Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീഷണി കത്ത്; സിബിഐക്കോ മറ്റേതെങ്കിലും ഏജൻസിക്കോ അന്വേഷണം കൈമാറണമെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: തനിക്കെതിരായി ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ഭീഷണി നിലനില്‍ക്കുന്നുണ്ട് മുന്‍ ആഭ്യന്തര മന്ത്രി തിരുവ‍ഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇത് വ്യക്തമാക്കുന്ന ഭീഷണക്കി കത്ത് ലഭിച്ച സഭവം കേരള പൊലീസ് അന്വേഷിച്ചാല്‍ പ്രതികള്‍ പിടിക്കപ്പെടില്ല. അതുകൊണ്ട് സി ബി ഐക്കോ മറ്റേതെങ്കിലും ഏജന്‍സിക്കോ കേസിന്‍റെ അന്വേഷണം കൈമാറണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

തനിക്ക് മാത്രമല്ല, ടിപി ചന്ദ്രശേഖരന്‍റെ ഭാര്യും വടകര എംഎല്‍എയുമായ കെകെ രമക്കും ഭീഷണിക്കത്ത് വന്നിത്തുണ്ട്. കത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയന്ത്രിക്കുന്നത് കൊടി സുനിയും ഷാഫിയുമാണ്. ഭീഷണിക്കത്ത് ലഭിച്ചതുമായി ബന്ധപ്പെട്ട് കോട്ടയം വെസ്റ്റ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ അന്വേഷണം എങ്ങും എത്തിയില്ല. അതുകൊണ്ടാണ് കേരള പൊലീസ് അന്വേഷിച്ചാല്‍ കേസ് തെളിയില്ല എന്ന് പറയുന്നത്. അതുകൊണ്ടാണ് അന്വേഷണം മറ്റ് ഏജന്‍സിക്ക് കൈമാറണമെന്ന് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

thiruvanchoor-radhakrishnan-

ജൂൺ അവസാനമാണ് ഭീഷണി കത്ത് കിട്ടിയത്. കത്ത് കിട്ടി പത്ത് ദിവസത്തിനകം നാട് വിട്ടില്ലെങ്കിൽ കുടുംബത്തോടൊപ്പം വക വരുത്തുമെന്നായിരുന്നു കത്തിലെ ഭീഷണി. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളാണ് കത്തിന് പിന്നിലെന്ന് അന്ന് തന്നെ പ്രതിപക്ഷ നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭ്യന്തര മന്ത്രിയായിരുന്ന കാലത്തായിരുന്നു ടിപി ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്.

Recommended Video

cmsvideo
    Threat letter to Thiruvachoor radhakrishnan | Oneindia Malayalam

    കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+