തിമോത്തി മക്വെയെ വധിച്ചു
ടെറെ ഹോട്ട്: ഒക്ലഹോമ നഗരത്തില്‍ 168 പേര് കൊല്ലപ്പെട്ട ബോംബു സ്ഫോടനം നടത്തിയ തിമോത്തി മക്വെയെ ജൂണ്‍ 11 തിങ്കളാഴ്ച വധിച്ചു. വിഷമരുന്ന് കുത്തിവച്ചായിരുന്നു മക്വെയെ വധിച്ചത്. ഏഴുമണിക്ക് മരുന്ന് കുത്തിവച്ചു. എന്നാല്‍ 7: 14 ആയപ്പോള്‍ മക്വെ മരിച്ചുകഴിഞ്ഞതായി ഡോക്ടര്‍മാര്‍ വിധിയെഴുതി.
മക്വെയുടെ വധശിക്ഷ നേരിട്ടുകാണാന്‍ 10 മാധ്യമപ്രതിനിധികളെയും ഒക്ലഹോമ ബോംബുസ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളായ 10 പേരെയും അനുവദിച്ചിരുന്നു.
എന്നാല്‍ രാസമരുന്ന് കുത്തിവയ്ക്കുന്നതിനു മുന്‍പ് അവസാനമായി എന്തെങ്കിലും പ്രസ്താവന നടത്താന്‍ മക്വെ തയ്യാറായില്ല. എന്നാല്‍ അദ്ദേഹം അവസാനമായി ഒരു പ്രസ്താവന കൈകൊണ്ട് എഴുതിതയ്യാറാക്കിയിരുന്നു. അതില്‍ മക്വെ എഴുതിയ ഇന്‍വിക്ടസ് എന്ന കവിതയുടെ വരികള്‍ വധശിക്ഷയുടെ സമയത്ത് ഉറക്കെ വായിച്ചു. എന്റെ വിധിയുടെ യജമാനന് ഞാന്‍ തന്നെയാണ്. എന്റെ ആത്മാവിന്റെ നാവികന് ഞാന്‍ തന്നെയാണ് - ഇന്‍വിക്ടസ് എന്ന കവിതയിലെ ഈ വരികളാണ് ഫെഡറല്‍ ഉദ്യോഗസ്ഥര്‍ ഉറക്കെ വായിച്ചു കേള്‍പ്പിച്ചത്.
മരുന്ന് കുത്തിവച്ച ഉടന്‍ അദ്ദേഹം ദൃക്സാക്ഷികളെ ഒരു വട്ടം നേര്‍ക്കുനേര്‍ നോക്കിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ദൃക്സാക്ഷികള്‍ പലരും ഒക്ലഹോമയില്‍ അവര്‍ക്കു നഷ്ടപ്പെട്ട ബന്ധുക്കളുടെ ഫോട്ടോകളുമായാണ് എത്തിയത്. ടെറെ ഹോട്ടയിലെ ഫെഡറല്‍ ജയിലിലെ വധശിക്ഷയ്ക്കായി ഒരുക്കിയിരുന്ന അറയ്ക്ക് അരികിലായാണ് അടുത്ത ബന്ധുക്കളും വാര്‍ത്താലേഖകരും അടങ്ങിയ 20 ദൃക്സാക്ഷികള്‍ക്ക് മുറി ഒരുക്കിയിരുന്നത്.
1963 നുശേഷം ഇതാദ്യമായാണ് അമേരിക്കയില്‍ ഒരു വധശിക്ഷ നടപ്പാക്കുന്നത്. വധശിക്ഷ നടപ്പാക്കാമോ എന്നത് സംബന്ധിച്ച് അമേരിക്കയില്‍ വാഗ്വാദങ്ങള്‍ നടന്നിരുന്നു . വധശിക്ഷയ്ക്കെതിരെ അതിശക്തമായ പ്രതിഷേധപ്രകടനങ്ങളും ഫെഡറല്‍ ജയിലിനു പുറത്ത് നടന്നു. പ്രാദേശിക സര്‍ക്കാര്‍ ഓഫീസുകള്‍ക്കെല്ലാം വധശിക്ഷയോടനുബന്ധിച്ച് തിങ്കളാഴ്ച അവധിയായിരുന്നു.
ഇനി വൈദ്യുതി ശ്മശാനത്തില്‍ തിമോത്തിയുടെ ജഡം ദഹിപ്പിക്കും. ചാരം തിമോത്തിയുടെ അഭിഭാഷകര്‍ക്ക് കൈമാറും. തിമോത്തിയുടെ ചാരം എവിടെ കളയുമെന്ന കാര്യം അഭിഭാഷകര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. മക്വേയുടെ മരണം വീഡിയോയില്‍ പകര്‍ത്തണമെന്ന ആവശ്യം യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു.
വധശിക്ഷയുടെ തലേദിവസമായ ഞായറാഴ്ച രാത്രി തിമോത്തി മക്വെ പതിവുപോലെ നന്നായി ഉറങ്ങിയെന്ന് ജയില്‍ വക്താവ് അറിയിച്ചു. രണ്ട് മിന്റ് ചോക്കലേറ്റ് ഐസ്ക്രീം ആണ് അവസാനമായി തിമോത്തി മക്വെ ആവശ്യപ്പെട്ടത്.ഇതുവരെ തിമോത്തി മക്വെ തന്റെ കുറ്റകൃത്യത്തില്‍ പശ്ചാത്തപിച്ചില്ലെന്നതാണ് അധികൃതരെ അതിശയിപ്പിക്കുന്നത്.
-
സ്വർണം വിറ്റോളൂ, പവന് ഒരു ലക്ഷമെങ്കിലും കിട്ടണമെങ്കിൽ ചെയ്യേണ്ടത്..മേരി ജോർജ് പറയുന്നു -
സ്വർണ വില പവന് 1.50 ലക്ഷത്തിന് വാങ്ങാൻ തയ്യാറാണോ? ഇല്ലെങ്കിൽ ഇപ്പോൾ വിട്ടോ ജ്വല്ലറിയിലേക്ക്..വ്യാപാരി പറയുന്നു -
കേരളത്തില്‍ വീണ സ്വര്‍ണം ദുബായില്‍ കുതിച്ചു, ഒറ്റയടിക്ക് 10 ദിര്‍ഹം കൂടി, 22 കാരറ്റും 600 ദിര്‍ഹത്തിലേക്ക് -
'ഉർവശി എന്തിനാണ് ഇങ്ങനെ പച്ചനുണ പറയുന്നത്..നിൽപ്പിലും നടപ്പിലുമുണ്ട് 10 പൈസയുടെ കുറവ്';ശാന്തിവിള ദിനേശ് -
രമേശ് പിഷാരടി-ശോഭ സുരേന്ദ്രന് പോരില്‍ ആര് ജയിക്കും; പാലക്കാട് ഇത്തവണ തീപാറും, പുതിയ വിവരങ്ങള്‍ -
സ്വർണ വില ഉച്ചക്ക് കുറഞ്ഞില്ല, പകരം കുതിച്ച് കയറി..ഇനിയൊരു തിരിച്ചുവരവില്ലേ? നെഞ്ച് പൊള്ളി ആഭരണപ്രേമികൾ -
ലോക മഹാ യുദ്ധത്തിലേക്ക്? ഇറാനെതിരെ ഒന്നിച്ച് ഗൾഫ്-യൂറോപ്യൻ രാജ്യങ്ങൾ! -
സൗദി അരാംകോ റിഫൈനറി അടച്ചു; യുഎസ് യുദ്ധ വിമാനങ്ങള്‍ വീണു എന്ന് കുവൈത്ത്, എംബസിയില്‍ പുക -
വാഹന ഉടമകൾ ശ്രദ്ധിക്കുക; ഏപ്രിൽ ഒന്ന് മുതൽ പെട്രോൾ പമ്പുകളിൽ വൻ മാറ്റം -
'ദിലീപിനെ അറസ്റ്റ് ചെയ്യാൻ ശക്തമായി നിന്നത് പിണറായി, പൊരുതിയത് ഞാനും നികേഷും, നടിയെ വരെ തെറ്റിദ്ധരിപ്പിച്ചു' -
യുദ്ധം അവസാനിച്ചാലും സ്വര്‍ണവില ഇടിഞ്ഞുതാഴില്ല! ഒന്നുകില്‍ കുത്തനെ കൂടും, അല്ലെങ്കില്‍ ചാഞ്ചാടും! -
ദേശീയപാത 66 ല്‍ എന്‍ട്രിയും എക്സിറ്റുമില്ല; കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എങ്ങനെയെത്തും?












Click it and Unblock the Notifications