മജീഷ്യന്‍ മുതുകാടിന്റെ നേതൃത്വത്തില്‍ എം പവര്‍ കേന്ദ്രം ആരംഭിക്കുന്നു സംരംഭം ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി.
മജീഷ്യന്‍ മുതുകാടിന്റെ നേതൃത്വത്തില്‍ എം പവര്‍ കേന്ദ്രം ആരംഭിക്കുന്നു സംരംഭം ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി.
ദുബായ്: ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റിനോട് ചേര്‍ന്ന് എം പവര്‍ കേന്ദ്രം ആരംഭിക്കുന്നു. മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലാണ് സംരംഭത്തിന് തുടക്കമിടുന്നത്. ഇതിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 31 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. സംസ്ഥാന സാമുഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ ഗോപിനാഥ് മുതുകാടാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മാജിക് അക്കാദമിയിലെ മാജിക് പ്ലാനറ്റിനോട് ചേര്‍ന്ന് എം പവര്‍ കേന്ദ്രം നിര്‍മ്മിക്കുന്നത്. ഭിന്നശേഷിയുളള കുട്ടികളുടെ വ്യത്യസ്ത മേഖലകളിലെ കഴിവുകള്‍ പരിപോഷിപ്പിച്ച് അവര്‍ക്ക് അനുയോജ്യമായ ജോലി കണ്ടെത്തി നല്‍കുകയും അവരുടെ വരുമാനം കുടുംബത്തിന് പ്രയോജനകരമാക്കുകയുമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.
എം പവര്‍ കേന്ദ്രത്തിന് ഗള്‍ഫിലെ പ്രമുഖ വ്യവസായ സംരംഭകനും ഇറാം ഗ്രൂപ്പ് എംഡിയുമായ ഡോക്ടര്‍ സിദ്ധീഖ് അഹ്മദും പിന്തുണ നല്‍കും. ഭിന്നശേഷിയുളള 23 കുട്ടികള്‍ ഇതിനകം മാജിക് അക്കാദമിയില്‍ പരിശീനം പൂര്‍ത്തിയാക്കിയതായി മുതുകാട് ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാല് മാസം നടത്തിയ പരിശീലനത്തില്‍ കുട്ടികളില്‍ വലിയമാറ്റങ്ങളാണ് കണ്ടുതുടങ്ങിയത്. മുന്‍ ഇന്ത്യന്‍ രാഷട്രപതി ഹാമിദ് അന്‍സാരി, കേരള ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ക്ക് മുന്പില് കുട്ടികള്‍ മാജിക്കിലെ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ച് പ്രശംസംകള് ഏറ്റുവാങ്ങിയതായും അദ്ദേഹം പറഞ്ഞു. ഓട്ടിസം, സെറിബ്രല്‍ പ്ലാസി തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ച കുട്ടികളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്.

ഫാസ്റ്റ് ഫുഡ് അടക്കമുളള ജീവിത ശൈലികളിലെ മാറ്റം ഭാവിയില്‍ ഇത്തരം കുട്ടികളുടെ എണ്ണം വര്ദ്ധിക്കാനിടയാക്കുമെന്ന സാഹചര്യമാണുളളത്. ഇത്തരം കുട്ടികളുടെ ജനനത്തെ പഴിക്കാനാവില്ല. എന്നാല്‍ അവര്‍ക്ക് ജീവിതം മെച്ചപ്പെടുത്തിക്കൊടുക്കേണ്ടത് ഓരോരുത്തരുടെയും കടമയായി കാണണമെന്നും മുതുകാട് കൂട്ടിച്ചേര്‍ത്തു.യുഎഇ അടക്കമുളള ഗള്‍ഫ് രാജ്യങ്ങളിലെ ഭിന്നശേഷിക്കാരായ ഇന്ത്യന്‍ കുട്ടികള്‍ക്കു വേണ്ടിയുളള പദ്ധതിയുടെ കാര്യം ആലോചനയിലുണ്ടെന്നും മുതുകാടും ഡോക്ടര്‍ സിദ്ധീഖ് അഹ്മദും പറഞ്ഞു. ഗള്‍ഫിലും ഭിന്നശേഷിക്കാരായ നിരവധി കുട്ടികളുണ്ട്. ഇവര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി വന്‍ തുക വേണ്ടി വരുന്നതിനാല്‍ രക്ഷിതാക്കള്‍ പ്രതിസന്ധിയിലാണ്. ഇവരെ സഹായിക്കാനുളള പദ്ധതിയെപ്പറ്റിയും ആലോചനയിലാണെന്നും ഇരുവരും അറിയിച്ചു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications