ആര്യ രാജേന്ദ്രന് രാജിവെക്കണം, മാപ്പുപറയണം; മേയര്‍ക്കെതിരെ തുറന്നടിച്ച് കെ സുധാകരന്
കണ്ണൂര്‍: തിരുവനന്തപുരം കോര്പ്പറേഷന് തസ്തികകളില്‍ പാര്‍ട്ടിക്കാരെ നിയമിക്കുന്നതില്‍ മേയര്‍ ആര്യ രാജേന്ദ്രന് കത്തെഴുതിയതിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഇത് ഗുരുതരമായ തെറ്റാണ്. മേയര്‍ നടത്തിയ ന്യായീകരണങ്ങള്‍ ദുര്‍ബലവും ബാലിശവുമാണ്.
അവര്‍ പൊതു സമൂഹത്തോടെ മാപ്പ് പറഞ്ഞ്, മേയര്‍ സ്ഥാനം രാജിവെക്കണം. സിപിഎമ്മിലെ നേതാക്കളുടെ ബന്ധുക്കള്‍ക്കെല്ലാം ജോലി കൊടുക്കുകയാണ്. ബന്ധുക്കളെയാണ് പല തസ്തികകളിലും കുത്തി നിറയ്ക്കുന്നത്. സിപിഎമ്മിന്റെ സമീപനം ഇങ്ങനെ തന്നെയാണ്. ആര്യ രാജേന്ദ്രന് ഇതിലെ ചെറിയ കണ്ണി മാത്രമാണെന്നും കെ സുധാകരന് പറഞ്ഞു.

അതേസമയം ഈ വിഷയത്തില്‍ നേരത്തെ ആര്യ വിശദീകരണം നല്‍കിയിരുന്നു. തന്നെ അധികാരം ഏറ്റെടുത്തത് മുതല്‍ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്ന് അവര്‍ പറഞ്ഞു. രാഷ്ട്രീയ ആരോപണങ്ങള്‍ പലപ്പോഴായി ഉയര്‍ന്നിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഈ കത്ത് വിവാദവും. താന്‍ നേരിട്ടോ അല്ലാതെയോ അങ്ങനൊരു കത്തില്‍ ഒപ്പിട്ടിട്ടില്ല.
ആര്‍ക്കും കൊടുത്തുവിടുകയും ചെയ്തിട്ടില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് അതിനെ പിന്നിലെ സത്യാവസ്ഥ കണ്ടെത്തണമെന്ന് ഉള്ളത് കൊണ്ടാണ് താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് അങ്ങനെ ചെയ്തത്. യാഥാര്‍ത്ഥ്യം പുറത്തുവരേണ്ടത് തന്റെ കൂടി ആവശ്യമാണെന്നും മേയര്‍ വ്യക്തമാക്കി.
അതേസമയം മേയര്‍ക്ക് ചെറിയ പ്രായമാണെന്നും, തെറ്റും ശരിക്കും അവര്‍ക്ക് ഇതുവരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. മാധ്യമങ്ങളുടെ കൈവശം ഇതിന്റെയെല്ലാം തെളിവുകളുണ്ട്. ഇപ്പോഴത് നിഷേധിക്കുന്നത് ബാലിശമായ കാര്യമാണ്. ഇതെല്ലാം മുഖം രക്ഷിക്കാനുള്ള നടപടിയാണ്.
ആളുകള്‍ അങ്ങനെയേ അതിനെ കാണൂ. അവര്‍ കൊടുത്ത കത്തിന്റെ പകര്‍പ്പ് എല്ലാവരുടെയും കൈവശമുണ്ട്. പാര്‍ട്ടി സെക്രട്ടറിക്ക് കൊടുത്ത കത്തില്‍ സീല്‍ വെക്കേണ്ടതുണ്ടോ. ഔദ്യോഗികമായി അയക്കുന്നതിനല്ലേ സീല്‍ വേണ്ടൂ. ഞങ്ങള്‍ അതിനെ ന്യായീകരണം മാത്രമായിട്ടാണ് കാണുന്നതെന്നും സുധാകരന് പറഞ്ഞു.
ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ
മേയര്‍ നിഷേധിച്ചിട്ട് കാര്യമില്ല. കേരള ജനത അത് വിശ്വസിക്കില്ല. നല്ലൊരു മേയര്‍ക്ക് ചേര്‍ന്നതല്ല ഈ നടപടി. രാജിവെക്കുകയാണ് വേണ്ടത്. പൊതു സമൂഹത്തോട് മാപ്പുപറയാനും ആര്യം തയ്യാറാവണമെന്നും സുധാകരന് ആവശ്യപ്പെട്ടു. അതേസമയം കത്തിന്റെ ഒറിജിനല്‍ കണ്ടിട്ടില്ലെന്നും, ഒപ്പ് വ്യക്തമല്ലെന്നും മേയര്‍ പറയുന്നു.
ഈ കത്തില്‍ എഡിറ്റിംഗ് നടന്നതായി സംശയിക്കുന്നുണ്ടെന്നും ആര്യ പറഞ്ഞു. തന്റെ ഓഫീസിനെ സംശയമില്ലെന്നാണ് മേയര്‍ പറയുന്നത്. ഒരാളെയും സംശയിക്കേണ്ട സാഹചര്യമില്ല. നഗരസഭയിലെ ജീവനക്കാരെ വിശ്വാസമുണ്ട്. കത്ത് എവിടെ നിന്നാണ് രൂപപ്പെട്ടത് എന്ന് കണ്ടെത്തേണ്ടതുണ്ട്. അതിനാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും മേയര്‍ വ്യക്തമാക്കി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications