Get Updates
Get notified of breaking news, exclusive insights, and must-see stories!

അജ്മല്‍ കസബ്, കഥ ഇതുവരെ

നവംബര്‍ 26: മുഹമ്മദ് അജ്മല്‍ അമിര്‍ കസബ് ഉള്‍പ്പെടുന്ന സംഘം ഛത്രപതി ശിവജി ടെര്‍മിനല്‍, താജ് മഹല്‍ പാലസ്, ലിയോപോള്‍ഡ് കഫേ, കാമാ ഹോസ്പിറ്റല്‍, നരിമാന്‍ ഹൗസ് എന്നിവിടങ്ങളില്‍ ആക്രമണം നടത്തി. നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്.

Ajmal Kasab

നവംബര്‍ 27: പോലിസ് അജ്മല്‍ കസബിനെ ജീവനോടെ പിടികൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നവംബര്‍ 29: ലഷ്‌കറെ തൊയ്ബ പ്രവര്‍ത്തകനാണെന്നും പാകിസ്താനില്‍ നിന്നും പരിശീലനം ലഭിച്ചിട്ടുണ്ടെന്നും കസബ് പോലിസിനു മൊഴി നല്‍കി. ഒമ്പതോളം തീവ്രവാദികളെ വധിച്ച് എല്ലാ പ്രദേശങ്ങളും ഇന്ത്യന്‍ സുരക്ഷാ സേന തിരിച്ചുപിടിച്ചു.

ഡിസംബര്‍ 27: പോലിസ് തിരച്ചറിയല്‍ പരേഡ് നടത്തി

2009

ജനുവരി 13: മുംബൈ ആക്രമണ കേസ് പ്രത്യേക കോടതി ജഡ്ജിയായി എംഎല്‍ തഹലിയാനി നിയമിതനായി.
ജനുവരി 16: കസബിന്റെ വിചാരയ്ക്കായി ആര്‍തര്‍ റോഡ് ജയില്‍ തിരഞ്ഞെടുത്തു

ഫെബുവരി 5: കസബിന്റെ ഡിഎന്‍എ സാംപിളുകള്‍ പരിശോധിച്ചു.

ഫെബ്രുവരി 20/21: കസബ് മജിസ്‌ട്രേട്ടിനു മുന്നില്‍ കുറ്റസമ്മതം നടത്തി.

ഫെബ്രുവരി22: ഉജ്വല്‍ നികാം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിതനാകുന്നു.

ഫെബ്രുവരി 25: കസബിനെതിരേ 11000 പേജുള്ള കുറ്റപ്പത്രം സമര്‍പ്പിക്കുന്നു.

ഏപ്രില്‍ 15: കസബിന്റെ അഭിഭാഷകയായ അഞ്ജലി വാഖമറെ കേസ് ഒഴിയുന്നു

ഏപ്രില്‍ 17: അബ്ബാസ് കാസ്മി കേസ് ഏറ്റെടുക്കുന്നു

ഏപ്രില്‍ 17: കസബ് കുറ്റപ്പത്രം നിഷേധിക്കുന്നു

ഏപ്രില്‍ 29: കസബിന് പ്രായപൂര്‍ത്തിയായില്ലെന്ന വാദം കോടതി തള്ളുന്നു

മെയ് 8: കസബിനെ ദൃക്‌സാക്ഷി തിരിച്ചറിയുന്നു

നവംബര്‍ 30: അബ്ബാസ് കാസ്മിയെ മാറ്റുന്നു

ഡിസംബര്‍ 1: കെപി പവാര്‍ കാസ്മിക്ക് പകരക്കാരനാകുന്നു.

ഡിസംബര്‍ 16: കേസ് നടപടികള്‍ പൂര്‍ത്തിയാകുന്നു.

2010

മെയ്6: വിചാരണ പൂര്‍ത്തിയായതിനെ തുടര്‍ന്ന് കസബ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വധശിക്ഷ പ്രഖ്യാപിക്കുകയും ചെയ്യുന്നു.

2011

ഫെബ്രുവരി 21: പ്രത്യേക കോടതി വിധി മുംബൈ കോടതി ശരിവെച്ചു
ഒക്ടോബര്‍ 10: കസബിന്റെ വധശിക്ഷ നടപ്പാക്കാന്‍ സുപ്രിംകോടതിയുടെ പച്ചക്കൊടി

2012

ആഗസ്ത് 29: റിവ്യു ഹരജിയിലും സുപ്രീം കോടതി വധശിക്ഷ നല്‍കണമെന്ന നിലപാടില്‍ ഉറച്ചുനിന്നു
ഒക്ടോബര്‍ 16: കസബിന്റെ ദയാഹരജി തള്ളണമെന്ന് ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു
നവംബര്‍ 5: രാഷ്ട്രപതി ദയാഹരജി തള്ളി
നവംബര്‍8: രാഷ്ട്രപതിയുടെ തീരുമാനം ഔപചാരികമായി മഹരാഷ്ട്രസര്‍ക്കാറിന് ലഭിച്ചു
നവംബര്‍ 21: അജ്മല്‍ കസബിനെ പൂനെയിലെ യേരവാഡ ജയിലില്‍വെച്ച് തൂക്കി കൊന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+