പ്രതാപനെ തിരിഞ്ഞുകൊത്തി മകളുടെ എംബിബിഎസ് പോസ്റ്റ്; പൊളിച്ചടുക്കി ഫേസ്ബുക്ക് പോസ്റ്റ്
ടിഎന്‍ പ്രതാപന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറല്‍ ആയിരുന്നു. മകള്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയതിനെ കുറിച്ചായിരുന്നു അത്. മകളുടെ പഠനത്തിന് വേണ്ടി ലഭിച്ച സഹായങ്ങളെ കുറിച്ച് പറഞ്ഞിട്ടും പറഞ്ഞിട്ടും പ്രതാപന് മതിയാകുന്നുണ്ടായിരുന്നില്ല.
എന്നാല്‍, അതില്‍ അല്‍പം പ്രശ്‌നമുണ്ട് എന്ന തരത്തിലുള്ള നിരീക്ഷണങ്ങള്‍ ഉടനെ തന്നെ പുറത്ത് വന്നിരുന്നു. അമൃതാനന്ദമയിയുടെ സ്ഥാപനത്തില്‍ ഡൊണേഷനില്ലാത്ത പ്രവേശനവും, എംഎ യൂസഫലിയുടെ സഹായവും എല്ലാം സൂക്ഷ്മനിരീക്ഷണത്തില്‍ പ്രശ്‌നമാണെന്ന് തന്നെ പറയാം. വിനോദ് പുഴങ്കര ഇതേ കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍

കൗതുകമുണ്ടാക്കുന്നത്
കോൺഗ്രസുകാരനായ തൃശൂർ എംപി ടിഎൻ പ്രതാപന്റെ മകൾ എംബിബിഎസ് പഠനം പൂർത്തിയാക്കി ഡോക്ടറായ വിവരം അദ്ദേഹം എഫ്ബി വഴി ലോകത്തെ അറിയിച്ചത് കണ്ടു. സാധാരണക്കാരിൽ സാധാരണക്കാരനായിരുന്ന തന്റെ ഭൂതകാലത്തെ സഹജമായ കോൺഗ്രസ് ഭാഷയിൽ വിശദമാക്കിയതിനു ശേഷം അദ്ദേഹം മകളുടെ പഠനവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങൾ എല്ലാ രാഷ്ട്രീയ കക്ഷികളിൽപ്പെട്ട പ്രവർത്തകർക്കും ഈ സംസ്ഥാനത്തെ "'വെറും പൗരന്മാർക്കും' കൗതുകമുണ്ടാക്കേണ്ടതാണ്.

ഡൊണേഷൻ- പ്രശ്നമാണല്ലോ
അദ്ദേഹത്തിന്റെ മകൾക്ക് മാതാ അമൃതാനന്ദമയി 'ഡൊണേഷൻ' ഒന്നും വാങ്ങാതെ തന്റെ മെഡിക്കൽ കോളേജിൽ പ്രവേശനം നൽകുന്നു. അതായത് പ്രവേശനത്തിന് 'ഡൊണേഷൻ' വാങ്ങുന്നത് നിയമപരമായി കുറ്റകരമായ ഒരു നാട്ടിലാണ് തനിക്കത് നൽകേണ്ടി വന്നില്ല എന്നത് 'അമ്മയുടെ' കാരുണ്യമായി ഒരു പാർലമെന്റ് അംഗം അഥവാ നിയമനിർമ്മാണ സംഭയിലെ അംഗം പറയുന്നത്. അതായത് അമൃതാനന്ദമയിയുടെ മെഡിക്കൽ കോളേജിലെ പ്രവേശനം നിയമവിരുദ്ധമായാണ് നടക്കുന്നതെന്ന് പ്രതാപനറിയാം. രാഷ്ട്രീയക്കാരുടെ മക്കൾക്കായി ചില ഇളവുകളൊക്കെ ചെയ്യാനുള്ള കാരുണ്യമില്ലെങ്കിൽ ഈ കച്ചവടം അത്ര എളുപ്പമല്ല എന്നറിയാൻ മുതലാളിയായ അമൃതാനന്ദമയിക്ക് ദിവ്യദൃഷ്ടിയൊന്നും വേണ്ട.

