യൂറോപ്പിൽ കുരങ്ങ് പനി വ്യാപിക്കുന്നു; ചർച്ച ചെയ്യാൻ യോഗം വിളിച്ച് ലോകാരോഗ്യ സംഘടന
ജനീവ, സ്വിറ്റ്സർലൻഡ്; കൂടുതൽ രാജ്യങ്ങളിലേക്ക് കുരങ്ങ് പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രോ ഗത്തെ കുറിച്ച് ചർച്ച ചെയ്യാൻ യോ ഗം വിളിച്ച് ലോകാരോഗ്യ സംഘടന. പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയിൽ മാത്രം കണ്ടിരുന്ന ഈ രോ ഗം ഇപ്പോൾ വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പന്ത്രണ്ടോളം രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തു എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ രാജ്യങ്ങളിലേക്ക് രോ ഗം പടരും എന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നൽകുന്നു.
രോ ഗ വ്യാപനത്തിന്റെ കാരണം എന്താണെന്ന് അറിയാൻ ബാധിത രാജ്യങ്ങളുമായും അതിന്റെ പങ്കാളികളുമായും ചർച്ച നടത്തുമെന്ന് മെയ് 20 ന് പുറത്തിറക്കിയ ഒരു ഔദ്യോഗിക പ്രസ്താവനയിൽ ലോകാരോഗ്യ സംഘടന അറിയിച്ചു. "നിരവധി രാജ്യങ്ങളിലെ ചില മൃഗങ്ങളിൽ ഈ വൈറസ് സാധാരണമാണ്. ഇതിലൂടെ ആയിരിക്കണം വൈറസ് ആളുകളിലേക്ക് പടരുന്നത്." പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. യൂറോപ്പിലാണ് ഇപ്പോൾ രോഗം വർധിച്ചുകൊണ്ടിരിക്കുന്നത്. ബെൽജിയം, ഓസ്ട്രിയ, ഫ്രാൻസ്, സ്വീഡൻ, സ്പെയിൻ, കാനറി, പോർച്ചു ഗൽ, ഇറ്റലി, ഇം ഗ്ലണ്ട് തുടങ്ങി യൂറോപ്പിന്റെ മിക്ക രാജ്യങ്ങളിലും കുരങ്ങ് പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്പെയിന്റെ തലസ്ഥാനമായ മാഡ്രിഡ് രോ ഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കനത്ത ജാ ഗ്രതയിലാണ്.

സ്പെയിനിൽ മാത്രം 40 പേർക്ക് രോ ഗം സ്ഥിരീകരിച്ചിട്ടുണ്ട്. 51 പേർക്ക് രോ ഗ ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പോർച്ചു ഗലിൽ 23 പേർക്കും ഇം ഗ്ലണ്ടിൽ 20 പേർക്കും രോ ഗം സ്ഥിരീകരിച്ചു. രോ ഗം ബാധിച്ചാൽ മിക്ക ആളുകളും ഏതാനും ആഴ്ചകൾക്കുള്ളിൽ സുഖം പ്രാപിക്കും. അപൂർവ സന്ദർഭങ്ങളിൽ മാത്രമേ രോ ഗം മാരകമാകാറുള്ളു എന്നാണ് ഇതുവരെയുള്ള കേസുകളിൽ നിന്ന് അറിയാൻ സാധിച്ചിരിക്കുന്നത്. പനി, പേശിവേദന, ലിംഫ് നോഡുകൾ വീർക്കുക തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുരങ്ങ് പനി ആരംഭിക്കുന്നത്. പിന്നീട് മുഖത്തും ശരീരത്തിലും ചിക്കൻപോക്‌സ് പോലുള്ള കുരുക്കളും പ്രത്യക്ഷപ്പെടും. ആഫ്രിക്കയിലെ വന്യജീവികളില്‍ നിന്നാണ് ഈ അസുഖം പ്രധാനമായും കണ്ടെത്തിയിരുന്നത്. 1958 ലാണ് ആദ്യമായി കുരങ്ങ് പനി റിപ്പോർട്ട് ചെയ്തത്.
രോഗം സാധാരണ കണ്ടുവരാത്ത രാജ്യങ്ങളിൽ നിരീക്ഷണം വ്യാപിപ്പിക്കുന്നതിനാൽ കൂടുതൽ കുരങ്ങുപനി കേസുകൾ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎൻ ഏജൻസി അറിയിച്ചു. അതേസമയം, വൈറസ് 'പകർച്ചവ്യാധി' അല്ലാത്തതിനാൽ പരിഭ്രാന്തരാകരുതെന്ന് ഇന്ത്യയിലെ ആരോഗ്യ വിദഗ്ധർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. അതേ സമയം യൂറോപ്പിൽ കുരങ്ങ് പനി വർദ്ധിക്കുന്നതിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആശങ്ക രേഖപ്പെടുത്തി. അനന്തരഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള രോഗത്തിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വർണം വിറ്റോളൂ, പവന് ഒരു ലക്ഷമെങ്കിലും കിട്ടണമെങ്കിൽ ചെയ്യേണ്ടത്..മേരി ജോർജ് പറയുന്നു -
സ്വർണ വില പവന് 1.50 ലക്ഷത്തിന് വാങ്ങാൻ തയ്യാറാണോ? ഇല്ലെങ്കിൽ ഇപ്പോൾ വിട്ടോ ജ്വല്ലറിയിലേക്ക്..വ്യാപാരി പറയുന്നു -
കേരളത്തില്‍ വീണ സ്വര്‍ണം ദുബായില്‍ കുതിച്ചു, ഒറ്റയടിക്ക് 10 ദിര്‍ഹം കൂടി, 22 കാരറ്റും 600 ദിര്‍ഹത്തിലേക്ക് -
'ഉർവശി എന്തിനാണ് ഇങ്ങനെ പച്ചനുണ പറയുന്നത്..നിൽപ്പിലും നടപ്പിലുമുണ്ട് 10 പൈസയുടെ കുറവ്';ശാന്തിവിള ദിനേശ് -
രമേശ് പിഷാരടി-ശോഭ സുരേന്ദ്രന് പോരില്‍ ആര് ജയിക്കും; പാലക്കാട് ഇത്തവണ തീപാറും, പുതിയ വിവരങ്ങള്‍ -
സ്വർണ വില ഉച്ചക്ക് കുറഞ്ഞില്ല, പകരം കുതിച്ച് കയറി..ഇനിയൊരു തിരിച്ചുവരവില്ലേ? നെഞ്ച് പൊള്ളി ആഭരണപ്രേമികൾ -
ലോക മഹാ യുദ്ധത്തിലേക്ക്? ഇറാനെതിരെ ഒന്നിച്ച് ഗൾഫ്-യൂറോപ്യൻ രാജ്യങ്ങൾ! -
സൗദി അരാംകോ റിഫൈനറി അടച്ചു; യുഎസ് യുദ്ധ വിമാനങ്ങള്‍ വീണു എന്ന് കുവൈത്ത്, എംബസിയില്‍ പുക -
വാഹന ഉടമകൾ ശ്രദ്ധിക്കുക; ഏപ്രിൽ ഒന്ന് മുതൽ പെട്രോൾ പമ്പുകളിൽ വൻ മാറ്റം -
'ദിലീപിനെ അറസ്റ്റ് ചെയ്യാൻ ശക്തമായി നിന്നത് പിണറായി, പൊരുതിയത് ഞാനും നികേഷും, നടിയെ വരെ തെറ്റിദ്ധരിപ്പിച്ചു' -
യുദ്ധം അവസാനിച്ചാലും സ്വര്‍ണവില ഇടിഞ്ഞുതാഴില്ല! ഒന്നുകില്‍ കുത്തനെ കൂടും, അല്ലെങ്കില്‍ ചാഞ്ചാടും! -
ദേശീയപാത 66 ല്‍ എന്‍ട്രിയും എക്സിറ്റുമില്ല; കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എങ്ങനെയെത്തും?












Click it and Unblock the Notifications