ഷാനവാസിന്റെ ഓര്‍മ്മയില്‍ അനുസ്മരണസമ്മേളനം; വികസനകാര്യങ്ങളില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച വ്യക്തിത്വം: കെ മുരളീധരന്
കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എംഐ ഷാനവാസ് അനുസ്മരണ സമ്മേളനം നടത്തി. കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷന്‍ കെ മുരളീധരന് എം എല്‍ ഉദ്ഘാടനം ചെയ്തു. ഷാനവാസുമായുള്ള ആത്മബന്ധവും, പാര്‍ട്ടിയിലെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹം പങ്കുവെച്ചു. എ കെ ആന്റണി പറഞ്ഞത് പോലെ ഷാനവാസിന്റെ നിര്യാണത്തിലൂടെ നഷ്ടമായത് മതേതര, ന്യൂനപക്ഷമുഖമാണെന്ന് അദ്ദേഹം പറഞ്ഞു.
വികസനകാര്യങ്ങളില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ഷാനവാസ്. പാര്‍ലമെന്റില്‍ അദ്ദേഹം മോദി സര്‍ക്കാരിനെതിരെ നടത്തിയ അതിശക്തമായ പ്രസംഗങ്ങള്‍ മാധ്യമങ്ങള്‍ അവഗണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാനവാസുമായുണ്ടായിരുന്ന ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1981 മുതലാണ് ഷാനവാസുമായുള്ള ബന്ധം ആരംഭിക്കുന്നത്. 1982 മന്മോഹന് ബംഗ്ലാവില്‍ വെച്ച് കൂടുതലടുത്തു.

ഇന്ദിരാജിയുടെയും കെ കരുണാകരന്റെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് ശക്തി പകരാന്‍ ഷാനവാസിന്റെ പ്രവര്‍ത്തനത്തിന് അക്കാലഘട്ടങ്ങളില്‍ സാധിച്ചു. 84-ല്‍ തിരവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം അദ്ദേഹം കെ പി സി സി സെക്രട്ടറിയായി. 1987-ല്‍ വടക്കേക്കരയില്‍ നിയമസഭാ സീറ്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 91-ല്‍ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമില്ലെത്തിയപ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും മറ്റും കെ കരുണാകരന് നിയോഗിച്ചത് രമേശ് ചെന്നിത്തലക്കൊപ്പം ഷാനവാസിനെയായിരുന്നു.
എല്ലാവര്ക്കും അനുയോജ്യമായ സീറ്റുകള്‍ നല്കിയ ഷാനവാസിന് പിന്നെയും ലഭിച്ചത് വടക്കേക്കരയില്‍ തന്നെയായിരുന്നു അദ്യത്തേത് പോലെ വീണ്ടും 200 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. പിന്നീട് 1996-ല്‍ പട്ടാമ്പി നിയമസഭാ സീറ്റിലും, 99-ല്‍ ചിറയിന്‍കീഴ് ലോക്സഭാ മണ്ഡലത്തിലും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പലപ്പോഴും വിജയിച്ചുകയറാന്‍ സാധിക്കുന്ന സീറ്റുകളില്‍ മത്സരിക്കാമായിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറാവാതെ തിരഞ്ഞെടുപ്പുകളെ സധൈര്യം നേരിടുകയായിരുന്നു.
പിന്നീടാണ് 2009-ല്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ അദ്ദേഹം മത്സരിക്കുന്നത്. കഴിഞ്ഞ ഒമ്പതര വര്‍ഷക്കാലമായി അദ്ദേഹം വയനാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. ആദ്യടേമില്‍ രോഗബാധിതനായെങ്കിലും അദ്ദേഹം അതിനെ അതിജീവിച്ച് തിരിച്ചെത്തി. പ്രളയകാ ലത്ത് മണ്ഡലത്തിലുടനീളം ആരോഗ്യം വകവെക്കാതെയും ഓടി നടന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മുരളീധരന് അനുസ്മരിച്ചു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന് എം എല്‍ എ അധ്യക്ഷനായിരുന്നു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications