"ദിലീപ് അല്ലേ കാവ്യാ മാധവനെ കല്യാണം കഴിച്ചത്? പൃഥ്വിരാജ് ഒന്നും ഇതിന് വേണ്ടി ഇറങ്ങി പ്രവർത്തിച്ചിട്ടില്ല"
നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ ദിലീപിനൊപ്പം നിന്നയാളാണ് നിർമ്മാതാവ് സജി നാന്ത്യാട്ട്. കേസിൽ ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ അദ്ദേഹം അതിന്റെ കാരണങ്ങൾ നിരത്തി പല അഭിപ്രായ പ്രകടനങ്ങളും നടത്തിയിരുന്നു. ഇപ്പോഴിതാ ദിലീപ് കേസിലെ ജഡ്‌ജി ഹണി റോസിനെതിരെ വിമർശനം ഉന്നയിച്ച സാംസ്‌കാരിക പ്രവർത്തകർക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് സജി നന്ത്യാട്ട്. അഭിഭാഷക ടിബി മിനിയേയും സജി നന്ത്യാട്ട് വിമർശിച്ചു.
സജി നന്ത്യാട്ടിന്റെ വാക്കുകൾ
ഇന്നാട്ടിലെ സാംസ്‌കാരിക പ്രവർത്തകരെ കുറിച്ച് ആദ്യം പറഞ്ഞിട്ട് ബാക്കി പറയാം. സംസ്‌കാരം എന്ന് പറയുന്നത് എന്താണെന്ന് ആദ്യം മനസിലാക്കുക. അതൊരു ചിന്താഗതിയാണ്. പൊതുസമൂഹത്തെ പരിവർത്തനത്തിലൂടെ മുന്നോട്ട് നയിക്കുക. സമൂഹത്തെ നല്ല നിലയിലേക്ക് നയിക്കുക. സമൂഹത്തിന് നല്ലത് പറഞ്ഞു കൊടുക്കുക. അങ്ങനെ സമൂഹത്തെ നവീകരിക്കുക. അവരുടെ ചിന്തകളിലൂടെ വേണം നല്ല വഴികൾ പറഞ്ഞു കൊടുക്കുകയാണ് വേണ്ടത്.

എന്നാൽ കേരളത്തിൽ കുറച്ചെണ്ണം ഇറങ്ങിയിട്ടുണ്ട്, ഇവരെന്തോ വലിയ ചേനയാണ് എന്നൊക്കെ പറഞ്ഞുകൊണ്ട്. സ്വയം പൊങ്ങികളാണ് ഇവരൊക്കെ. ഒവി വിജയൻ സാർ, അഴിക്കോടൻ സാർ, ഇവരെയൊക്കെ നമുക്ക് അംഗീകരിക്കാം. അതിൽ സുനിൽ പി ഇളയിടവും ഉണ്ടെന്നത് എന്നെ വളരെയധികം വേദനിപ്പിച്ചു. കാരണം അദ്ദേഹത്തെ ഞാൻ വളരെയധികം ഇഷ്‌ടപ്പെടുന്ന ആളാണ്. രാഷ്ട്രീയത്തിന് അപ്പുറം അദ്ദേഹത്തിന് കാഴ്‌ചപാട് ഉണ്ടായിരുന്നു.
ധന്യ രാമൻ ഒക്കെ ചാനൽ ചർച്ചയിൽ ദിലീപിനെതിരെ സംസാരിക്കുന്ന ആളാണ്. അവർക്ക് ഒക്കെ വിവരമുള്ളതാണ്, എന്നിട്ടും വെറുതെ വിഷയം നോക്കാതെ പ്രതികരിക്കുകയാണ്. സാംസ്‌കാരിക പ്രവർത്തകർ എന്ന് ഇവർ തന്നെ പറയുകയാണ്. ഞാൻ സാമൂഹ്യ നിരീക്ഷണം നോക്കുന്ന ആളാണ്. ഇവരിൽ പലരെയും എനിക്ക് അറിയില്ല. അതിനകത്ത് അവർ കണ്ട പ്രശ്‌നം ടിബി മിനി ഉറങ്ങി എന്ന് ജഡ്‌ജി പറഞ്ഞതിലാണ്.
