വയനാട് കൂട്ടബലാല്‍സംഗം: യത്തീംഖാനക്ക് സംഭവിച്ചത് ഗുരുതര വീഴ്ച, പെണ്‍കുട്ടികളെ മാറ്റുന്നു
കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ യത്തീംഖാന വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെന്ന് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കല്‍പ്പറ്റ: വയനാട്ടിലെ യത്തീംഖാനയില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്ഥാപന അധികാരികളുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് വിലയിരുത്തല്‍. കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ യത്തീംഖാന വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെന്ന് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
യത്തീംഖാനയുമായി ബന്ധപ്പെട്ട കാര്യങ്ങളും സുരക്ഷയും വിലയിരുത്തുന്നതിന് അടുത്താഴ്ച പ്രത്യേക യോഗം ചേരും. കുട്ടികളുടെ രക്ഷിതാക്കളും യോഗത്തില്‍ പങ്കെടുക്കും. യത്തീംഖാനയുമായി ബന്ധപ്പെട്ട പരാതികളുയര്‍ന്നാല്‍ സ്ഥാപനം അധികാരികള്‍ പ്രതിസന്ധിയിലാവും. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ യത്തീംഖാനയില്‍ നിന്നു മാറ്റും. വിശദമായ ചോദ്യം ചെയ്യുന്നതിനും മതിയായ സുരക്ഷ ഇവിടെയില്ലെന്ന നിഗമനത്തിലുമാണിത്.

യത്തീംഖാനയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് പീഡിപ്പിക്കപ്പെട്ടത്. ഏഴ് വിദ്യാര്‍ഥികള്‍ പീഡിപ്പിക്കപ്പെട്ടുവെന്നാണ് ഇതുവരെയുള്ള വിവരം. കൂടുതല്‍ കുട്ടികളെ കൗണ്‍സലിങിന് വിധേയരാക്കും. ഇതോടെ കുറച്ചുകൂടി വ്യക്തത വരുമെന്നാണ് ശിശുക്ഷേമ വകുപ്പ് കരുതുന്നത്.

കേസില്‍ ആറ് പ്രതികളാണുള്ളത്. കോടതി ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലിസ് തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യും. തെളിവെടുപ്പും തിരിച്ചറിയല്‍ പരേഡും തുടര്‍ന്നുണ്ടാവും.

ആറ് പ്രതികള്‍ക്കെതിരേ 11 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം (പോക്സോ) പ്രകാരവും കേസെടുത്തിട്ടുണ്ട്. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്.

യത്തീംഖാനയിലെ കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്ന് കാണിച്ച് യത്തീംഖാന അധികൃതര്‍ തന്നെയാണ് കഴിഞ്ഞദിവസം പോലിസില്‍ പരാതി നല്‍കിയത്. യത്തീംഖാനക്കടുത്ത കടയിലുള്ളവരാണ് പ്രതികള്‍. ഇവര്‍ കുട്ടികള്‍ക്ക് മിഠായി കൊടുത്ത് വലയിലാക്കുകയായിരുന്നു.

അതിക്രൂരമായ പീഡനത്തിനാണ് പെണ്‍കുട്ടികള്‍ ഇരയായിട്ടുള്ളത്. നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയ ശേഷം നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറയാന്‍ സാധിക്കാത്ത രീതിയില്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടെന്ന് പികെ ശ്രീമതി എംപി കുട്ടികളെ സന്ദര്‍ശിച്ച ശേഷം പറഞ്ഞു.

പെണ്‍കുട്ടികള്‍ സ്ഥാപനത്തില്‍ നിന്നു ഹോസ്റ്റലിലേക്ക് പോകുംവഴിയാണ് യുവക്കള്‍ വിളിച്ചുവരുത്തിയതും പീഡിപ്പിച്ചതും. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഇവര്‍ പോലിസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു. കടയില്‍ നിന്നു കുട്ടികള്‍ ഇറങ്ങിവരുന്നത് കണ്ടതോടെയാണ് യത്തീംഖാന അധികൃതര്‍ക്ക് സംശയം തോന്നിയത്.

പിന്നീടുള്ള ചോദ്യം ചെയ്യലില്‍ കുട്ടികള്‍ വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടികളെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. തുടര്‍ന്ന ഫോട്ടോ എടുത്തു. ശേഷം ഇതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications