അഗ്നിപഥ് ശരിയായ ദിശയിലുള്ള പരിഷ്കാരം ആണെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി
ഡൽഹി: നാല് വർഷത്തേക്ക് സൈന്യത്തിൽ ജോലി നൽകുന്ന അ ഗ്നിപഥ് പദ്ധതിയെ പിൻതുണച്ച് കോൺഗ്രസ് എംപി മനീഷ് തിവാരി. പദ്ധതി ശരിയായ ദിശയിലുള്ള പരിഷ്‌കാരം ആണെന്നാണ് തിവാരി പറയുന്നത്. പദ്ധതിക്കെതിരെ കോൺഗ്രസ് നേതൃത്വം ആക്രമണം തുടരുന്നതിനിടെയാണ് തിവാരി വ്യത്യസ്തമായ അഭിപ്രായം പങ്കുവെച്ചത്. അഗ്നിപഥ് എന്ന പേരിൽ അ ഗ്നി പരീക്ഷ നടത്തരുത് എന്നായിരുന്നു കോൺ ഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.
ട്വിറ്റർ വഴിയായിരുന്നു മനീഷ് തിവാരി പദ്ധതിയോടുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്. "ഇത് വളരെ ആവശ്യമുള്ളതും ശരിയായ ദിശയിലുള്ള പരിഷ്കരണവുമാണ്. അഗ്നിപഥ് റിക്രൂട്ട്മെന്റ് പ്രക്രിയയിൽ ആശങ്കയുള്ള യുവാക്കളോട് ഞാൻ സഹതപിക്കുന്നു. ഇന്ത്യയ്ക്ക് ഒരു യുവ സായുധ സേന ആവശ്യമാണ്. അത്യാധുനിക ആയുധങ്ങൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന സാങ്കേതികവിദ്യ നിയന്ത്രിക്കാൻ ചെറുപ്പക്കാർ വേണം." എന്നായിരുന്നു ഇദ്ദേഹത്തിന്റെ ട്വീറ്റ്. ഇത് ഒരു സായുധ സേന ഒരു തൊഴിലുറപ്പ് പരിപാടിയാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളിൽ സൈനികരെ നാല് വർഷത്തെ ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യുന്നതിനുള്ള പദ്ധതിയാണ് അ ഗ്നിപഥ്. ചൊവ്വാഴ്ചയാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം 17-നും 21-നും ഇടയിൽ പ്രായമുള്ള യുവാക്കളെ മൂന്ന് സേവനങ്ങളിലേക്കും ഉൾപ്പെടുത്തും. നാല് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം റിക്രൂട്ട് ചെയ്യുന്നവരിൽ 25 ശതമാനം പേരെ റെഗുലർ സർവീസിനായി നിലനിർത്താൻ പദ്ധതി വ്യവസ്ഥ ചെയ്യുന്നു. അതേ സമയം പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധവും നടക്കുന്നുണ്ട്. നാല് വർഷം കഴിയുമ്പോൾ 75 ശതമാനം പേരും വീണ്ടും തൊഴിൽ രഹിതരാകുമെന്നും പദ്ധതിക്ക് കീഴിൽ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കില്ല എന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.
പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാ ഗമായി ഉത്തർ പ്രദേശിലും ബീഹാറിലും പ്രതിഷേധക്കാർ തീവണ്ടിക്ക് തീയിട്ടു. പല സംസ്ഥാനങ്ങളിലും പ്രതിഷേധക്കാർ ദേശീയ പാതകളും ഉപരോധിക്കുന്നുണ്ട്. അതേ സമയം മനീഷ് തിവാരിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും പാർട്ടിയുടേതല്ലെന്നും ഒരു സഹ കോൺഗ്രസ് നേതാവ് പറഞ്ഞു. "അഗ്നിപഥ് പദ്ധതിയെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് വ്യത്യസ്തമാണ്, ഉത്തരവാദിത്തപ്പെട്ടവർ ഇതിനകം തന്നെ ഇത് അറിയിച്ചിട്ടുണ്ട്. തിവാരിയുടെ അഭിപ്രായത്തിനോട് ഞങ്ങൾക്ക് യോജിപ്പില്ല." ഒഡീഷയിലെ കോരാപുട്ടിലെ കോൺ ഗ്രസിന്റെ ലോക്‌സഭാ അംഗം സപ്തഗിരി ഉലക ട്വീറ്റ് ചെയ്തു. അതേ സമയം താൻ കോൺ ഗ്രസിനായി തുടർന്നും പ്രവർത്തിക്കുമെന്ന് തിവാരി ഈ ട്വീറ്റിന് മറുപടി നൽകി.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications