ബൈക്കിന്റെ ചാവി ചോദിച്ചു; കൊടുക്കാൻ വിസമ്മതിച്ചപ്പോൾ ആസിഡ് ആക്രമണം, പിന്നീട് സംഭവിച്ചത്...
ബ്രിട്ടൺ: 32 കാരന് നേരെ ആസിഡ് ആക്രമണം. പിസാ ഡെലിവറി ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് വംശജൻ മുഹമ്മദ് നൗഷാദ് കമാലിനാണ് ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റത്. സ്കൂട്ടർ മോഷ്ടിക്കാനുള്ള 14 കാരായ സ്കൂൾ വിദ്യാർത്ഥികളാണ് ചെറുത്തതിനാണ് ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.
അവൾക്ക് ആ സ്നേഹം നിയന്ത്രിക്കാനായില്ല; അവന്റെ കാൽപ്പാദങ്ങൾ നെഞ്ചത്ത് വച്ചു... ആകെ പെട്ടു!
സരിതയുടെ ഇക്കിളി നോവൽ തമിഴ്നാട്ടിൽ ഹിറ്റ്; ഇനി വ്യവസായം, സരിതയുടെ സോളാർ സ്വപ്നം ഇനി തമിഴ്നാട്ടിൽ!
പിസ കൊടുത്തതിന് പിന്നാലെ മറ്റൊരു സ്കൂട്ടറിൽ എത്തിയ കുട്ടികൾ സ്കൂട്ടറിന്റെ താക്കോൽ തങ്ങളുടെ കയ്യിൽ തരാൻ മൊഹമ്മദിനോട് ആവശ്യ്പെട്ടു. എന്നാൽ അത് നിരസിച്ച മൊഹമ്മദിന്റെ മുഖത്ത് കുട്ടികൾ ആസിഡ് സ്പ്രേ ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ കിഴക്കൻ ലണ്ടനിലെ വൽത്താംസ്റ്റോവിലെ ഒരു വിലാസത്തിൽ പിസ ഡെലിവറി ചെയ്യാൻ പോയപ്പോഴാണ് സംഭവം നടന്നത്.
പല തവണ ആസിഡ് സ്പ്രേ ചെയ്തു
പിസ കൊടുത്ത വീടിന്റെ വാതിസലിൽ മൊഹമ്മ ദ്ദ്പേടിച്ചരണ്ട് മുട്ടി വിളിച്ചെങഅകിലും വീട്ടുകാർ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് കുട്ടികൾ വീടിന്റെ വാതിലിന്റെ മുന്നിലിട്ട് പല തവണ ആസിഡ് മുഖത്തേക്ക് സ്പ്രേ ചെയ്യുകയായിരുന്നു.
യുവതി അലറി വിളിച്ചു
ഇവർക്ക് തൊട്ടടുത്തുണ്ടായ സ്ത്രീ അലറി വിളിച്ചപ്പോൾ മാത്രമാണ് എല്ലാവരും വിവരം എത്തിയത്. ഉടനെ പോലീസ് സ്ഥലത്തെത്തി.
ശ്വാസ തടസ്സം നേരിട്ടു
അഗ്നി ശമനാ സേനയും പോലീസും ഓടിയെത്തി മുഖത്ത് വെള്ളം തളിച്ചെങ്കിലും ആസിഡ് ശ്വസിച്ച് മൊഹമ്മദിന് ശ്വാസ തടസ്സം നേരിട്ടിരുന്നു.
14 കാരൻ അറസ്റ്റിൽ
വെള്ളിയാഴ്ച രാത്രിയാണ് ആക്രമണം നടത്തിയ വിദ്യാർത്ഥികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
എട്ട് വർഷമായി ബ്രിട്ടനിൽ
എട്ട് വർഷമായി മൊഹമ്മദ് ബ്രിട്ടനിൽ ജീവിക്കുകയാണ്. അതേസമയം ഈ സംഭവം നടന്ന് അരമണിക്കൂർ കഴിയുന്നതിന് മുമ്പ് തന്നെ മൈലുകൾക്കപ്പുറത്ത് ടോട്ടൻഹാമിലും സമാനമായ അനുഭവം ഉണ്ടായെന്നും റിപ്പോർട്ട് ചെയ്യുന്നു.