അത് സത്യമായിരുന്നില്ലേ? ഞാൻ ഉറങ്ങിയിട്ടുണ്ടാവാം എന്ന് മിനി തന്നെ പറഞ്ഞിട്ടുണ്ട്. ബോർ അടിക്കുമ്പോൾ ഉറങ്ങിപ്പോവും. ക്ഷീണം കൊണ്ട് ഉറങ്ങിപോവുന്നത് മനസിലാക്കാം. ഞാൻ ആദ്യായിട്ട് കേൾക്കുകയാണ് ബോർ അടിച്ച് ഉറങ്ങിപ്പോയെന്ന്. മുകളിൽ ഇരിക്കുന്ന ആൾക്ക് കാണാൻ കഴിയുന്നത് കൊണ്ടാണല്ലോ അവർ അത് പറഞ്ഞത്. അവർ പരാതി കൊടുത്തെന്നാണ് പറയുന്നത്. ചാനലുകൾ ഒന്നിനെയും എനിക്ക് ഇപ്പോൾ വിശ്വാസമില്ല.
ഇത് വേറൊരു നീക്കമാണ്. താൻ ഉറങ്ങിയിട്ടില്ല എന്ന് വരുത്തി തീർക്കാൻ കോടതിയിൽ പോയിട്ട് തന്റെ ഭാഗത്ത് എന്തോ ന്യായമുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ്. കോടതിക്ക് എതിരായി എന്തൊക്കെ പുലഭ്യങ്ങളാണ് ഇവർ പറഞ്ഞു കൊണ്ടിരുന്നത്. അതാണ് കോടതിയലക്ഷ്യം. അതുപോലെ ചാൾസ് ജോർജ്, പുള്ളിയെ എനിക്ക് ഇഷ്‌ടമായിരുന്നു. മത്സ്യ തൊഴിലാളികളുടെ നേതാവ് ഒക്കെയായിരുന്നു പുള്ളി.
എന്തോ ദിലീപ് കോടതിയിൽ വന്നപ്പോൾ ജഡ്‌ജി എഴുന്നേറ്റ് നിന്നെന്നോ മറ്റോ പറഞ്ഞുവെന്നാണ് പുള്ളിക്കെതിരെ പറഞ്ഞു കേട്ടത്. അദ്ദേഹം വിവരമുള്ള ആളായിരുന്നു. അദ്ദേഹം എന്ത് അർത്ഥത്തിലാണ് അത് പറഞ്ഞത് എന്ന് എനിക്കറിയില്ല. ബൈജു കൊട്ടാരക്കരയ്ക്ക് ഒക്കെ പണി കിട്ടി ഇരിക്കുകയാണ്. ഹൈക്കോടതിയിൽ ലേലു അല്ലു ലേലു അല്ലു പറഞ്ഞയാളാണ്, ഓടിയ ആളാണ് ബൈജു.
അപ്പുണ്ണിയെ പൾസർ സുനിയെ ഫോൺ വിളിച്ചു എന്നൊക്കെ പറഞ്ഞിരുന്നു. പഴയ ഓഡിയോ വല്ലതും ഉണ്ടെങ്കിൽ കൊണ്ട് വാ, അതിന് ശേഷമുള്ളതൊക്കെ ഫാബ്രിക്കേറ്റഡ് സ്‌റ്റോറി ആണെന്ന് കോടതി തന്നെ പറഞ്ഞു കഴിഞ്ഞു. കാശുള്ളവർ ആരും കാവ്യ മാധവനെ കല്യാണം കഴിച്ചിട്ടില്ലല്ലോ? ദിലീപ് അല്ലെ കഴിച്ചത്. ദിലീപിലേക്ക് എന്തിനാണ് ഇത് എത്തിയത് എന്ന് ചോദിച്ചാൽ എനിക്ക് കൃത്യമായി അറിയാം.
നല്ല തിരക്കഥയാണ് ഇതിന്റെ പിന്നിൽ. ഇതിന്റെ അകത്ത് സത്യമില്ലാത്തത് കൊണ്ടാണ് എവിടേം എത്താത്തത്. ഇപ്പോൾ മല്ലിക ചേച്ചി പറയുന്നുണ്ട്. ദിലീപ് അല്ലെങ്കിൽ ആരെന്ന് അന്വേഷിക്കണമെന്ന്. പൃഥ്വിരാജ് ഒന്നും ഇതിന് വേണ്ടി ഇറങ്ങി പ്രവർത്തിച്ചെന്ന് എനിക്ക് തോന്നുന്നില്ല. ദിലീപ് മാത്രമാണ് നുണ പരിശോധനയ്ക്ക് തന്നെ വിധേയനാക്കാൻ ആവശ്യപ്പെട്ടത്. വേറെ ഒറ്റ ഒരുത്തൻ അത് പറഞ്ഞിട്ടില്ല.
-
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ്











Click it and Unblock the Notifications