'കാര്യങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ട്, ഗവർണറെ കാണും'; നിതിൻ രാജിന്റെ മരണത്തിൽ സുരേഷ് ഗോപി
കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. വിഷയവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുമായി സംസാരിച്ചുവെന്നാണ് തൃശൂർ എംപിയായ സുരേഷ് ഗോപി മാധ്യമങ്ങളോട് അറിയിച്ചത്. മരണപ്പെട്ട നിതിൻ രാജിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
തിരുവനന്തപുരം ഉഴമക്കൽ സ്വദേശിയാണ് മരണപ്പെട്ട നിതിൻ രാജ്. കേസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തില്‍ ചില കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അത് പൊലീസ് പറഞ്ഞുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. നിതിൻ രാജിന്റെ കുടുംബം അവരുടെ കാര്യങ്ങളും പറഞ്ഞു. എന്നാല്‍ കാര്യങ്ങളില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് സുരേഷ് ഗോപി മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞത്.

വിഷയവുമായി ബന്ധപ്പെട്ട് നാളെ ഗവര്‍ണറെ കാണും. കൂടുതൽ കാര്യങ്ങള്‍ സംസാരിക്കും. അതുമാത്രമാണ് ഇപ്പോള്‍ ചെയ്യാനാവുന്നത്. മറ്റ് കാര്യങ്ങള്‍ സംസ്ഥാന അധ്യക്ഷനുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുകയാണ് ചെയ്യുക, സുരേഷ് ഗോപി വ്യക്തമാക്കി. കേസിന്റെ കൂടുതൽ വിശദാംശങ്ങളിൽ പ്രതികരിക്കാൻ സുരേഷ് ഗോപി തയ്യാറായില്ല. എന്നാൽ അദ്ദേഹം മരണപ്പെട്ട നിതിൻ രാജിന്റെ കുടുംബത്തിനെ നേരിട്ടെത്തി ആശ്വസിപ്പിച്ചു.
കൂടുതൽ പരാതിയുമായി നിതിൻ രാജിന്റെ കുടുംബം
നിതിൻ രാജിന്റെ അധ്യാപകർക്കെതിരെ ഗുരുതര ആരോപവുമായി നേരത്തെ കുടുംബം രംഗത്ത് വന്നിരുന്നു. ഹോസ്റ്റൽ വാർഡനായ കമലിനും, ലത എന്ന അധ്യാപികയ്ക്കും മകന്റെ മരണത്തിൽ പങ്കുണ്ടെന്നാണ് നിതിന്റെ പിതാവായ രാജൻ ആരോപിച്ചു. മകൻ എത്തി ഒരു മാസം മുതൽ റാഗിംഗ് തുടങ്ങിയിരുന്നുവെന്നും പല വസ്ത്രങ്ങളും ഇടാൻ പോലും സമ്മതിച്ചില്ലെന്നും ടി ഷർട്ട് ഇട്ടത് പോലും ഊരിപ്പിച്ചുവെന്നുമാണ് രാജൻ ചൂണ്ടിക്കാട്ടിയത്.
പല തവണ പരാതി ഉന്നയിച്ചിട്ടും എല്ലാ പരാതികളും പ്രിൻസിപ്പൽ പൂഴ്ത്തിവച്ചെന്ന ആരോപണവും രാജൻ ഉയർത്തി. തന്റെ മകനെ കുളിക്കാൻ പോലും സമ്മതിച്ചില്ലെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. തുണി അലക്കാൻ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടി വന്നുവെന്നും എച്ച്ഒഡി മൃഗീയമായി നിതിനെ അധിക്ഷേപിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സ്വയം കണ്ണാടിയിൽ നോക്കാനാണ് അയാൾ മോനോട് പറഞ്ഞതെന്നും പിതാവ് രാജൻ ചൂണ്ടിക്കാട്ടി.
എല്ലാവരുടെയും മുന്നിൽ വെച്ച് പുഴുത്ത പട്ടി എന്ന് വരെ വിളിച്ചുവെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. മുൻപ് താൻ ഒരു കൊല ചെയ്തിട്ടുണ്ടെന്നും വീണ്ടും അത് ചെയ്യിപ്പിക്കരുതെന്ന് എച്ച്ഒഡി ഭീഷണിപ്പെടുത്തിയെന്നും നിതിന്റെ പിതാവ് ആരോപിക്കുന്നു. തന്റെ മകന് എന്തായിരുന്നു ഒരു കുറവ് എന്നറിയില്ലെന്നും എന്തിനാണ് മകനെ ഇരുട്ട് റൂമിൽ അടച്ചതെന്നും ചോദിച്ച രാജൻ അന്നു തുടങ്ങിയത് ആണ് ക്രൂരതയെന്നും ചൂണ്ടിക്കാട്ടി.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ







Click it and Unblock the Notifications