പത്ത് ലക്ഷം വാർഷിക ഫീസ്
അങ്ങനെ സീറ്റൊപ്പിച്ചു പ്രതാപൻ. പക്ഷെ വാർഷിക ഫീസ് എങ്ങനെ കൊടുക്കും. അതും മാനേജ്‌മെന്റ് വിഭാഗത്തിൽ കിട്ടിയ പ്രവേശനമാണ്, ഫീസ് കൂടും, ലക്ഷങ്ങളാണ്. 2015-16-ൽ മാനേജ്‌മെന്റ് സീറ്റിൽ അമൃതയിലെ എംബിബിഎസ് വാർഷിക ഫീസ് ഏതാണ്ട് പത്തു ലക്ഷം രൂപയാണ്. ഹോസ്റ്റൽ ഫീസ് വേറെ. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ (പ്രവേശന സമയത്ത് ആഭ്യന്തര മന്ത്രിയായിരിക്കാനാണ് സാധ്യത) രമേശ് ചെന്നിത്തല പ്രതാപന്റെ മകളുടെ കാര്യം തന്റെ മോളെപ്പോലെ കരുതി നോക്കണമെന്ന് സ്വാമിജിയോടൊക്കെ ശുപാർശ ചെയ്തു. ഇടയ്ക്കൊക്കെ ഭക്തരൊക്കെ അപ്രത്യക്ഷരാവുകയും അത്യാവശ്യം കച്ചവടം നടത്തുകയും ചെയ്യുന്ന ആശ്രമതപോഭൂവിൽ ഒരു ക്ഷത്രിയരക്ഷ എപ്പോഴും നല്ലതാണ് എന്ന് സ്വാമിജിക്കുമറിയാം എന്ന് കൂട്ടിക്കോളൂ.
എന്നിട്ടും പ്രതാപനെന്ന പിതാവിന്റെ ഉള്ളിലെ തീയണഞ്ഞില്ല.

സതീശന് അത് എങ്ങനെ സാധിക്കും?
അപ്പോഴതാ സഹപ്രവർത്തകനായ വി ഡി സതീശൻ കൊടുങ്കാറ്റു പോലെ രംഗത്തെത്തി. എന്റെ മോളെപ്പോലെയാണവൾ, ഇതാ എന്റെ ബാങ്ക് ചെക്ക്, ഫീസ് കൊടുക്കാൻ. ആഹാ, നല്ല കാര്യം. സുഹൃത്തുക്കളൊക്കെ അങ്ങനെത്തന്നെ വേണം. പക്ഷെ സ്വന്തം വീട്ടിലെ കാര്യമൊക്കെ നോക്കിക്കഴിഞ്, ഇത്രയധികം ദശലക്ഷക്കണക്കിനു രൂപ ഫീസ് കൊടുത്ത് മറ്റൊരു കുട്ടിയെ എം ബി ബിഎസ് പഠിപ്പിക്കാനുള്ള വകയൊക്കെ മുഴുവൻ സമയ പൊതുപ്രവർത്തകനായ സതീശനുണ്ടോ! ഹൃദയം പോലെ പണപ്പെട്ടിയും വിശാലമാണ് നമ്മുടെ ജനപ്രതിനിധികളുടെയൊക്കെ.

മുതലാളി സ്പോൺസർ ചെയ്ത ഗാന്ധിയൻ
പക്ഷെ ഒന്നും വേണ്ടിവന്നില്ല. നിങ്ങളാരുടെയും പണം വേണ്ട നാട്ടികയുടെ പ്രജകളെ സഹായിക്കാൻ ഈ നാടിന്റെ രാജാവ് ഞാനുണ്ട് എന്ന് പരമകാരുണികനായ യൂസഫലി മുതലാളി പ്രഖ്യാപിക്കുന്നു. പിന്നെയങ്ങോട്ട് കോളേജിൽ നിന്നുള്ള പണം സംബന്ധിച്ച സന്ദേശങ്ങൾ നേരിട്ട് മുതലാളിയുടെ പക്കലേക്ക് അയച്ചുകൊടുക്കുക എന്ന ചുമതല മാത്രമേ പൊതുപ്രവർത്തനത്തിനിടെ സ്വന്തം കുടുംബം നോക്കാൻ മറന്ന ഗാന്ധിയനായ ആ പിതാവ് ചെയ്തിട്ടുള്ളു. മുതലാളി സ്പോൺസർ ചെയ്ത ഗാന്ധിയൻ എന്ന് വേണമെങ്കിൽ പറയാം.
ഇങ്ങനെയൊക്കെയാണ് കേരളത്തിലെ നിസ്വാർത്ഥരായ പല പൊതുപ്രവർത്തകരും ജനപ്രതിനിധികളും ജീവിച്ചു പോകുന്നത്. അവരുടെ മക്കൾ അത്താഴപ്പട്ടിണി കിടക്കാതെ എങ്ങനെയെങ്കിലുമൊക്കെ കഴിഞ്ഞുകൂടുന്നത്. ഈ കരളലിയിക്കുന്ന കദനകഥ വല്ലതും 'വെറും പ്രജകളായ' നിങ്ങളൊക്കെ അറിയുന്നുണ്ടോ? നിങ്ങൾക്കൊക്കെ കണ്ണിൽ ചോരയുണ്ടോ, ഹൃദയമുണ്ടോ? പക്ഷെ അമൃതാന്ദമയിക്കുണ്ട്, മുതലാളിക്കുമുണ്ട്.

