മോദിയുടെ പ്രസംഗം കേട്ട് പരിഭാഷക വിയർത്തു! തെറ്റുകളുടെ പൂരം, കണ്ണുതള്ളി കണ്ണന്താനം...
ഇതുകൂടാതെ പ്രധാനമന്ത്രി പറഞ്ഞ പലകാര്യങ്ങളും പരിഭാഷക ഒഴിവാക്കുകയും ചെയ്തു.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൂന്തുറയിലെ പ്രസംഗം പരിഭാഷപ്പെടുത്തിയതിൽ തെറ്റുകളുടെ ഘോഷയാത്ര. ചുരുക്കത്തിൽ മോദി പറഞ്ഞതൊന്നും, പരിഭാഷക പറഞ്ഞത് മറ്റൊന്നുമായി മാറി.
പ്രിയതമയെ കാണാൻ ഷെഫിൻ വീണ്ടുമെത്തി! ഇത്തവണ ഹാദിയക്ക് സമ്മാനപ്പൊതിയും; സേലത്തെ കോളേജിൽ സംഭവിച്ചത്...
ഇതുകൂടാതെ പ്രധാനമന്ത്രി പറഞ്ഞ പലകാര്യങ്ങളും പരിഭാഷക ഒഴിവാക്കുകയും ചെയ്തു. മോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്താൻ സംസ്ഥാന സർക്കാർ നിയോഗിച്ചയാൾക്കാണ് പ്രസംഗത്തിലുടനീളം അക്കിടി പറ്റിയത്. തെറ്റുകളുടെ ഘോഷയാത്ര തുടർന്നപ്പോൾ പരിഭാഷകയെ മാറ്റാനും ശ്രമമുണ്ടായി. പക്ഷേ, അപ്പോഴേക്കും പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചിരുന്നു.
സംസ്ഥാന സർക്കാർ...
ഓഖി ദുരന്തബാധിത മേഖലകൾ സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പൂന്തുറയിലാണ് മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. പ്രധാനമന്ത്രിയുടെ പൂന്തുറയിലെ പ്രസംഗം സംസ്ഥാന സർക്കാർ നിയോഗിച്ച വ്യക്തിയാണ് പരിഭാഷപ്പെടുത്തിയത്. പക്ഷേ, പ്രസംഗത്തിന്റെ പരിഭാഷയിൽ തെറ്റുകളും വിട്ടുപോകലും തുടർക്കഥയായെന്നാണ് ഇപ്പോഴത്തെ വിവാദം.
ഇങ്ങനെ...
പരിഭാഷകയുടെ പരിചയക്കുറവാണ് പ്രസംഗത്തിന്റെ മോടി കുറച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഓഖി വിഷയത്തിൽ സംസ്ഥാന സർക്കാരുമായി ചർച്ച നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ, ജനപ്രതിനിധികളുമായുള്ള ചർച്ചയെന്നാണ് പരിഭാഷക പറഞ്ഞത്. ഇത് പ്രസംഗിക്കാനുള്ള സമയമല്ലെന്ന മോദിയുടെ വാക്കുകൾ പരിഭാഷകയിലൂടെ കടന്നുപോയപ്പോൾ ആഘോഷത്തിനുള്ള സമയമല്ലെന്നായി.
പലതും വിട്ടുപോയി...
നിങ്ങൾക്ക് എല്ലാവർക്കുമായി ഈശ്വരനോട് പ്രാർത്ഥിക്കുന്നുവെന്ന മോദിയുടെ വാക്കുകൾ ഈശ്വരന്റെ വാക്കിൽ നിങ്ങൾക്ക് ഉറപ്പുതരുന്നുവെന്നാണ് പരിഭാഷക പറഞ്ഞത്. തെറ്റുകൾക്ക് പുറമേ മോദി പറഞ്ഞ പല പ്രധാനപ്പെട്ട കാര്യങ്ങളും പരിഭാഷപ്പെടുത്തിയതുമില്ല.
സഹായം നൽകാം...
കേരളത്തിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികളിൽ പലരും വിദേശരാജ്യങ്ങളിലെത്തിയെന്നും, അവരുടെ കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം ഇടപെടുമെന്നും മോദി പറഞ്ഞത് പരിഭാഷക ശ്രദ്ധിച്ചതേയില്ല. മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ കേന്ദ്രസർക്കാർ എല്ലാ സഹായവും നൽകാമെന്ന് പറഞ്ഞതും പരിഭാഷപ്പെടുത്തിയില്ല.
പ്രസംഗം അവസാനിപ്പിച്ചു...
പരിഭാഷക തുടർച്ചയായി തെറ്റുകൾ വരുത്തിയപ്പോൾ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഉൾപ്പെടെയുള്ളവർ അസ്വസ്ഥ പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനിടെ പരിഭാഷകയെ മാറ്റി വി മുരളീധരനെ പരിഭാഷകനാക്കാനുള്ള ശ്രമവും നടന്നു. പക്ഷേ, അപ്പോഴേക്കും മോദി പ്രസംഗം അവസാനിപ്പിച്ചിരുന്നു.