'ലെറ്റര്‍ പാഡ് സൂക്ഷിച്ചത് എല്ലാവര്ക്കും എടുക്കാവുന്ന തരത്തില്‍'; മേയറുടെ ഓഫീസിലെ ജീവനക്കാര്‍ വിജിലന്‍സിനോട്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ നടപടിയുമായി വിജിലന്‍സ്. മേയര്‍ ആര്യാ രാജേന്ദ്രന്റെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. മേയറുടെ ഓഫീസിലെ ജീവനക്കാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തിയത്. മാധ്യമങ്ങളില്‍ കണ്ട കത്ത് തയ്യാറാക്കിയിട്ടില്ല എന്നാണ് ഇരുവരും വിജിലന്‍സിന് മൊഴി നല്‍കിയിരിക്കുന്നത്.
മാത്രമല്ല മേയറുടെ ലെറ്റര്‍ പാഡ് സൂക്ഷിച്ചിരിക്കുന്നത് എല്ലാവര്ക്കും എടുക്കാവുന്ന തരത്തിലാണ് എന്നും ഇരുവരും വിജിലന്‍സിന് കൊടുത്ത മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, ഹരജിക്കാരനായ ജി എസ് ശ്രീകുമാര്‍ എന്നിവരുടെ മൊഴി വിജിലന്‍സ് നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോര്പ്പറേഷന് ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ പുറത്ത് വന്ന കത്ത് വ്യാജമായി തയ്യാറാക്കിയതാണ് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സംഭവത്തില്‍ ഉടന്‍ തന്നെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യും.പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ചെയര്മാന് ഡി ആര് അനിലിന്റെ മൊഴി ഉടന്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

അതിന് ശേഷം അന്വേഷണസംഘം ഡി ജി പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മേയറുടെ കത്ത് പുറത്ത് വന്നതിന് പിന്നാലെ അഴിമതിയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും എന്ന് വിജിലന്‍സ് നേരത്തെ അറിയിച്ചിരുന്നു. വിഷയത്തില്‍ വിജിലന്‍സിന് നാല് പരാതികള്‍ ആണ് ലഭിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് വിജലന്‍സ് മേധാവി മനോജ് എബ്രഹാം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കത്ത് വിവാദത്തില്‍ നേരത്തെ തന്നെ ക്രൈംബ്രാഞ്ച് മേയറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

നഗരസഭ ആരോഗ്യ വിഭാഗത്തില്‍ 295 ഒഴിവുകളുണ്ട് എന്നും അപേക്ഷ ഓണ്‍ലൈനായി എന്നും അറിയിച്ച് കൊണ്ട് തിരുവനന്തപുരം സി പി ഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് മേയറുടേത് എന്ന പേരില്‍ ലെറ്റര്‍പാഡില്‍ കത്ത് പുറത്ത് വന്നത്. ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ ലിസ്റ്റാണ് വിവാദ കത്തില്‍ മേയര്‍ ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെടുന്നത്. മേയറുടെ ഔദ്യോഗിക ലേറ്റര്‍ പാഡിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്

പബ്ലിക് ഹെല്‍ത്ത് എക്സ്പേര്‍ട്ട്, ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് , ലാബ് ടെക്നീഷ്യന്, സ്വീപ്പര്‍, ഒപ്ടോമെട്രിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്കായിരുന്നു നിയമനം. സംഭവം വിവാദമായതിന് പിന്നാലെ ഈ നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലാക്കി മന്ത്രി എം ബി രാജേഷ് ഉത്തരവിട്ടിരുന്നു.
-
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!











Click it and Unblock the Notifications