Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യയിലേക്ക് കോണ്‍ഗ്രസ് പോകുമോ: സുധാകരനും സതീശനും നിലപാട് വ്യക്തമാക്കണമെന്ന് എംവി ജയരാജന്‍

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ പോകുമോയെന്ന കാര്യം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനവും വ്യക്തമാക്കണമെന്ന് സി പി എം നേതാവ് എംവി ജയരാജന്‍. മതവും വിശ്വാസവും വ്യക്തിപരമാണെന്നും അതിനെ രാഷ്ട്രീയ നേട്ടത്തിന് ദുരുപയോഗം ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്നുമുള്ള നിലപാടാണ്, ഉറച്ച മതനിരപേക്ഷ നിലപാട് എല്ലാകാലത്തും ഉയർത്തിപ്പിടിച്ച സിപിഎമ്മിനുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

mv-jayarajan

എംവി ജയരാജന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

''ഞാൻ തീരുമാനിച്ചാൽ ബിജെപിയിലേക്ക് പോകും''
===========

ഹിന്ദുത്വ കാർഡുമായി മുന്നോട്ടുപോയാൽ കോൺഗ്രസ് ചരിത്രപുസ്തകത്തിലെ ചവറായി മാറുമെന്നാണ്, 'പള്ളിപൊളിച്ചിടത്ത് കാലുവെക്കാമോ കോൺഗ്രസ്' എന്ന തലക്കെട്ടിൽ സുപ്രഭാതം പത്രത്തിലെ മുഖപ്രസംഗത്തിലൂടെ സമസ്ത കോൺഗ്രസ്സിന് നൽകുന്ന താക്കീത്. സമസ്ത ഇങ്ങനെ പറഞ്ഞപ്പോൾ ബിജെപിയുടെ കെണിയിൽ വീഴരുത് എന്ന ഉപദേശമാണ് ലീഗ് വക്താവ് നൽകിയത്. രണ്ടുകൂട്ടരും സിപിഐ(എം) നിലപാടിനെ അഭിനന്ദിക്കുന്നുമുണ്ട്.

മതവും വിശ്വാസവും വ്യക്തിപരമാണെന്നും അതിനെ രാഷ്ട്രീയ നേട്ടത്തിന് ദുരുപയോഗം ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്നുമുള്ള നിലപാടാണ്, ഉറച്ച മതനിരപേക്ഷ നിലപാട് എല്ലാകാലത്തും ഉയർത്തിപ്പിടിച്ച സിപിഐ(എം)നുള്ളത്. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനച്ചടങ്ങിൽ സിപിഐ(എം) പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത് അതുകൊണ്ടാണ്. സിപിഐ(എം)നെ ക്ഷണിച്ചതുപോലെ കോൺഗ്രസ്സിനെയും ക്ഷണിച്ചു.

ക്ഷേത്രം പണിയാൻ വെള്ളി ഇഷ്ടിക അയച്ചുകൊടുക്കുകയും ക്ഷേത്രത്തിന്റെ ശിലയിടാൻ പ്രധാനമന്ത്രി പോയപ്പോൾ ഉത്തരേന്ത്യയിൽ പലയിടങ്ങളിലും സമാന ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തവരാണ് അക്കാലത്ത് കോൺഗ്രസ്. ബാബറി മസ്ജിദിലെക്ക് വിഗ്രഹം കടത്താനും ആരാധന നടത്താനും സൗകര്യമുണ്ടാക്കിക്കൊടുത്തതും 92ൽ പള്ളിപൊളിക്കാൻ കോൺഗ്രസ് ഭരിക്കുമ്പോൾ സഹായം ചെയ്തുകൊടുത്തതും, ഇക്കഴിഞ്ഞ 5 നിയമസഭകളിലെ തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് കോൺഗ്രസ് നേതാക്കൾ അഭിമാനത്തോടെ ജനങ്ങളോട് പറഞ്ഞ കാര്യമാണ്.

പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രനിർമിതി രാജ്യത്തിന്റെ ഖജനാവിലെ പണം ഉപയോഗിച്ച് നടത്തണമെന്നും മറ്റൊരിടത്ത് പള്ളി നിർമിക്കാൻ സ്വന്തമായി പണമുണ്ടാക്കണമെന്നും മുസ്ലീം പേഴ്‌സണൽ ബോർഡിനോട് നിർദ്ദേശിച്ച സുപ്രീംകോടതിയുടെ അന്നത്തെ വിധി വിവേചനപരവും ഭരണഘടനയുടെ സത്തയ്ക്ക് നിരക്കാത്തതുമായിരുന്നു. അത് ബിജെപിക്ക് സഹായകമായി.

ഗാന്ധിജിയും, ഭരണഘടനാ നിർമാണ സഭയിലെ അംഗം കൂടിയായ പ്രഥമ പ്രധാനമന്ത്രിയും സ്വീകരിച്ച ഉറച്ച മതനിരപേക്ഷ നിലപാട് അട്ടിമറിച്ച ഇന്നത്തെ കോൺഗ്രസ്സിന്റെ മൃദുഹിന്ദുത്വ നിലപാട് തീവ്രഹിന്ദുത്വവാദികൾക്ക് കൂടുതൽ കരുത്ത് പകർന്നു. അതുകൊണ്ടാണ് കോൺഗ്രസ്സ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന സംശയം ശക്തിപ്പെട്ടത്. മാത്രമല്ല, ചില കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കിക്കഴിഞ്ഞു. സിപിഐ(എം)നെപ്പോലെ ഉറച്ച മതനിരപേക്ഷ നിലപാട് ഒരു കാലത്തും കോൺഗ്രസ്സിനില്ല.

'ഞാൻ തീരുമാനിച്ചാൽ ബിജെപിയിലേക്ക് പോകും' എന്ന് പറയുന്ന കെ.പി.സി.സി. പ്രസിഡന്റിന്റെയും, ആർഎസ്എസ് സ്ഥാപകനേതാക്കളുടെ ചിത്രങ്ങൾക്ക് മുമ്പിൽ തിരികൊളുത്തി വർഗീയവാദികളുടെ സഹയാത്രികനായി നടക്കുന്ന പ്രതിപക്ഷ നേതാവിന്റെയും അഭിപ്രായം എന്താണെന്നറിയാൻ മലയാളികൾക്ക് ആഗ്രഹമുണ്ട്. അയോധ്യയിൽ പോകണമെന്നാണോ?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+