തൃശൂരിൽ വൻ എടിഎം കവർച്ച; മൂന്നിടത്തായി 65 ലക്ഷം രൂപയുടെ നഷ്‌ടം, ലക്ഷ്യമിട്ടത് എസ്ബിഐയെ മാത്രം
തൃശൂർ: ജില്ലയിലെ വിവിധ മേഖലകളിലായി വ്യാപക എടിഎം കവർച്ച. മൂന്ന് സ്ഥലങ്ങളിലായാണ് എടിഎം കൊള്ള അരങ്ങേറിയത്. ഇന്ന് പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം നടന്നത്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് മോഷ്‌ടാക്കൾ തകർത്തത്. മൂന്നിടത്തുമായി ഏകദേശം 65 ലക്ഷത്തോളം രൂപയുടെ നഷ്‌ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കൂടുതൽ വിവരങ്ങൾ വിശദപരിശോധനയ്ക്ക് ശേഷമേ ലഭ്യമാവൂ.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎമ്മുകൾ തകര്‍ത്തത്. കാറില്‍ വന്ന നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറയുന്നത്. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണ സംഘങ്ങളെയാണ് പോലീസ് സംശയിക്കുന്നത്. വെള്ള കാറിലാണ് ഇവർ എത്തിയതെന്ന് പോലീസ് പറയുന്നു. മുഖംമൂടി ധരിച്ച സംഘമാണ് മോഷണം നടത്തിയത്.

മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊർണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപ എന്നിങ്ങനെയാണ് നഷ്‌ടമായതെന്ന് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. ബാങ്ക് ഉദ്യോഗസ്ഥർക്ക് വന്ന സന്ദേശത്തിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്. ഇതിന് പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
എന്നാൽ എടിഎമ്മുകളിലെ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ചില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് മനസിലാക്കിയതായാണ് വിവരം. സുരക്ഷാ സംവിധാനങ്ങളിൽ എന്തെങ്കിലും വീഴ്‌ച സംഭവിച്ചോ എന്നതുൾപ്പെടെ പരിശോധിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന വിവരം. മോഷണ വിവരം അറിഞ്ഞതിനു പിന്നാലെ തൃശൂരിലെ അതിർത്തികളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികൾ എസ്ബിഐ എടിഎമ്മുകൾ മാത്രമാണ് ലക്ഷ്യം വച്ചത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇതോടെയാണ് പ്രൊഫഷണൽ സംഘമാണ് മോഷണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന സംശയം പോലീസ് പങ്കുവയ്ക്കുന്നത്. അടുത്തിടെ തമിഴ്‌നാട്ടിൽ സമാനമായ രീതിയിൽ എടിഎം കൊള്ളകൾ നടന്നിരുന്നു, ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്താനാണ് പോലീസ് നീക്കം.
തൃശൂരിൽ മൂന്ന് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വൻ മോഷണമാണ് ഇത്. കഴിഞ്ഞ ദിവസം പട്ടാപ്പകൽ കുതിരാൻ ദേശീയ പാതയിൽ രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണവും കാറുമായി മോഷ്‌ടാക്കൾ കടന്നു കളഞ്ഞിരുന്നു. രണ്ടര കിലോ സ്വർണമാണ് രണ്ട് യുവാക്കളെ അക്രമിച്ച് സംഘം തട്ടിയെടുത്തത്.
കോയമ്പത്തൂരിലെ ആഭരണ നിർമ്മാണ ശാലയിൽ നിന്ന് സ്വർണവുമായി തൃശൂരിലെ ജ്വല്ലറിയിലേക്ക് വരികയായിരുന്ന രണ്ട് പേരെയാണ് മോഷ്‌ടാക്കൾ ഉന്നം വച്ചത്. ദേശീയ പാതയിൽ വാഹനം തടഞ്ഞു നിർത്തിയാണ് കൃത്യം നടത്തിയത്. ഇതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മോഷണം നടത്തിയ ശേഷം എറണാകുളം ഭാഗത്തേക്കാണ് സംഘം മുങ്ങിയത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications