ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവം; പലസ്തീന് ഗ്രാമത്തിനെതിരേ പ്രതികാര നടപടി
റാമല്ല: പലസ്തീന് പ്രതിഷേധകരുമായുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഫലസ്തീന് ഗ്രാമത്തിനെതിരേ സൈനികരുടെ പ്രതികാര നടപടി. ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനത്തിന്റെ നൂറാം ദിവസം നടന്ന പ്രതിഷേധത്തിനിടെ ഫലസ്തീന് യുവാവ് ഇസ്രായേല്‍ സൈനികര്‍ക്കു മേല്‍ കാറോടിച്ച് കയറ്റുകയായിരുന്നു.
ഡ്രൈവറെ അറസ്റ്റ് ചെയ്ത ഇസ്രായേല്‍ സൈന്യം കൂട്ടമായി ഗ്രാമത്തിലെത്തി വീടുകളില്‍ റെയ്ഡ് നടത്തുകയും സഹോദരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വെസ്റ്റ്ബാങ്കിലെ ജെനിന് പ്രദേശത്തിനു സമീപത്തെ യാബെദ് പട്ടണത്തിലായിരുന്നു സംഭവം. മെവോ ദൊത്താന് കുടിയേറ്റ കേന്ദ്രത്തിനു സമീപത്താണ് ഈ പ്രദേശം.

സംഭവ ദിവസം ആദ്യം വീട്ടിലെത്തിയ കുടുംബാംഗങ്ങളെ മുഴുവന്‍ ചോദ്യം ചെയ്യുകയും വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയെത്തിയ സൈനികര്‍ ഗ്രാമത്തിലെ മുപ്പതിലേറെ വീടുകളില്‍ കൂടി റെയ്ഡ് നടത്തുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പ്രതികാര നടപടിയെന്ന നിലയില്‍ പ്രദേശത്തെ 100ലേറെ പേരുടെ വര്‍ക്ക് പെര്‍മിറ്റ് സൈന്യം റദ്ദാക്കുകയുമുണ്ടായി. ഗ്രാമത്തില്‍ നിന്ന് പുറത്തേക്കുള്ള വഴികള്‍ ഇസ്രായേല്‍ അടച്ചതായും ഗ്രാമവാസികള്‍ പറഞ്ഞു.
അതേസമയം ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവം വാഹനാപകടമായിരുന്നുവെന്ന് വാഹനമോടിച്ചിരുന്ന അലാ റതബിന്റെ കുടുംബക്കാര് പറഞ്ഞു. തുടക്കത്തില്‍ ഇസ്രായേലി മാധ്യമങ്ങള്‍ ഈ രീതിയിലായിരുന്നു വാര്‍ത്തകള്‍ നല്‍കിയിരുന്നുവെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.
ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചും തെല്‍ അവീവില്‍ നിന്ന് യു.എസ് എംബസി അവിടേക്ക് മാറ്റാന്‍ തീരുമാനിച്ചും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിനു ശേഷം എല്ലാ വെള്ളിയാഴ്ചകളിലും പ്രാര്‍ഥനയ്ക്കു ശേഷം ഫലസ്തീനിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നുവരാറുണ്ട്. എന്നാല്‍ യു.എസ് പ്രഖ്യാപനത്തിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു.
കിഴക്കന്‍ ജെറൂസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം വേണമെന്നാണ് ഫലസ്തീനികളുടെ ആവശ്യം. ഫലസ്തീനികളുടെ ചിരകാല സ്വപ്നത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടാണ് അമേരിക്കന്‍ പ്രഖ്യാപനം ഉണ്ടായത്. ഇതേത്തുടര്‍ന്ന് ഫലസ്തീനില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ ഇതിനകം 27 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഫലസ്തീന് പ്രതിഷേധകര്‍ക്കെതിരേ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പിലാണ് ഏറെ പേരും കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച ഹിബ്രോണ്‍ നഗരത്തിനു സമീപത്തുണ്ടായ സംഘര്‍ഷത്തില്‍ മാനസികാസ്വാസ്ഥ്യമുള്ള ഫലസ്തീന് യുവാവിനെ സൈന്യം വെടിവച്ചു കൊന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications