'കമ്പനിയിലെ ജീവനക്കാരായ നാമാണ് എന്ത് സംഭവിക്കുന്നതെന്ന് തീരുമാനിക്കുന്നത്' : പരാഗ് അഗര്‍വാള്‍
വാഷിങ്ടണ്‍ : ട്വിറ്റര്‍ ജീവനക്കാര്‍ക്ക് പ്രതീക്ഷ നല്കി കമ്പനി സിഇഒ പരാഗ് അഗര്‍വാള്‍. നിങ്ങള്‍ ഓരോരുത്തരും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും നമ്മള് ജീവനക്കാരാണ് കമ്പനിക്ക് എന്ത് സംഭവിക്കുമെന്നത് തീരുമാനിക്കുകയെന്നും പരാഗ് പറഞ്ഞു.
കമ്പനിയുടെ മെസേജ് സര്‍വീസില്‍ ജീവനക്കാര്‍ ഉന്നയിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സിഇഒ. ഷെയര്‍ ഹോള്‍ഡേഴ്സിന്റെ താല്പര്യം സംരക്ഷിച്ചുകൊണ്ടാകും തീരുമാനം എടുക്കുകയെന്നും അഗര്‍വാള്‍ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമമായ ട്വിറ്റര്‍ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് ശതകോടീശ്വരന്‍ എലോണ്‍ മസ്ക്. രംഗത്തെത്തിയത്. 41 ബില്യന്‍ ഡോളറാണ് ട്വിറ്ററിന് മസ്ക് വിലയിട്ടിരിക്കുന്നത്. ട്വിറ്ററിന്റെ ചെയര്മാന് ബ്രറ്റ് ടെയ്ലറിന് അയച്ച കത്തിലാണ് എലോണ്‍ മസ്ക് ഇക്കാര്യം വ്യക്തമാക്കിയത്. ട്വിറ്ററിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ അംഗമാകാനില്ലെന്ന് കഴിഞ്ഞ ദിവസം എലോണ്‍ മസ്ക് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റര്‍ വാങ്ങാനുള്ള സന്നദ്ധത അറിയിച്ചത്.

'ട്വിറ്ററില്‍ നിക്ഷേപം നടത്തിയതിനുശേഷം, കമ്പനി അതിന്റെ നിലവിലെ രൂപത്തില്‍ ഈ സമൂഹത്തിന്റെ അനിവാര്യതയെ അഭിവൃദ്ധിപ്പെടുത്തുകയോ സേവിക്കുകയോ ചെയ്യില്ലെന്ന് ഞാന്‍ മനസ്സിലാക്കി. ട്വിറ്ററിനെ ഒരു സ്വകാര്യ കമ്പനിയായി മാറ്റേണ്ടതുണ്ട്. എന്റെ ഓഫര്‍ ഏറ്റവും മികച്ചതും അവസാനത്തേതുമാണ്. അത് സ്വീകരിച്ചില്ലെങ്കില്‍, ഒരു ഓഹരിയുടമ എന്ന നിലയിലുള്ള എന്റെ സ്ഥാനം ഞാന്‍ പുനഃപരിശോധിക്കേണ്ടി വരും.'- മസ്ക് കത്തില്‍ പറയുന്നു.

എലോണ്‍ മസ്ക് ഇതിനകം തന്നെ ട്വിറ്ററിന്റെ 9.2% ഓഹരി സ്വന്തമാക്കിയിട്ടുണ്ട്. ജനുവരി മുതലാണ് മസ്ക് ട്വിറ്ററിന്റെ ഓഹരി വാങ്ങാന്‍ ആരംഭിച്ചത്. അതേ സമയം മസ്ക് ഓഹരി സ്വന്തമാക്കിയത് യുഎസിലെ വിപണി നിയമങ്ങള്‍ ലംഘിച്ചാണെന്ന് പരാതി ഉയര്‍ന്നിരുന്നു. മസ്ക് ട്വിറ്ററിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ അംഗമാകുമെന്ന് കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ തീരുമാനം മാറ്റിയതായി ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാള്‍ പിന്നീട് വ്യക്തമാക്കുകയായിരുന്നു. 2009ലാണ് എലോണ്‍ മസ്ക് ട്വിറ്ററില്‍ ചേരുന്നത്. നിലവില്‍ മസ്കിന് 80 മില്യണ്‍ ഫോളോവേഴ്സ് ആണ് ട്വിറ്ററിലുള്ളത്.

അതേ സമയം എലോണ്‍ മസ്കിന്റെ ശ്രമത്തിന് ഉടക്കുമായി സൗദി രാജകുമാരന് രംഗത്തുവന്നിട്ടുണ്ട്. മസ്കിന്റെ ഓഫര്‍ അംഗീകരിക്കില്ലെന്ന് സൗദിയിലെ രാജകുടുംബാംഗം അല്‍ വലീദ് ബിന്‍ തലാല്‍ വ്യക്തമാക്കി. ലോക കോടീശ്വരന്മാരില് ഒരാളായ ബിന്‍ തലാലിനും ട്വിറ്ററില്‍ ഓഹരിയുണ്ട്.
Recommended Video
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications