വയനാട് കൂട്ടബലാല്‍സംഗം: യത്തീംഖാനക്ക് സംഭവിച്ചത് ഗുരുതര വീഴ്ച, പെണ്‍കുട്ടികളെ മാറ്റുന്നു
കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ യത്തീംഖാന വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെന്ന് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കല്‍പ്പറ്റ: വയനാട്ടിലെ യത്തീംഖാനയില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്ഥാപന അധികാരികളുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് വിലയിരുത്തല്‍. കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ യത്തീംഖാന വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെന്ന് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
യത്തീംഖാനയുമായി ബന്ധപ്പെട്ട കാര്യങ്ങളും സുരക്ഷയും വിലയിരുത്തുന്നതിന് അടുത്താഴ്ച പ്രത്യേക യോഗം ചേരും. കുട്ടികളുടെ രക്ഷിതാക്കളും യോഗത്തില്‍ പങ്കെടുക്കും. യത്തീംഖാനയുമായി ബന്ധപ്പെട്ട പരാതികളുയര്‍ന്നാല്‍ സ്ഥാപനം അധികാരികള്‍ പ്രതിസന്ധിയിലാവും. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ യത്തീംഖാനയില്‍ നിന്നു മാറ്റും. വിശദമായ ചോദ്യം ചെയ്യുന്നതിനും മതിയായ സുരക്ഷ ഇവിടെയില്ലെന്ന നിഗമനത്തിലുമാണിത്.

യത്തീംഖാനയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് പീഡിപ്പിക്കപ്പെട്ടത്. ഏഴ് വിദ്യാര്‍ഥികള്‍ പീഡിപ്പിക്കപ്പെട്ടുവെന്നാണ് ഇതുവരെയുള്ള വിവരം. കൂടുതല്‍ കുട്ടികളെ കൗണ്‍സലിങിന് വിധേയരാക്കും. ഇതോടെ കുറച്ചുകൂടി വ്യക്തത വരുമെന്നാണ് ശിശുക്ഷേമ വകുപ്പ് കരുതുന്നത്.

കേസില്‍ ആറ് പ്രതികളാണുള്ളത്. കോടതി ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലിസ് തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യും. തെളിവെടുപ്പും തിരിച്ചറിയല്‍ പരേഡും തുടര്‍ന്നുണ്ടാവും.

ആറ് പ്രതികള്‍ക്കെതിരേ 11 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം (പോക്സോ) പ്രകാരവും കേസെടുത്തിട്ടുണ്ട്. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്.

യത്തീംഖാനയിലെ കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്ന് കാണിച്ച് യത്തീംഖാന അധികൃതര്‍ തന്നെയാണ് കഴിഞ്ഞദിവസം പോലിസില്‍ പരാതി നല്‍കിയത്. യത്തീംഖാനക്കടുത്ത കടയിലുള്ളവരാണ് പ്രതികള്‍. ഇവര്‍ കുട്ടികള്‍ക്ക് മിഠായി കൊടുത്ത് വലയിലാക്കുകയായിരുന്നു.

അതിക്രൂരമായ പീഡനത്തിനാണ് പെണ്‍കുട്ടികള്‍ ഇരയായിട്ടുള്ളത്. നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയ ശേഷം നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറയാന്‍ സാധിക്കാത്ത രീതിയില്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടെന്ന് പികെ ശ്രീമതി എംപി കുട്ടികളെ സന്ദര്‍ശിച്ച ശേഷം പറഞ്ഞു.

പെണ്‍കുട്ടികള്‍ സ്ഥാപനത്തില്‍ നിന്നു ഹോസ്റ്റലിലേക്ക് പോകുംവഴിയാണ് യുവക്കള്‍ വിളിച്ചുവരുത്തിയതും പീഡിപ്പിച്ചതും. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഇവര്‍ പോലിസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു. കടയില്‍ നിന്നു കുട്ടികള്‍ ഇറങ്ങിവരുന്നത് കണ്ടതോടെയാണ് യത്തീംഖാന അധികൃതര്‍ക്ക് സംശയം തോന്നിയത്.

പിന്നീടുള്ള ചോദ്യം ചെയ്യലില്‍ കുട്ടികള്‍ വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടികളെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. തുടര്‍ന്ന ഫോട്ടോ എടുത്തു. ശേഷം ഇതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications