സ്വർണം വാങ്ങി വെച്ചവർ മണ്ടൻമാരായോ? ഇപ്പോൾ വിറ്റ് ഒഴിവാക്കിയില്ലെങ്കിൽ.. വിദഗ്ധർ പറയുന്നു
ജനുവരിയിൽ സംസ്ഥാനത്ത് സ്വർണ വില റെക്കോഡ് ഉയരം തൊട്ടിരുന്നു. ഒരു പവൻ സ്വർണത്തിന് 1.31 ലക്ഷമായിരുന്നു ഉയർന്ന വില. തുടർന്നുള്ള ദിവസങ്ങളിൽ വലിയ തോതിൽ വില ഇടിഞ്ഞെങ്കിലും വീണ്ടും സ്വർണം തിരിച്ചുകയറി. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വിലയിലെ ഇടിവ് തുടരുകയാണ്. ഗ്രാം വില 14200 ലെത്തി. പവന് 1,120 രൂപ കുറഞ്ഞ് 1,13,600 രൂപയിലുമെത്തി. രണ്ടു ദിവസത്തിനിടെ പവന് 2,080 രൂപയാണ് കുറഞ്ഞത്. ഈ വില കുറവ് വലിയ ആഘോഷമാക്കുകയാണ് ആഭരണപ്രേമികൾ. ഇടിവ് അവസരമാക്കാനുള്ള ശ്രമങ്ങളാണ് പലരും നടത്തുന്നത്.
അതേസമയം വിലയിലെ കുതിപ്പ് കണ്ട് സ്വർണം വാങ്ങിക്കൂട്ടിയവരുടെ അവസ്ഥയോ? 1.31 ലക്ഷത്തിൽ നിന്നാണ് വെറും 19 ദിവസം കൊണ്ട് വില 1.13 ലക്ഷമായി പവന് കുറഞ്ഞിരിക്കുന്നത്. ഇനിയും സ്വർണത്തിന് വില കുറയുമോ? വാങ്ങിവെച്ചർ ഇപ്പോൾ തന്നെ വിറ്റൊഴിവാക്കുന്നതാണോ നല്ലത് അതോ കാത്തിരിക്കണോ? സാമ്പത്തിക വിദഗ്ധർ പറയുന്നത് ഇതാണ്.

സ്വർണത്തിലും വെള്ളിയിലും നിക്ഷേപിച്ചവർ ലാഭമെടുക്കുന്നതാണ് ബുദ്ധിയെന്നാണ് സാമ്പത്തിക വിദഗ്ധർ നിക്ഷേപകരോട് ആവശ്യപ്പെടുന്നത്. അസാധാരണമായ നേട്ടങ്ങളാണ് ഈ രണ്ട് ലോഹങ്ങളും നിക്ഷേപകർക്ക് നൽകിയത്. ഇന്ത്യൻ രൂപയുടെ കണക്കിൽ, സ്വർണവില 100 ശതമാനത്തിലധികം ഉയർന്നപ്പോൾ, വെള്ളി ഏകദേശം 200 ശതമാനം കുതിച്ചുയർന്നു. എന്നിരുന്നാലും, നിലവിലെ വിപണി സാഹചര്യങ്ങൾ മറ്റൊരു വലിയ മുന്നേറ്റത്തിനുള്ള സാധ്യത നൽകുന്നില്ലെന്ന് വിദഗ്ധർ പറയുന്നു.
സ്വർണത്തിൻ്റേയും വെള്ളിയുടെയും വില കുതിച്ചുയരാൻ നിരവധി ആഗോള ഘടകങ്ങൾ കാരണമായിട്ടുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, അമേരിക്കയുടെ വ്യാപാര നയങ്ങൾ, നിലവിലുള്ള പണപ്പെരുപ്പ ആശങ്കകൾ, ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകളുടെ വലിയ തോതിലുള്ള വാങ്ങൽ എന്നിവ ഇതിൽപ്പെടുന്നു. അതേസമയം സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംബന്ധിയായ സാങ്കേതികവിദ്യകൾ എന്നിവയിൽ വർദ്ധിച്ചുവരുന്ന വ്യാവസായിക ആവശ്യകത കാരണമാണ് വെള്ളി വില കുതിച്ചത്.
പ്രത്യേകിച്ച് ഓഹരി വിപണിയുടെ മോശം പ്രകടനത്തിൽ നിരാശരായ ഇന്ത്യൻ നിക്ഷേപകർ, സ്വർണ്ണത്തിലും വെള്ളിയിലും റെക്കോർഡ് തുക നിക്ഷേപിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ, നിക്ഷേപ പാറ്റേണുകളിൽ കാര്യമായ മാറ്റമാണ് കണ്ടത്. അമൂല്യ ലോഹ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള (ഇ ടി എഫ്) പ്രതിമാസ നിക്ഷേപം 33,503 കോടിയിലെത്തി. ഇത് ഇതേ മാസം ഓഹരി ഫണ്ടുകളിൽ നിക്ഷേപിച്ച 24,029 കോടിയേക്കാൾ കൂടുതലായിരുന്നു. അമൂല്യ ലോഹ ഇടിഎഫിലെ നിക്ഷേപം ഓഹരി ഫണ്ടുകളിലെ വരവിനെ മറികടക്കുന്നത് ഇത് ആദ്യമായിട്ടായിരുന്നു.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ സ്വർണവും വെള്ളിയും വാങ്ങിയ നിക്ഷേപകർ ഇപ്പോൾ ലാഭമെടുക്കാൻ പരിഗണിക്കണമെന്ന് ഡിഎസ്പി മ്യൂച്വൽ ഫണ്ടിലെ ഉൽപ്പന്നങ്ങളുടെയും വിപണി തന്ത്രജ്ഞന്റെയും തലവനായ സാഹിൻ കപൂർ 'ദി ഇക്കണോമിക് ടൈംസി'നോട് പറഞ്ഞു. പുതിയ നിക്ഷേപത്തിന് ഇപ്പോൾ തയ്യാറാകരുതെന്നാണ് നിർദേശം. അതിനുകാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത് ഇരുലോഹങ്ങളുടേയും വിലക്കുറവാണ്. ജനുവരിയിലെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് അന്താരാഷ്ട്ര വെള്ളി വില 36.63 ശതമാനവും സ്വർണ്ണവില 7.8 ശതമാനവും കുറഞ്ഞിട്ടുണ്ട്.
അതേസമയം വലിയ ഒറ്റത്തവണയുള്ള നിക്ഷേപങ്ങളിലേക്ക് പോകാതെ ചിട്ടയായ നിക്ഷേപം നടത്തുന്നത് നല്ലതാണെന്നാണ് മറ്റ് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതായത് എസ്ഐപി പോലുള്ളവ. എന്തായാലും വലിയ നഷ്ടം ഉണ്ടാകുമോയെന്ന് ഭയമുണ്ടെങ്കിൽ ഇപ്പോൾ അൽപം കരുതലോടെ നീങ്ങുന്നത് തന്നെയാണ് നല്ലതെന്നും ഇവർ ഉപദേശിക്കുന്നു.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍ -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ്












Click it and Unblock the Notifications