലര്‍മാരുടെ പിന്തുണ ലഭിച്ചത് ഷൈനി മാത്യുവിനാണ്. ഷൈനിക്ക് 21 പേരും മിനി മോള്‍ക്ക് 17 പേരും പിന്തുണ നല്കിയപ്പോള് ഏറ്റവും കുറഞ്ഞ പിന്തുണ ലഭിച്ചത് ദീപ്തിക്കാണ്. അതേസമയം, ദീപ്തിയെ പിന്തുണച്ച് മാത്യൂ കുഴല്നാടന് എംഎല്‍എ, അജയ തറയില്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി രംഗത്തു വന്നിരുന്നു. ഏറ്റവും കൂടുതല്‍ കൗണ്‍സിലര്‍മാരുടെ പിന്തുണ ഉണ്ടായിട്ടും ആദ്യ ടേമില്‍ മേയര്‍ സ്ഥാനത്തേക്കു പരിഗണിക്കാത്തതില്‍ ഷൈനിക്കും കടുത്ത എതിര്‍പ്പുണ്ട്.
പ്രതിപക്ഷ നേതാവാണ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേതൃത്വം നല്‍കാനുള്ള വലിയ ഉത്തരവാദിത്തം തന്നെ ഏല്‍പ്പിച്ചതെന്ന് ദീപ്തി പറഞ്ഞു. അദ്ദേഹം പറഞ്ഞത് അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനം എന്തുകൊണ്ട് എടുത്തു എന്നതിന് കൃത്യമായ ഉത്തരം അദ്ദേഹമാണ് പറയേണ്ടതെന്നും ദീപ്തി കൂട്ടിച്ചേര്‍ത്തു. കൗണ്‍സിലര്‍മാരുടെ പിന്തുണ സംബന്ധിച്ച കണക്കുകളില്‍ തനിക്ക് സംശയമുണ്ടെന്നും ദീപ്തി പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications