മകന് ഖത്തര്‍ ജയിലില്‍; രക്ഷിക്കാന്‍ ഈ അമ്മയുടെ പോരാട്ടം, ഇനി മുന്നിലുള്ളത് മുപ്പത് ദിവസം മാത്രം
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍ പലരും പല അപകടങ്ങളില്‍ വീണുപോവുന്നത് വാര്‍ത്തയാവാറുണ്ട്. പലരും ഊരിപോകാനാവാതെ കുടുങ്ങി പോകാറുമുണ്ട്. അത്തരമൊരു സംഭവത്തിലൂടെ കടന്നുപോയിരിക്കുകയാണ് വരാപ്പുഴ സ്വദേശി. ജയ. ഇവരുടെ മകന് ഖത്തറിലെ ജയിലിലാണ്. ഇവര്‍ക്ക് പറയാനുള്ളത് കണ്ണുനിറയ്ക്കുന്ന കഥകളാണ്.
മകനെ ജോലിക്കായി കൊണ്ടുപോയ ഏജന്റ് വലിയ ചതി ചെയ്തതും, ജയിലില്‍ അടയ്ക്കപ്പെട്ടതുമൊക്കെ ജയയുടെ മനസ്സിലുണ്ട്. എന്നാല്‍ അതിലൊന്നും തളരാതെ ഈ അമ്മ പോരാട്ടത്തിലാണ്. മകനെ രക്ഷിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് അവരുടെ മുന്നിലുള്ളത്. സാധ്യമായ എല്ലാ വഴികളും അവര്‍ തേടുന്നുണ്ട്. വിശദമായ വിവരങ്ങളിലേക്ക്...

ലഹരിമാഫിയയുടെ ചതിയില്‍ കുടുങ്ങിയാണ് ജയയുടെ മകന് യശ്വന്ത് ഖത്തറില്‍ ജയിലിലായത്. ഈ ഓണക്കാലത്തും മകനെ രക്ഷിക്കാനുള്ള ഓട്ടത്തിലാണ് അവര്‍. ശരിയാക്കേണ്ടതാണെങ്കില് ഒരുപാട് രേഖകളും. ജയയുടെ പരിചയക്കാരനായ എടത്തല സ്വദേശി നിയാസാണ് ഈ കുടുക്കിലേക്ക് മകനെ എത്തിച്ചത്. ജൂണ്‍ ഏഴിനായിരുന്നു മകനെ ഖത്തറിലേക്ക് യാത്രയാക്കിയത്. നിയാസ് പറഞ്ഞ കാര്യങ്ങളൊക്കെ ജയ വിശ്വസിച്ച് പോയി. മര്‍ച്ചന്റ് നേവിയില്‍ ഡിപ്ലോമക്കാരനായിരുന്നു യശ്വന്ത്. വലിയ പ്രതീക്ഷകളോടെയാണ് ഇയാള്‍ ഖത്തറിലേക്ക് പോയത്.

ഫിഫ ഫുട്ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളില്‍ ജോലി ഒഴിവ് ഉണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ ജയയെ സമീപിച്ചത്. മകനെ കഷ്ടപ്പെട്ട് പഠിപ്പിച്ച ജയക്ക് ഈ ഓഫര്‍ സ്വര്‍ഗം കിട്ടിയത് പോലെയായിരുന്നു. വീട്ടുപണിക്ക് പോയിട്ടാണ് ജയ കുടുംബം പോറ്റുന്നത്. മകന് വിദേശത്ത് ജോലി കിട്ടിയാല്‍ അതോടെ രക്ഷപ്പെടുമെന്ന് ഇവര്‍ കണ്ടു. വലിയ പ്രതീക്ഷയോടെയാണ് ഈ അവസരത്തെ ജയ കണ്ടിരുന്നത്. നിയാസ് സൗജന്യ വിസയും വിമാന ടിക്കറ്റുമെല്ലാം തരപ്പെടുത്തി കൊടുക്കാമെന്നും ഏറ്റു. ഇതില്‍ കൂടുതല്‍ എന്ത് വേണമെന്ന ചിന്തയിലാണ് മകനെ ഖത്തറിലേക്ക് യാത്രയാക്കിയത്.

ദുബായില്‍ എത്തിയപ്പോഴാണ് യശ്വന്ത് അപകടം തിരിച്ചറിഞ്ഞത്. ദുബായില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രയ്ക്കിടെ അടിയന്തരമായി എത്തിക്കേണ്ട മരുന്നാണെന്ന് പറഞ്ഞ്, നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഒരു പാഴ്സല്‍ നിയാസ് യശ്വന്തിനെ ഏല്‍പ്പിക്കുന്നത്. ഖത്തറില്‍ ഇറങ്ങിയ യശ്വന്തിനെ വിമാനത്താവള അധികൃതര്‍ പിടികൂടിയപ്പോഴാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് തനിക്ക് തന്നുവിട്ടതെന്ന് മനസ്സിലാക്കിയത്. പക്ഷേ അധികൃതര്‍ യശ്വന്തിനെ മയക്കുമരുന്ന് കടത്തിന് ജയിലില്‍ ഇടുകയായിരുന്നു.

image credit: kerala kaumudi
മകനെ കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനെ തുടര്‍ന്ന് ജയ നിയാസിനെ വിളിച്ചിരുന്നെങ്കില്‍ മകന് ക്വാറന്റീനില്‍ ആയിരിക്കുമെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. ഖത്തര്‍ ജയിലില്‍ നിന്ന് യശ്വന്ത് വിളിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങളെല്ലാം ജയ അറിഞ്ഞത്. ആലുവ റൂറല്‍ എസ്പിക്ക് നല്കിയ പരാതിയില്‍ നിയാസിനെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ജയ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം യശ്വന്തിനെ ജാമ്യത്തില്‍ ഇറക്കാനും തിരികെ നാട്ടിലെത്തിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അടക്കമുള്ള നിരവധി രേഖകല്‍ ആവശ്യമാണ്. ഉന്നതര്‍ നേരിട്ട് വിളിച്ചാല്‍ ജാമ്യവും മടക്കയാത്രയും എളുപ്പമാകുമെന്നാണ് ഖത്തര്‍ ജയില്‍ അധികൃതര്‍ അറിയിച്ചത്. മുപ്പത് ദിവസത്തിനകം എത്തിച്ചില്ലെങ്കില്‍ ഈ കേസ് കോടതിയിലേക്ക് പോകും. ജയയെ വഞ്ചിച്ചത് പോലെ നിയാസും സംഘവും സമാനമായി കബളിപ്പിച്ച് വിദേശത്തേക്ക് അയച്ച 25ലധികം പേരില്‍ പലരും ജയിലിലാണ്. ടൂറിസ്റ്റ് വിസയാണ് സംഘം നല്‍കിയിരിക്കുന്നത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications