പാന്റ്സിട്ട ജേര്ണലിസ്റ്റിന് പിഴയും ചാട്ടയടിയും
കര്ടോം(സുഡാന്): പൊതുസ്ഥലത്ത് പാന്റ്സ് ധരിച്ച വനിതാ ജേര്ണലിസ്റ്റിനെ ചാട്ടവാറിനടിക്കാനും 200ഡോളര്‍ രൂപ പിഴയുയൊടുക്കാനും സുഡാന് കോടതി ഉത്തരിട്ടു.
ലുബ്ന അഹമ്മദ് അല്‍ഹുസൈന്‍ എന്ന വനിതാ റിപ്പോര്‍ട്ടറെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. സ്ത്രീകള്‍ വീട്ടിന് പുറത്ത് പാന്റ്സ് ഇടുന്നത് സുഡാനില്‍ നിഷിദ്ധമാണ്. ചാട്ടവാറടി കോടതി നടപ്പാക്കിയിട്ടില്ല. എന്നാല്‍ പിഴപെട്ടെന്നുതന്നെ അടക്കാനാണ് നിര്‍ദ്ദേശം.
തിങ്കളാഴ്ചയാണ് കോടതി വിധി വന്നത്. ലുബ്നയുടെ നേതൃത്വത്തില്‍ ജൂലൈ 3ന് സ്ത്രീകള്‍ കര്ടോമിലെ നഗരത്തില്‍ അവകാശ സംരക്ഷണങ്ങള്‍ക്കായി മാര്‍ച്ച് നടത്തിയിരുന്നു. അന്ന് 13സ്ത്രീകളെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരില്‍ പതിനൊന്നുപേരെയും വിട്ടയച്ചു. എന്നാല്‍ ലുബ്നയ്ക്കും മറ്റൊരു യുവതിയ്ക്കുമെതിരെ കുറ്റം ചുമത്തുകയായിരുന്നു.
പാന്റ്സ് ഇട്ടതിന് പിഴയും ചാട്ടവാറടിയും വിധിച്ച കോടതിയുടെ ഉത്തരവ് താന്‍ ബഹിഷ്കരിക്കുമെന്നും ഒരു കാശുപോലും പിഴയായി നല്‍കില്ലെന്നുമാണ് ലുബ്ന പറയുന്നത്. ട്രൗസര്‍ ധരിച്ചതിനാല്‍ വിചാരണ നേരിടേണ്ടിവന്ന ഇവര്‍ പ്രതിഷേധമെന്നോണം ട്രൗസര്‍ ധരിച്ചുതന്നെയാണ് കോടതിയിലെത്തിയത്.
ജഡ്ജി വിധി പറഞ്ഞയുടന്‍ ലബ്ന താനൊരു കാശുപോലും അടക്കില്ലെന്ന് കോടതിയോട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് സ്ത്രീകള്‍ക്കുമാത്രം വസ്ത്രധാരണത്തില്‍ കര്‍ശന നിയമങ്ങള്‍ ഏര്പ്പെടുത്തിയിരിക്കുന്നതിനെതിരെയായിരുന്നു ലുബ്നയും കൂട്ടരും മാര്‍ച്ച് നടത്തിയത്.
പിഴയൊടുക്കിയില്ലെങ്കില്‍ ഒരു മാസം ജയില്‍ കഴിയേണ്ടിവരുമെന്നാണ് കോടതി പറഞ്ഞത്. താന്‍ ഇതിന് തയ്യാറാണെന്ന് ലുബ്ന പറയുന്നത്. ഇത് ജയിലിലെ ജീവിതസാഹചര്യങ്ങള്‍ മനസ്സിലാക്കാനുള്ള ഒരു അവസരമാകുമെന്നും അവര്‍ പറയുന്നു. കഴിഞ്ഞ ദിവസമുണ്ടായ കോടതിവിധിയും ലുബ്നയുടെ പ്രതികരവുമെല്ലാം ഇതിനകം തന്നെ ലോകശ്രദ്ധ നേടിക്കഴിഞ്ഞു.
പലയിത്തുനിന്നും സുഡാനിലെ കര്‍ശന മതനിയമങ്ങള്‍ക്കും സ്ത്രീകള്‍ക്ക് വിലക്കേര്പ്പെടുത്തുന്നതിനുമെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അംനെസ്റ്റി ഇന്റര്‍നാഷണല്‍ വെള്ളിയാഴ്ച സുഡാന് സര്‍ക്കാറുമായി ബന്ധപ്പെട്ട് ലുബ്നയ്ക്കെതിരായ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സുഡാനിലെ നിയമപ്രകാരം ചാട്ടവാറടി പ്രധാനശിക്ഷകളില് ഒന്നാണ്. ഇത് മനുഷ്യത്വരഹിതമാണെന്നും ഇത് നിരോധിക്കണമെന്നും അംനസ്റ്റി നേരത്തേതന്നെ സുഡാന് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.
ലുബ്നയുടെ പ്രശ്നത്തോടെ സുഡാനിലെ കാടന്‍ നിയമങ്ങള്‍ക്കെതിരെ രാജ്യത്തിനകത്തും പുറത്തും വീണ്ടും പ്രതിഷേധം ശക്തമാവുകയാണ്. തന്റെ മക്കള്‍ക്കെങ്കിലും ഇവിടത്തെ കാടന്‍ നിയമങ്ങളെയും മത പൊലീസിനെയും ഭയക്കാതെ ജീവിക്കാന്‍ കഴിയണമെന്നും അതിനുവേണ്ടിയാണ് തന്റെ സമരമെന്നുമാണ് ലുബ്ന പറയുന്നത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications