ഗുജറാത്ത് തീരത്ത് നിന്ന് 11 പാക് മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തു, ബോട്ടിലുള്ളവര്‍ രക്ഷപ്പെട്ടു
അഹമ്മദാബാദ്: ഗുജറാത്തില്‍ പതിനൊന്ന് പാകിസ്താന് മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തു. ഭുജിലെ ഹരാമി നല്ല മേഖലയില്‍ നിന്നാണ് ബോട്ടുകള്‍ പിടിച്ചതെന്ന് ബിഎസ്എഫ് വ്യക്തമാക്കി. ഹരാമി നല്ല മേഖലയില്‍ പാക് മത്സ്യബോട്ടുകളുടെ അനധികൃത കടന്നുകയറ്റം ശ്രദ്ധയില്‍പ്പെട്ടിരുന്നു. രാത്രി തന്നെ മേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് ബോട്ടുകള്‍ പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നു മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പരിശോധന തുടരുന്നതായി ബിഎസ്എഫ് അറിയിച്ചു. അതേസമയം എല്ലാവരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് സൂചന. ബോട്ടിലുണ്ടായിരുന്ന ചിലര്‍ കരയിലേക്ക് കടന്നുവെന്ന് സൂചനയുണ്ട്.

അതേസമയം മേഖലയില്‍ വ്യോമസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇവരെ ഇവിടേക്ക് എയര്‍ഡ്രോപ് ചെയ്യുകയായിരുന്നു. ഭുജ് തീരത്ത് വ്യാപക പരിശോധന നടത്തുന്നുണ്ട്. എന്നാല്‍ കണ്ടല്‍ കാടുകളും മറ്റും നിറഞ്ഞ മേഖലയില്‍ തിരച്ചില്‍ നടത്തുക അതീവ ദുഷ്കരമാണ്. കൂടുതല്‍ ബോട്ടുകള്‍ എത്തിയിട്ടുണ്ടോ എന്ന് സംശയമുള്ളതിനാല്‍ അറബിക്കടലില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മറഞ്ഞിരിക്കുന്ന പാകിസ്ഥാന് സ്വദേശികളെ കണ്ടെത്താന്‍ വ്യോമസേനയുടെ ഹെലികോപ്ടറില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടക്കുന്നത്. സാധാരണ ട്രോളിംഗിനെയാണ് ഇവിടെ പാക് ബോട്ടുകളുടെ സാന്നിധ്യം കണ്ടെത്തിയത്.
അതേസമയം ബിഎസ്എഫിന്റെ സാന്നിധ്യം അറിഞ്ഞതോടെ പാകിസ്താന് മത്സ്യബന്ധന തൊഴിലാളികള്‍ മടങ്ങിപോയതായിട്ടാണ് കരുതുന്നതെന്ന് സൈനികര്‍ പറയുന്നു. കച്ചിലെ ഈ മേഖലയിലേക്ക് വരുന്നതിന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കും വിലക്കുണ്ട്. ബിഎസ്എഫിന്റെ ഗുജറാത്ത് ഫ്രണ്ടിയറിന്റെ ഇന്‍സ്പെക്ടര്‍ ജനറല്‍ ജിഎസ് മാലിക് സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടന്നത്. നേരത്തെ ഗുജറാത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ പാകിസ്താന് സൈന്യം കസ്റ്റഡിയില്‍ എടുത്തിരുന്നു. കപ്പലുകളും പിടിച്ചെടുത്തിരുന്നു.
പത്തോളം ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകളാണ് പാകിസ്താന് സൈന്യം പിടിച്ചെടുത്തത്. അറുപതോളം മത്സ്യത്തൊഴിലാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ ഗുജറാത്തില്‍ നിന്നുള്ളവരാണ്. എട്ട് ദിവസം മുമ്പ് ഇവര്‍ പോര്‍ബന്ദര്‍, ഓഖ, മാംഗ്രോള്‍, എന്നിവിടങ്ങളില്‍ നിന്നായി പോയവരാണ്. എന്നാല്‍ എത്ര മത്സ്യത്തൊഴിലാളികള്‍ കപ്പലിലുണ്ടെന്ന് വ്യക്തമല്ല. ഒരാഴ്ച്ചയ്ക്കിടെയുണ്ടാവുന്ന രണ്ടാമത്തെ സംഭവമാണിത്. രണ്ട് ദിവസം മുമ്പ് രണ്ട് ഇന്ത്യന്‍ ബോട്ടുകളും പതിമൂന്ന് മത്സ്യത്തൊഴിലാളികളെയും പാകിസ്താന് അറസ്റ്റ് ചെയ്തിരുന്നു. ഇവരും ഗുജറാത്തില്‍ നിന്നുള്ളവരായിരുന്നു. ഇത് അബദ്ധത്തില്‍ സമുദ്രാതിര്‍ത്തി കടന്നുപോയതാണെന്നാണ് വിലയിരുത്തല്‍.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications