കോഴിക്കോട് നഗരത്തില്‍ വീണ്ടും കഞ്ചാവ് വേട്ട; നാലു കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍
കോഴിക്കോട്: വില്പനയ്ക്കായ് കൊണ്ടുവന്ന നാല് കിലോയിലധികം കഞ്ചാവുമായി മൂന്നുപേര്‍ പൊലീസ് പിടിയിലായി. ബേപ്പൂർ സ്വദേശികളായ ചെറുപുരയ്ക്കൽ അബ്ദുൾ ഗഫൂർ (39), മച്ചിലകത്ത് ഹനീഫ (51) എന്നിവരെ ബേപ്പൂർ പോലീസും 1.500 കിലോഗ്രാം കഞ്ചാവുമായി കല്ലായി കോയവളപ്പ് കെ.പി.എം വില്ലയിൽ നജീബിനെ (32 ) മാറാട് പൊലീസുമാണ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ പ്രധാന കഞ്ചാവ് വിതരണക്കാരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
ബേപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ ജാമ്യത്തിലിറങ്ങിയ ഗഫൂറും ഗോൾഡൻ ബോട്ടിലെ ജീവനക്കാരനായ ഹനീഫയും ചേർന്ന് കഞ്ചാവ് കച്ചവടം നടത്തി വരുന്നതായി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ .എ ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും കോഴിക്കോട് നോർത്ത് അസി.കമ്മീഷണർ. പ്രിത്വിരാജന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ഇവർക്കായി വലവിരിച്ചിരുന്നു.

ഗഫൂറാണ് ആന്ധ്രയില്‍നിന്നും കഞ്ചാവ് കോഴിക്കോട്ട് എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഗഫൂര്‍ ഹനീഫയോടൊപ്പം 2 കിലോഗ്രാമിന്റെ പാർസലുകളായി ചെറുകിട കച്ചവടക്കാർക്ക് വില്പന നടത്തുന്നതായി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ബേപ്പൂർ പോലീസും സിറ്റി പോലീസ് കമ്മീഷണറുടെ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും നോർത്ത് അസി.കമ്മീഷണറുടെ ക്രൈം സ്ക്വാഡും നടത്തിയ ആസൂത്രിത നീക്കത്തിൽ ബേപ്പൂർ ജങ്കാർജെട്ടിക്ക് സമീപത്ത് വെച്ച് ഇവരെ പോലീസ് പിടികൂടുകയായിരുന്നു.
ഗഫൂർ മട്ടാഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കൊലപാതക കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഗഫൂറിനേയും ഹനീഫയേയും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ കല്ലായി കോയവളപ്പ് സ്വദേശിയായ നജീബ് ഗഫൂറിൽ നിന്നും കഞ്ചാവ് വാങ്ങി വില്പന നടത്തി വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നജീബും പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഇയാൾ കഞ്ചാവ് വില്പനയ്ക്കായി ഗോതീശ്വരം ഭാഗത്ത് എത്തിയിട്ടുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാറാട് പോലീസും കോഴിക്കോട് സിറ്റി ആൻറി നാർക്കോട്ടിക്ക് സ്ക്വാഡും നോർത്ത് ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടുകയായിരുന്നു.
ബേപ്പൂർ എസ്.ഐ റെനീഷ് കെ ഹാരിഫ്, മാറാട് എസ് ഐ റെക്സ് തോമസ്, ആന്റി നാർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ നവീൻ ,ജോമോൻ, ജിനേഷ് ,രാജീവ് ,സുമേഷ്, ഷാജി ,സോജി, രതീഷ് നോർത്ത് ക്രൈം സ്ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി ,അഖിലേഷ് ,പ്രപിൻ, നിജിലേഷ്, ബേപ്പൂർ പോലീസ് സ്റ്റേഷൻ എഎസ്ഐ വിനോദ് പ്രകാശ് , സീനിയർ സി പി ഒ രതീഷ്, സി പി ഒ മാരായ സുകു ,വിനോദ് ,ഗഫൂർ, മാറാട് പോലീസ് സ്റ്റേഷൻ എഎസ്ഐമാരായ സുനിൽ, സുഗതൻ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications