ടുജി കേസില്‍ ഒത്തുകളി നടന്നോ?; അഴിമതിയില്‍ പ്രതികള്‍ രക്ഷപ്പെട്ടതെങ്ങിനെ?
ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ടുജി കേസ്. സിഐജി ഒരു ലക്ഷത്തി എഴുപതിനായിരം കോടിയുടേതും സിബിഐ 30,984 കോടിയുടെയും നഷ്ടം ഖജനാവിനുണ്ടായതായി കണ്ടെത്തിയ കേസില്‍ ഒരു പ്രതിപോലും ശിക്ഷിക്കപ്പെട്ടില്ലെന്നത് രാജ്യത്തെ നിയമ വിദഗ്ധരെപോലും ഞെട്ടിക്കുന്നതാണ്.
മലയാളിയായ മാധ്യമപ്രവര്ത്തകന് ഗോപീകൃഷ്ണനാണ് അഴിമതി പുറത്തുകൊണ്ടുവന്നത്. വിധി ഞെട്ടിക്കുന്നതാണെന്നാണ് അദ്ദേഹത്തിന്റെയും ആദ്യ പ്രതികരണം. കേസ് നടത്തിപ്പിലുണ്ടായ വീഴ്ചയാണ് പ്രതികള്‍ രക്ഷപ്പെടാനിടയാക്കിയതെന്നാണ് സൂചന. പ്രോസിക്യൂഷന് കേസ് തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഭരണകക്ഷി കേസ് നടത്തിപ്പില്‍ വീഴ്ച വരുത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ടുജി സ്പെക്ട്രം വിതരണത്തിന് 122 ലൈസന്‍സുകള്‍ നല്‍കിയതില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീം കോടതി ലൈസന്‍സ് റദ്ദ് ചെയ്ത കേസിലാണ് ഒടുവില്‍ പ്രതികള്‍ രക്ഷപ്പെട്ടിരിക്കുന്നത്.
പ്രമുഖ പാര്‍ട്ടിയുടെ രണ്ട് പ്രധാന നേതാക്കള്‍ കേസിലെ മുഖ്യ പ്രതികളാണെന്നത് ഒത്തുതീര്‍പ്പിലേക്കുള്ള സാധ്യതയാണ് വിരല്‍ ചൂണ്ടുന്നത്. ഡിഎംകെ നേതാക്കളെ രക്ഷിക്കാന്‍ ബിജെപി ഇടപെട്ടിട്ടുണ്ടെങ്കില്‍ ഡിഎംകെ അടുത്തതന്നെ എന്‍ഡിഎയില്‍ അംഗമാകുമോയെന്നും രാഷ്ട്രീയ നേതൃത്വം ഉറ്റു നോക്കുന്നുണ്ട്. എന്നാല്‍ എഐഎഡിഎംകെ എന്‍ഡിഎയുമായി ചേര്‍ന്നതിനാല്‍ അതിനുള്ള സാധ്യത വിരളമാണ്. കേസില്‍ അപ്പീല്‍ പോകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും പ്രതികളെ സംബന്ധിച്ച് സിബിഐ കോടതി വിധി നിര്‍ണായകമാകാനാണ് സാധ്യത.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications