'ജോലിസമയത്ത് പകുതിപേരും സ്വയംഭോഗം ചെയ്യുന്നു'; അഞ്ചില്‍ രണ്ട് സ്ത്രീകള്‍; കാരണം
സ്വയംഭോഗത്തെ തെറ്റായ പ്രവര്‍ത്തിയായി കാണുന്നവരും ഉണ്ട് അതുപോലെ ശരീരത്തിന് ആവശ്യമായ ഒരു പ്രവര്‍ത്തിയായി കാണുന്നവരുമുണ്ട്. മൂന്ന് മാസത്തോളം സ്വയംഭോഗം ചെയ്യാതെയിരുന്നതിന്റെ അനുഭവം പങ്കിട്ട് ഒരു യുവാവ് രംഗത്തുവന്നിരുന്നു. താന്‍ ഇനി സ്വയംഭോഗം ചെയ്യുകയേയില്ലെന്നാണ് യുവാവ് പറഞ്ഞത്.
എന്നാല്‍ ഒരുപാട് ആളുകള്‍ സ്വയംഭോഗം ചെയ്യുന്നുണ്ടെന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജോലി സമയത്ത് സ്വയംഭോഗം ചെയ്യുന്നവരുടെ എണ്ണം 50 ശതമാനമാണ്.. അഞ്ച് പേര്‍ സ്വയംഭോഗം ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ 2 പേര്‍ സ്ത്രീകളാണ്. വിശദമായി പറയാം..സത്രീകളിൽ സ്വയംഭോഗത്തിനുള്ള താല്പര്യത്തിന് കാരണമുണ്ട്...
യുകെയിലെ കണക്കുകളാണ് മുകളില്‍ പറഞ്ഞത്. ബ്രിട്ടീഷ് സെക്ഷ്വല്‍ വെല്‍നസ് ബ്രാന്‍ഡായ ലവ്‌ഹോണിയുടെ പുതിയ ഗവേഷണ പ്രകാരം 49% ബ്രിട്ടീഷുകാരും ജോലി സമയങ്ങളില്‍ സ്വയംഭോഗം ചെയ്യുന്നുവെന്ന് സമ്മതിക്കുന്നതായി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മഹാമാരി വന്നതോടെയാണ് വര്‍ക് ഫ്രം ഹോം ഓപ്ഷനുകള്‍ വന്നത്. ഇത് ജീവനക്കാര്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദവും ഭാരവും ഏറ്റി. എന്നാല്‍ സ്വകാര്യമായ സമയം കിട്ടുകയും ചെയ്യുന്നുണ്ട്.
ഏകദേശം 38% ആളുകള്‍ തങ്ങളുടെ കമ്പനി സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലൈംഗിക താല്പര്യം തോന്നുന്നത് കൊണ്ടാണ് സെക്‌സില്‍ ഏര്‍പ്പെടുന്നതെന്നാണ് അതില്‍ ഭൂരിപക്ഷം പറയുന്നത്. എന്നാല്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ വേണ്ടി എന്നാണ് മറ്റു ചിലര്‍ പറയുന്നത്... ഷിഫ്റ്റിന്റെ മധ്യത്തില്‍ സ്വയംഭോഗം ചെയ്യുന്നതിന്റെ ആവേശം പുരുഷന്മാരേക്കാള്‍ സ്ത്രീകളെ ആകര്‍ഷിച്ചതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്, കണക്കില്‍ അഞ്ചില്‍ രണ്ട് പേര്‍ (39%) സ്ത്രീകളാണ്...
മിക്കവാറും ആൾക്കാറും സമ്മർദ്ദം കുറയ്ക്കാനാണ് സ്വയംഭോഗം ചെയ്യുന്നത്. എന്നാൽ മൂന്ന് മാസം സ്വയംഭോഗം ചെയ്യാതെ നിന്ന യുവാവ് പറയുന്നത് സ്വയംഭോഗം കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല എന്നാണ്. ഈ യുവാവ് സ്വയം ഭോഗം ചെയ്യാതെ പിടിച്ച് നിന്നത് 90 ദിവസമാണ്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു ഇത്രയും ദിവസം സ്വയം ഭോഗം ചെയ്യാതിരുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്.
90 ദിവസം തനിക്ക് ഉണ്ടായ അനുഭവം കാരണം ഇനി സ്വയം ഭോഗം ചെയ്യില്ലെന്ന തീരുമാനത്തിൽ എത്തുകയും ചെയ്തിട്ടുണ്ട്. പല കാരണങ്ങൾ കൊണ്ടാണ് ഇയാൾ സ്വയം ഭോഗം ചെയ്യാതിരുന്നത്. എന്തായാലും തന്റെ ജീവിത്തിൽ വളരെ വലിയ മാറ്റങ്ങളാണ് ഈ ദിവസങ്ങൾ ഉണ്ടാക്കിയതെന്ന് ഇയാൾ പറയുന്നു. കൂടുതൽ ഊർജ്ജം ലഭിക്കുന്നതായും മനസ്സിന് നല്ല സുഖം ലഭിക്കുന്നതായും തോന്നിയെന്ന് അദ്ദേഹം പറയുന്നു.
കൂടുതൽ ഊർജ്ജം ലഭിക്കുന്നതായും മനസ്സിന് നല്ല സുഖം ലഭിക്കുന്നതായും തോന്നിയെന്ന് അദ്ദേഹം പറയുന്നു. പ്രസരിപ്പ് അനുഭവപ്പെട്ടെന്നും എല്ലാവരോടും സംസാരിക്കാനും സാമൂഹികമായി ഇടപെടൽ നടത്താനും സാധിച്ചെന്നും ഇദ്ദേഹം പറയുന്നു. തന്റെ ജീവിതത്തിന് വളരെ ചിട്ടയുണ്ടായെന്നും രാവിലെ എഴുന്നേൽക്കുന്ന ശീലമുണ്ടായെന്നും ജിമ്മിൽ കൃത്യമായി പോകാൻ കഴിഞ്ഞെന്നും യുവാവ് പറയുന്നു.