മുന്നണിഭേദമില്ലാതെ
ഇങ്ങനെ മുതലാളിമാരും ആൾദൈവങ്ങളും പോറ്റിവളർത്തുന്ന ആദ്യത്തെയോ അവസാനത്തെയോ പൊതുപ്രവർത്തകനോ ജനപ്രതിനിധിയോ അല്ല പ്രതാപൻ. മുന്നണി ഭേദമില്ലാതെ നിരവധിപേർ ഇവരുടെ സഹായങ്ങൾ പറ്റുന്നവരും പറ്റിയവരുമാണ്. അവരൊരു സവിശേഷ പുത്തൻ വിഭാഗമാണ്. അവർക്കിടയിലെ പരസ്പര ധാരണ പോലും 'ഇതൊന്നും വലിയ ഇഷ്യു ആക്കണ്ടെന്നേ' എന്നാണ്. ഏതു വാതിലും തുറപ്പിക്കാൻ കഴിയുന്ന, സാധാരണ പൗരൻ മണിക്കൂറുകൾ വരി നിൽക്കുന്നിടത്ത് ഒരു കാറ്റ് പോലെ കയറിപ്പോകാൻ കഴിയുന്ന, സർക്കാർ ചെലവിൽ ബന്ധുമിത്രാദികൾക്ക് സവിശേഷ സേവനങ്ങൾ ലഭ്യമാക്കുന്ന, മുൻ നിരയിൽ അവർക്കായി ഒഴിച്ചിട്ട ഇരിപ്പിടങ്ങളുള്ള, സാധാരണക്കാരനെ പുറത്തുതട്ടി ചേർത്തുപിടിച്ച് തമ്പുരാൻ കളിക്കുന്ന, വിവാഹത്തിന് അനുഗ്രഹിക്കാനും മരണവീട്ടിൽ ചാവ് പൊലിക്കുമെത്തുന്ന ജനകീയരാണവർ.

അവസാനത്തെ ചിരി മുതലാളിമാരുടേത്
ജനകീയരെ അങ്ങനെ നിലനിർത്തിക്കൊണ്ടുപോകാനുള്ള ചെലവ് വഹിക്കുന്ന മുതലാളിമാരുടേതാണ് അവസാന ചിരി. വിദേശ യാത്രകളിലെ ആതിഥേയരാണവർ, പുതിയ ഇലക്ട്രോണിക് ഉത്പന്നങ്ങൾ സമ്മാനമായി കൊടുക്കുന്നവരാണവർ, സഞ്ചരിക്കാൻ കാറുകൾ വിട്ടുകൊടുക്കുന്നവർ, തെരഞ്ഞെടുപ്പിനും രാഷ്ട്രീയ പരിപാടികൾക്കും ഇഷ്ടം പോലെ സംഭാവന, പലപ്പോഴും ഇത് നിനക്ക് എന്റെ വകയെന്ന പാർട്ടിക്ക് പുറത്തുള്ള കൈകൂട്ടി പിടിക്കുന്ന ഔദാര്യങ്ങൾ, അങ്ങനെയങ്ങനെ.

ആരുടെ താത്പര്യം സംരക്ഷിക്കും
മുതലാളിയുടേയും അമൃതാനന്ദമയി മാതൃകയിലേ മറ്റു കച്ചവടക്കാരുടെയും പണം വാങ്ങി ജീവിക്കുന്ന ടി എൻ പ്രതാപനെപ്പോലുള്ള ജനപ്രതിനിധികൾ ആരുടെ താത്പര്യങ്ങളാണ് സംരക്ഷിക്കുക എന്നതിന് ഇനിയെങ്കിലും സംശയം വേണ്ട. കിറ്റക്സ് മുതലാളിയുടെ ശമ്പളക്കാരനായ പഞ്ചായത്ത് പ്രസിഡണ്ടിൽ നിന്നും പ്രതാപനിലേക്കും സമാനരിലേക്കുമുള്ള ദൂരം കാപട്യത്തിന്റെ ഖദർ വടിവും മുതലാളിയുടെ പേരും മാത്രമാണ്.
എന്തായാലും അമൃതാനന്ദമയിക്കും യൂസഫലിക്കും ഇടയിൽ ഒരാർത്തനാദം പോലെ മലയാളിയുടെ രാഷ്ട്രീയജീവിതം.
ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ബിഗ്ബോസ് താരത്തിന്റെ പുതിയ ഫൊട്ടോകൾ വൈറലാകുന്നു
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications