രാഹുൽ ഗാന്ധിക്ക് സപ്പോർട്ട്! 100/100 ?; നടൻ ജോയ് മാത്യുവിന്റെ ഈ വാക്കുകൾ സമൂഹമാധ്യങ്ങളിൽ വൈറൽ !
കൊച്ചി : വയനാട്ടിലെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച രാഹുൽ ഗാന്ധിയുടെ മറുപടിയെ പിന്തുണച്ച് നടൻ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു പിന്തുണയുമായി രംഗത്ത് എത്തിയത്.
'പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓർമിപ്പിച്ച രാഹുൽ ഗാന്ധിക്ക് 100/100' എന്ന വാക്കുകൾ ആയിരുന്നു ജോയ് മാത്യു തന്റെ ഫേസ്ബുക്കിൽ എഴുതിയത്. അതേസമയം, നടൻ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറുപ്പിനെ പിന്തുണച്ച് നിരവധിയാളുകൾ രംഗത്തെത്ത് എത്തിയിരുന്നു.
'പിന്നെയല്ലെ ഇവർ, ഇന്ദിരാജിയുടെ കൊച്ചു മോനല്ലേ ...സ്വന്തം പിതാവിന്റെ ഘാതകരോട് വരെ പൊറുത്തവരാണ്, അവർക്കിങ്ങിനെയല്ലേ പറ്റൂ .. അയാൾ രാജകുമാരനാണ്.. കാപട്യങ്ങൾ ഇല്ലാത്ത യഥാർത്ഥ നായകൻ' എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ വ്യക്തമായത്.

സമൂഹ മാധ്യമത്തിൽ ഉളള നടന്റെ ഈ പിന്തുണയെ ആരാധകർ ഏറ്റെടുത്തു എന്നതിന്റെ തെളിവുകളാണ് ഈ കമന്റുകൾ. അതേസമയം, കേരള സന്ദർശനത്തിനായി 3 ദിവസമാണ് രാഹുൽ ഗാന്ധി എം പി കേരളത്തിൽ എത്തിയത് ഇന്നലെ ആയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു വയനാട് കൽപ്പറ്റയിലെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ച് തകർത്ത സംഭവത്തിൽ പ്രതികരണം ഉണ്ടായത്.

ഇത്തരത്തിലുള്ള അക്രമം നിർഭാഗ്യകരമാണെന്നും അക്രമം നടത്തിയത് കുട്ടികളാതിനാൽ തന്നെ തനിക്ക് ദേഷ്യവും പരിഭവവും ഇല്ലെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. നിരുത്തവാദപരമായ രീതിയിൽ ആയിരുന്നു കുട്ടികൾ ഇത് ചെയ്തത്. ഈ പ്രവർത്തികൾ മറക്കാവുന്നതേയുള്ളൂ. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ഇത്തരത്തിൽ അക്രമം നടത്തിയവർ ഈ വസ്തുത തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

രാഹുൽ ഗാന്ധി എംപി ഇന്നലെ കൽപ്പറ്റയിലെ ഓഫീസ് സന്ദർശിച്ചതിന് ശേഷം ആയിരുന്നു മാധ്യമങ്ങളോടുളള വേറിട്ട പ്രതികരണം. അതേസമയം, ജൂൺ 24 നായിരുന്നു കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ചേർന്ന് അടിച്ചു തകർത്തത്. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടൽ നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ് എഫ് ഐ പ്രവർത്തകർ അതിക്രമം. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് അടക്കം പരിക്ക് പറ്റിയിരുന്നു.
പൂർണ്ണിമ ചേച്ചിയുടെ ഈ ചിത്രത്തിൽ വീണു പോയി ആരാധകർ; കിടിലൻ ഫോട്ടോസ്; ചിത്രങ്ങൾ വൈറൽ

കല്‍പ്പറ്റ കൈമാട്ടിയിലെ എം പിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഈ മാർച്ചാണ് വലിയ അതിക്രമത്തിന് ഇടയാക്കിയത്. പ്രവർത്തകർ ഓഫീസിലേക്ക് തള്ളി കയറാൻ ശ്രമം നടത്തിയതോടെ പൊലീസ് തടയുകയും ലാത്തി വീശുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വലിയ സംഘർഷം ഉണ്ടായത്.

ഓഫീസ് ജീവനക്കാരനായ സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അതേസമയം, ഓഫീസിലെ ഷട്ടറുകൾക്ക് അതിക്രമത്തിന് പിന്നാലെ കേടുപാടുകൾ സംഭവിച്ചു. ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന ഫര്‍ണ്ണിച്ചറുകളും സംഘർഷത്തിൽ തകര്‍ത്തു. കമ്പ്യൂട്ടറുകൾക്കും മറ്റ് ഉപകരണങ്ങൾക്കും കേടുപാടുകൾ ഉണ്ട്. ഓഫീസിലെ പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Recommended Video

അതേസമയം, എസ് എഫ് ഐ പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് ബഹളം വെച്ച് എത്തുകയായിരുന്നു. സംഘർഷ സമയത്ത് എം പി യുടെ ഓഫീസിൽ ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ ആണ് ഫര്‍ണിച്ചറുകള്‍ അടക്കം പ്രവർത്തകർ തകർത്തത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications