നാണംകെട്ട് കേരള പോലീസ്; തൊണ്ടിമുതലായ ലഹരി മറിച്ചുവിറ്റു... രണ്ടുപേര്‍ക്ക് സസ്പെന്ഷന്
മലപ്പുറം: കേരള പോലീസിന് നാണക്കേടുണ്ടാക്കി പോലീസ് ഓഫീസര്‍മാരുടെ ലഹരി വില്‍പ്പന. കോട്ടയ്ക്കല്‍ സ്റ്റേഷനിലെ പോലീസുകാരാണ് തൊണ്ടിമുതലായി പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചത്. എഎസ്ഐ രജീന്ദ്രന്‍, സീനിയര്‍ സിപിഒ സജി ചെറിയാന് എന്നിവരെ സസ്പെന്റ് ചെയ്തു. കോടതി നശിപ്പിക്കാന്‍ നിര്‍ദേശിച്ച ലഹരി വസ്തുക്കളാണ് പോലീസ് ഓഫീസര്‍മാര്‍ മറിച്ചുവിറ്റ് പണമുണ്ടാക്കാന്‍ നോക്കിയത്. എന്നാല്‍ ലഹരി വസ്തുക്കളുമായി നേരത്തെ അറസ്റ്റിലായവര്‍ ഇത് സംബന്ധിച്ച് ഉന്നത പോലീസ് ഓഫീസര്‍മാര്‍ക്ക് വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് ജോലി ചെയ്യുന്ന സ്റ്റേഷനില്‍ വച്ച് തന്നെ ഇരു ഓഫീസര്‍മാരെയും അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും.

ഇക്കഴിഞ്ഞ ജൂണിലാണ് ലക്ഷക്കണക്കിന് രൂപ വില വരുന്ന ലഹരി വസ്തുക്കള്‍ കോട്ടക്കല്‍ പോലീസ് പിടിച്ചെടുത്തത്. ഒരു മിനിലോറിയില്‍ കൊണ്ടുവന്ന ഇവയില്‍ കൂടുതലും ഹാന്‍സ് ആയിരുന്നു. 1600 പാക്കറ്റ് ഹാന്‍സുണ്ടായിരുന്നു എന്നാണ് വിവരം. ആന്ധ്രയില്‍ നിന്നാണ് ഇവ കേരളത്തിലെത്തിച്ചതെന്ന് പറയപ്പെടുന്നു. നാസര്‍, അഷ്റഫ് എന്നിവരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കാന്‍ കോടതി ഈ മാസം നിര്‍ദേശിച്ചു. ലഹരി വസ്തുക്കള്‍ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. എന്നാല്‍ ഇത് നശിപ്പിക്കാതെ മറിച്ചുവില്‍ക്കുകയായിരുന്നു പോലീസ് ഓഫീസര്‍മാര്‍. ഒന്നര ലക്ഷത്തോളം രൂപ പോലീസുകാര്‍ക്ക് ലഭിച്ചുവെന്നും പറയുന്നു.
ഒരു ഏജന്റ് മുഖേനയാണ് പോലീസുകാര്‍ ലഹരി വില്ക്കാന് ശ്രമിച്ചത്. നേരത്തെ കേസില്‍ അറസ്റ്റിലായവര്‍ക്ക് ഈ വിവരം ലഭിച്ചു. ഇവര്‍ നാര്‍ക്കോട്ടിക് സെല്ലിന് വിവരം കൈമാറി. വിശദമായ അന്വേഷണം നടത്തിയാണ് രണ്ടു പോലീസുകാരെ അറസ്റ്റ് ചെയ്തത്. പോലീസ് വില്ക്കാന് ശ്രമിച്ച ഏജന്റിനെയും അറസ്റ്റ് ചെയ്യും. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ മറിച്ചുവിറ്റു പണമുണ്ടാക്കാന്‍ ശ്രമിച്ചു എന്നത് നിയമപരമായി കുറ്റമാണെന്ന് മാത്രമല്ല, ധാര്‍മികതയ്ക്ക് നിരക്കാത്തതുമാണ്. പോലീസുകാര്‍ തന്നെ ഇത്തരം കുറ്റകൃത്യത്തിലേര്പ്പെട്ടതോടെ നിയമപാലകരിലുള്ള വിശ്വാസ്യത നഷ്ടപ്പെടുകയാണ്.
ശക്തമായ നടപടി പ്രതികള്ക്കെതിരെയുണ്ടാകുമെന്നാണ് ഉന്നത പോലീസ് ഓഫീസര്‍മാര്‍ നല്കുന്ന വിവരം. രണ്ടുപേര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് സസ്പെന്റ് ചെയ്തത്. തെളിവ് സഹിതം പിടിക്കപ്പെട്ട സാഹചര്യത്തില്‍ ശിക്ഷ ലഭിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications