7 പിന്നീട് 5 ആക്കി; 11 മാസമായി പൂജ്യം... ചോദിച്ചപ്പോള്‍ 'സേവനം'... ഇതെന്ത് ന്യായമെന്ന് റേഷന്‍ വ്യാപാരികള്‍
മലപ്പുറം: സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക് നീങ്ങുന്നു. ആദ്യ പടിയായി പട്ടിണി സമരം അവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഓണത്തിനാണ് പട്ടിണി സമരം. എല്ലാ താലൂക്ക് സിവില്‍ സപ്ലൈ ഓഫീകള്ക്ക് മുമ്പിലും പട്ടിണി സമരം നടക്കും. അതിനിടെ സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്കും സമ്മര്‍ദ്ദം ചെലുത്തലിനും ശ്രമം നടക്കുന്നുണ്ട്. വലിയൊരു തുകയാണ് റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. കൊറോണ കാലത്ത് കിറ്റ് കൊടുക്കാന്‍ ഏല്‍പ്പിക്കപ്പെട്ട റേഷന്‍ കടക്കാര്‍ക്ക് കമ്മീഷന് തുക നിശ്ചയിച്ചിരുന്നു. ഈ തുക പിന്നീട് സര്‍ക്കാര്‍ കുറച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു കുറയ്ക്കല്‍. പിന്നീട് കുറവ് വരുത്തിയ തുകയും കിട്ടാതായി. ഒന്നും രണ്ടും മാസമല്ല, 11 മാസമായി കമ്മീഷന് തുക കിട്ടുന്നില്ലെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു.

കമ്മീഷന് തുക അനുവദിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിയെ കണ്ടപ്പോഴാണ് സേവനം എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിക്കൂടേ എന്ന ചോദ്യം മന്ത്രിയുടെ ഭാഗത്ത് നിന്ന് വന്നത്. വൈകിയാലും കിട്ടുമെന്ന് പ്രതീക്ഷിച്ച കമ്മീഷന് മൊത്തമായി സേവന ഗണത്തില്‍ പെടുത്തുമോ എന്ന തോന്നലാണ് സമരത്തിന് കാരണം. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് 45 കോടി രൂപയാണ് കുടിശ്ശികയുള്ളത്.
ചൂടന്‍ ചിത്രം പങ്കുവച്ച് നടി സംയുക്ത മേനോന്; ബിക്കിനി അണിഞ്ഞ് ഗ്ലാമര്‍ ലുക്കില്‍, വൈറല്‍
കൊവിഡ് വ്യാപന കാലത്താണ് സംസ്ഥാന സര്‍ക്കാര്‍ കിറ്റ് വിതരണം പ്രഖ്യാപിച്ചത്. റേഷന്‍ കട വഴിയായിരുന്നു വിതരണം. ആദ്യമാസം കിറ്റ് ഒന്നിന് 7 രൂപ കമ്മീഷന് പറഞ്ഞു. ആദ്യം ഇത് കിട്ടിയെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി 5 രൂപയാക്കി കുറച്ചു. എന്നാല്‍ ഈ തുക കിട്ടിയില്ല. ഇപ്പോള്‍ 11 മാസമായി കമ്മീഷന് കിട്ടുന്നില്ല. ഇത് ചോദിച്ചപ്പോഴാണ് സേവനം എന്ന മറുപടി. മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം സേവനത്തിന്റെ വഴിയിലേക്ക് വരുമോ എന്ന് റേഷന്‍ വ്യാപാരികള്‍ ചോദിക്കുന്നു.
കൊവിഡ് ആശങ്ക വലിയ തോതില്‍ നിലനിന്ന വേളയിലും റേഷന്‍ കടകള്‍ പ്രവര്‍ത്തിച്ചിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യവും മറ്റും വിതരണം ചെയ്യുന്നതിന് യാതൊരു മടിയും ഞങ്ങള്‍ കാണിച്ചിരുന്നില്ല. എല്ലാ ദിവസവും കടകള്‍ തുറന്നിരുവെന്നും വ്യാപാരികള്‍ പറയുന്നു. കടയടച്ചുള്ള സമരം ഞങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. കടകള്‍ തുറക്കും. വ്യാപാരം തുടരും. ആദ്യ ഘട്ട പ്രതിഷേധമാണ് പട്ടിണി സമരം. സര്‍ക്കാര്‍ ഞങ്ങളുടെ ആവശ്യം അവഗണിക്കുകയാണെങ്കില്‍ മറ്റു സമര പരിപാടികളിലേക്ക് കടക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു.
കുടിശ്ശിക വിതരണം ചെയ്യാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യവും റേഷന്‍ വ്യാപാരികള്‍ ആലോചിക്കുന്നുണ്ട്. മൂന്ന് ലക്ഷം രൂപവരെയാണ് പല റേഷന്‍ വ്യാപാരികള്‍ക്കും കുടിശ്ശികയായി കിട്ടാനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്താനുള്ള നീക്കവും നടക്കുന്നുണ്ടെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജോണി നെല്ലൂര്‍ അറിയിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications