മുഹറം ഒഴിവാക്കി; ഇനി ഓണച്ചന്ത മാത്രം, 2000 വിപണികളുമായി കണ്‍സ്യൂമര്‍ ഫെഡ്
കോഴിക്കോട്: പ്രതിഷേധം ഉയര്‍ന്നതോടെ ഓണം-മുഹറം വിപണിയില്‍ നിന്ന് മുഹറം ഒഴിവാക്കി. പരസ്യങ്ങളില്‍ നിന്ന് മുഹറം നീക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് എം മെഹബൂബ് മാധ്യമങ്ങളെ അറിയിച്ചു. ഓണം-മുഹറം വിപണി എന്നാണ് ഇത്തവണ ഓണച്ചന്തകള്‍ക്ക് പേരിട്ടിരുന്നത്. ഇതിനെതിരെ മുസ്ലിം ലീഗും ബിജെപിയും രംഗത്തുവന്നിരുന്നു. എന്നാല്‍ നേരത്തെതന്നെ ഓണം മുഹറം വിപണി എന്നായിരുന്നു പേര് എന്നും പുതിയതായി ഇട്ടതല്ല എന്നും മെഹ്ബൂബ് പറയുന്നു. ഇനി ഓണച്ചന്ത എന്ന് മാത്രമായിരിക്കും അറിയപ്പെടുക എന്നും അദ്ദേഹം വിശദീകരിച്ചു. 2000 വിണികളാണ് ഒരുക്കുന്നത്. 13 ഇനം സാധനങ്ങള്‍ക്ക് പകുതി വിലയ്ക്ക് നല്‍കും. 36 ഇനം സാധനങ്ങള്‍ക്ക് നേരിയ വിലക്കുറവുമുണ്ടാകുമെന്നും മെഹബൂബ് പറഞ്ഞു. വിപണികളുടെ ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും.

മുഹറം വിപണി എന്ന് പേരിട്ടതിനെതിരെ കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ശ്ക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഓണം പോലെ മുഹറം ആഘോഷമല്ലെന്നും മുസ്ലിങ്ങക്ക് സങ്കടപ്പെടുത്തുന്ന ഒരുപാട് ഓര്‍മകളുള്ള ദിവസമാണതെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഇത് സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കമാണ്. കൊവിഡ് പ്രതിസന്ധിക്കിടെ ബലി പെരുന്നാളിന് സൗജന്യ കിറ്റ് കൊടുക്കാത്തവരാണ് മുഹറം ചന്ത നടത്തുന്നതെന്നും പിഎംഎ സലാം പറഞ്ഞു. സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പേരിട്ടതെന്ന് വ്യക്തമാകുന്നില്ലെന്നും മുസ്ലിം സമുദായത്തിലുള്ളവര്‍ പോലും ഇത് ആഗ്രഹിക്കുന്നുണ്ടാകില്ലെന്നും ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞു.
മൂന്നക്ഷരം കൂടി ഓണ ചന്തയില്‍ ചേര്‍ത്താല്‍ മുസ്ലിങ്ങള്‍ കീശയിലാകുമെന്ന ധാരണയാണ് സര്‍ക്കാരിന്. സര്‍ക്കാരിന്റെ ചെപ്പടി വിദ്യയാണിത്. മുഹറത്തിന്റെ പേരില്‍ ചന്ത ആവശ്യമില്ല. മുസ്ലിങ്ങള്‍ക്ക് കിട്ടേണ്ട ന്യായമായ ആനുകൂല്യങ്ങള്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ലജ്ജയില്ലാതെയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും പിഎംഎ സലാം പറഞ്ഞു. ഇതിന് മറുപടിയുമായി കെടി ജലീല്‍ എംഎല്‍എ രംഗത്തുവരികയുണ്ടായി.
സര്‍ക്കാര്‍ നടത്തുമ്പോള്‍ തെറ്റും മുസ്ലിം ലീഗ് നടത്തുമ്പോള്‍ ശരിയുമാകുന്നു എന്ന കാര്യമാണ് കെടി ജലീല്‍ ചൂണ്ടിക്കാട്ടിയത്. മുസ്ലിം ലീഗ് ഭരിക്കുന്ന കൊണ്ടോട്ടി സഹകരണ ബാങ്ക് കഴിഞ്ഞ വര്‍ഷം മുഹറം ചന്ത നടത്തിയിരുന്നു. അന്നത്തെ ചന്ത ഉദ്ഘാടനം ചെയ്തത് മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി എംഎല്‍എയുമായ ടിവി ഇബ്രാഹീം ആണ്. ആ ഫോട്ടോ ജലീല്‍ പങ്കുവച്ചു. അപ്പോള്‍ കുഴപ്പമില്ലേ എന്ന ചോദ്യമാണ് കെടി ജലീല്‍ ഉന്നയിക്കുന്നത്. മുസ്ലിം ലീഗിന് വേണ്ടി കുഴലൂത്തു നടത്തുന്നവര്‍ അവരുടെ വേഷത്തോടെങ്കിലും നീതി കാണിക്കണമെന്നും കെടി ജലീല്‍ പറയുന്നു.
കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications