അഭിലാഷ് ടോമിയെ ഇന്ന് രക്ഷപെടുത്തിയേക്കും; രക്ഷാപ്രവർത്തനത്തിന് തടസ്സമായി രാക്ഷസത്തിരമാലകൾ
കൊച്ചി: അതിസാഹസീകമായ ഗോൾഡൻ ഗ്ലോബ് പായ് വഞ്ചി പ്രയാണത്തിനിടെ അപകടത്തിൽപെട്ട മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. അടുത്ത 16 മണിക്കൂറിനുള്ളിൽഅഭിലാഷ് ടോമിയെ രക്ഷിക്കാൻ സാധിക്കുമെന്ന് നാവിക സേന അറിയിച്ചു.
അഭിലാഷിനെ രക്ഷിക്കാനായുള്ള കപ്പൽ ഇന്ന് ഉച്ചയോടെ അഭിലാഷിന്റെ പായവഞ്ചിക്ക് സമീപമെത്തും. കാലാവസ്ഥ പ്രതികൂലമായതിനാൽ കപ്പലിന് മണിക്കൂറിൽ എട്ട് കിലോമീറ്റർ വേഗത്തിൽ മാത്രമെ സഞ്ചരിക്കാൻ സാധിക്കുന്നുള്ളു.

മത്സ്യബന്ധന കപ്പൽ
ഫ്രഞ്ച് മത്സ്യബന്ധന കപ്പലായ ഒസിരീസാണ് രക്ഷാദൗത്യത്തിനായി അഭിലാഷിന്റെ പായ് വഞ്ചിക്ക് അടുത്ത് എത്തുക. അഭിലാഷിന്റെ വഞ്ചിക്ക് 266 കിലോമീറ്റർ അകലെയാണ് അസിരീസ് ഉള്ളതെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. ഓസ്ട്രേലിയയും ഫ്രാൻസും ഇന്ത്യയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഓസിരിസ് 16 മണിക്കൂറിനുള്ളിൽ അഭിലാഷിനെ രക്ഷിക്കുമെന്ന് ഇന്ത്യൻ നാവിക സേന ട്വീറ്റ് ചെയ്തിട്ടുണ്ട്.

കാലാവസ്ഥ
പ്രതികൂല കാലാവസ്ഥയാണ് രക്ഷാ പ്രവർത്തനം വൈകാൻ കാരണം. കനത്ത മഴയും മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുമുണ്ട്. 12 അടിയോളം ഉയരത്തിൽ ആഞ്ഞടിക്കുന്ന തിരമാലകളാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന വെല്ലുവിളി. രാജ്യാന്തര കപ്പൽചാലിൽ നിന്നും അകലെയുള്ള പ്രദേശമായതിനാൽ എത്തിപ്പെടാനും ബുദ്ധിമുട്ടാണ്. എയർ ലിഫ്റ്റിംഗും സാധ്യമല്ല. ഗോൾഡൻ ഗ്ലോബിലെ മറ്റൊരു മത്സരാർത്ഥി മത്സരം ഉപേക്ഷിച്ച് അഭിലാഷിന്റെ അടുത്ത് എത്താൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

സന്ദേശം
വിമാനത്തിൽ നിന്നുള്ള റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ട്. ഐസ് ടീ കുടിച്ചു, അത് മുഴുവൻ ഛർദ്ദിച്ചു. കാൽ വിരലുകൾ അനക്കാം. നെഞ്ചെരിയുന്നുണ്ട്- എന്നാണ് അഭിലാഷ് അവസാനം അയച്ച സന്ദേശമെന്ന് മത്സരത്തിന്റെ സംഘാടകർ അറിയിച്ചു. ഓസിരിസ് കപ്പലിൽ അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ ഡോക്ടറുണ്ട്.

ജൂലൈ ഒന്നിന്
ജൂലായ് ഒന്നിന് ഫ്രാന്‍സിലെ ലെ സ്ബാലെ ദെലോന്‍ തുറമുഖത്താണ് ഗോള്‍ഡന്‍ ഗ്ലോബ് റേസിന് തുടക്കമായത്. 84 ദിവസം കൊണ്ട് അഭിലാഷ് ടോമി ഏതാണ്ട് 19,446 കിലോമീറ്ററുകള്‍ പിന്നിട്ടിരുന്നു. മത്സരത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. 18 പേരുമായി തുടങ്ങിയ മത്സരത്തിൽ എഴ് പേർ വിവിധ ഘട്ടങ്ങളിൽ വെച്ച് പിന്മാറിയിരുന്നു. പായ് വഞ്ചിയിൽ ലോകം ചുറ്റി തുടങ്ങിയടുത്ത് തന്നെ തിരിച്ചെത്തുന്നതാണ് മത്സരം.
— Sandeep (@SandeepUnnithan) September 23, 2018
അപകടം
ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ ഓസ്ട്രേലിയൻ പരിധിയിൽ വെച്ചാണ് അഭിലാഷിന്റെ പായ് വഞ്ചിയായ തൂരിയ അപകടത്തിൽ പെടുന്നത്. പായ്മരം മുതുകത്ത് വീണാണ് അഭിലാഷിന് അപകടം പറ്റുന്നത്. പായമരങ്ങൾ ഒടിഞ്ഞതോടെ ഒരു വശത്തേയ്ക്ക് വീണ് കിടക്കുകയാണ് തൂരിയ. ഇന്ത്യൻ നാവിക സേനയുടെ പി-8ഐ വിമാനമാണ് ഞായറാഴ്ച അഭിലാഷിന്റെ പായ് വഞ്ചി കണ്ടെത്തിയത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications