യൂറോപ്പിൽ കുരങ്ങ് പനി വ്യാപിക്കുന്നു; ചർച്ച ചെയ്യാൻ യോഗം വിളിച്ച് ലോകാരോഗ്യ സംഘടന
ജനീവ, സ്വിറ്റ്സർലൻഡ്; കൂടുതൽ രാജ്യങ്ങളിലേക്ക് കുരങ്ങ് പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രോ ഗത്തെ കുറിച്ച് ചർച്ച ചെയ്യാൻ യോ ഗം വിളിച്ച് ലോകാരോഗ്യ സംഘടന. പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയിൽ മാത്രം കണ്ടിരുന്ന ഈ രോ ഗം ഇപ്പോൾ വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പന്ത്രണ്ടോളം രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തു എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ രാജ്യങ്ങളിലേക്ക് രോ ഗം പടരും എന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നൽകുന്നു.
രോ ഗ വ്യാപനത്തിന്റെ കാരണം എന്താണെന്ന് അറിയാൻ ബാധിത രാജ്യങ്ങളുമായും അതിന്റെ പങ്കാളികളുമായും ചർച്ച നടത്തുമെന്ന് മെയ് 20 ന് പുറത്തിറക്കിയ ഒരു ഔദ്യോഗിക പ്രസ്താവനയിൽ ലോകാരോഗ്യ സംഘടന അറിയിച്ചു. "നിരവധി രാജ്യങ്ങളിലെ ചില മൃഗങ്ങളിൽ ഈ വൈറസ് സാധാരണമാണ്. ഇതിലൂടെ ആയിരിക്കണം വൈറസ് ആളുകളിലേക്ക് പടരുന്നത്." പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. യൂറോപ്പിലാണ് ഇപ്പോൾ രോഗം വർധിച്ചുകൊണ്ടിരിക്കുന്നത്. ബെൽജിയം, ഓസ്ട്രിയ, ഫ്രാൻസ്, സ്വീഡൻ, സ്പെയിൻ, കാനറി, പോർച്ചു ഗൽ, ഇറ്റലി, ഇം ഗ്ലണ്ട് തുടങ്ങി യൂറോപ്പിന്റെ മിക്ക രാജ്യങ്ങളിലും കുരങ്ങ് പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്പെയിന്റെ തലസ്ഥാനമായ മാഡ്രിഡ് രോ ഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കനത്ത ജാ ഗ്രതയിലാണ്.

സ്പെയിനിൽ മാത്രം 40 പേർക്ക് രോ ഗം സ്ഥിരീകരിച്ചിട്ടുണ്ട്. 51 പേർക്ക് രോ ഗ ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പോർച്ചു ഗലിൽ 23 പേർക്കും ഇം ഗ്ലണ്ടിൽ 20 പേർക്കും രോ ഗം സ്ഥിരീകരിച്ചു. രോ ഗം ബാധിച്ചാൽ മിക്ക ആളുകളും ഏതാനും ആഴ്ചകൾക്കുള്ളിൽ സുഖം പ്രാപിക്കും. അപൂർവ സന്ദർഭങ്ങളിൽ മാത്രമേ രോ ഗം മാരകമാകാറുള്ളു എന്നാണ് ഇതുവരെയുള്ള കേസുകളിൽ നിന്ന് അറിയാൻ സാധിച്ചിരിക്കുന്നത്. പനി, പേശിവേദന, ലിംഫ് നോഡുകൾ വീർക്കുക തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുരങ്ങ് പനി ആരംഭിക്കുന്നത്. പിന്നീട് മുഖത്തും ശരീരത്തിലും ചിക്കൻപോക്‌സ് പോലുള്ള കുരുക്കളും പ്രത്യക്ഷപ്പെടും. ആഫ്രിക്കയിലെ വന്യജീവികളില്‍ നിന്നാണ് ഈ അസുഖം പ്രധാനമായും കണ്ടെത്തിയിരുന്നത്. 1958 ലാണ് ആദ്യമായി കുരങ്ങ് പനി റിപ്പോർട്ട് ചെയ്തത്.
രോഗം സാധാരണ കണ്ടുവരാത്ത രാജ്യങ്ങളിൽ നിരീക്ഷണം വ്യാപിപ്പിക്കുന്നതിനാൽ കൂടുതൽ കുരങ്ങുപനി കേസുകൾ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎൻ ഏജൻസി അറിയിച്ചു. അതേസമയം, വൈറസ് 'പകർച്ചവ്യാധി' അല്ലാത്തതിനാൽ പരിഭ്രാന്തരാകരുതെന്ന് ഇന്ത്യയിലെ ആരോഗ്യ വിദഗ്ധർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. അതേ സമയം യൂറോപ്പിൽ കുരങ്ങ് പനി വർദ്ധിക്കുന്നതിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആശങ്ക രേഖപ്പെടുത്തി. അനന്തരഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള രോഗത്തിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications