ഒന്നിനു പിറകെ ഒന്നായി ദുരിതങ്ങൾ; ഹനാന് വീണ്ടും അപകടം, തലയ്ക്ക് പരുക്ക്
Recommended Video
കൊച്ചി: ദുരിതപർവ്വങ്ങൾ നീന്തിക്കയറി മലയാളികളുടെ മാനസപുത്രിയായി മാറിയ പെൺകുട്ടിയാണ് ഹനാൻ. പഠനത്തിനിടെ മീൻ വിൽപ്പന നടത്തി ഉപജീവനമാർഗം കണ്ടെത്തിയ പെൺകുട്ടിയെ സഹായിക്കാൻ നിരവധി പേരാണ് മുന്നോട്ട് വന്നത്. പ്രതിസന്ധികളോട് നിരന്തരം മല്ലടിക്കുന്ന ഹനാൻ പുതിയ തലമുറയ്ക്കൊരു മാതൃകയാണ്.
ജീവിതത്തെ തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിടുന്ന ഈ പെൺകുട്ടിക്ക് മുമ്പിൽ വീണ്ടും വീണ്ടും പ്രതിസന്ധികൾ നിറയുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ വാഹനാപകടത്തിന്റെ മുറിവുകൾ ഭേദമായി വരുന്നതെയുള്ളു. ഇതിനിടയിൽ ഹനാന് വീണ്ടും അപകടം സംഭവിച്ചിരിക്കുകയാണ്.
കോൺഗ്രസ് നാലു ഗാന്ധിമാരെയും ബിജെപി മൂന്ന് മോദിമാരെയും രാജ്യത്തിന് നൽകി; പരിഹാസവുമായി പ്രമുഖ നേതാവ്
കാറപടകം
തനിക്ക് നേരെ നീണ്ട സഹായ ഹസ്തങ്ങളുടെ കരുതലിൽ പുതിയ ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു ഹനാൻ. ഇതിനിടെയാണ് കഴിഞ്ഞ സെപ്റ്റംബറിൽ കാർ അപകടത്തിൽ ഹനാന് ഗുരുതരമായി പരുക്കേൽക്കുന്നത്. മൂന്ന് ഉദ്ഘാടനച്ചടങ്ങുകൾക്ക് ശേഷം കോഴിക്കോട് നിന്ന് മടങ്ങുകയായിരുന്ന ഹനാന് കൊടുങ്ങല്ലൂരിൽ വെച്ചാണ് അപകടം സംഭവിക്കുന്നത്.
നട്ടെല്ലിന് ഗുരുതര പരുക്ക്
നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചായിരുന്നു അപകടം സംഭവിക്കുന്നത്. ഹനാന്റെ നട്ടെല്ലിന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഹനാനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മാസങ്ങൾ നീണ്ട ചികിത്സകൾക്കും വിശ്രമത്തിനും ഒടുവിലാണ് ഹനാൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. മാസങ്ങളോളം വീൽച്ചെയറിലായിരുന്നു ഹനാൻ.
അപൂർവ്വ മനക്കരുത്തുള്ള പെൺകുട്ടി
അപൂർവ്വ മനക്കരുത്തുള്ള പെൺകുട്ടിയാണ് ഹനാൻ എന്നാണ് ചികിത്സിച്ച ഡോക്ടർമാർ പോലും ഹനാനെക്കുറിച്ച് പറഞ്ഞത്. നട്ടെല്ലിന് പരുക്കേറ്റവർ ഇത്രവഗം എഴുന്നേറ്റ് നടക്കുന്നത് അപൂർവ്വമാണെന്നാണ് ഡോക്ടർ പറഞ്ഞത്.
വൈറൽ ഫിഷ് സ്റ്റാൾ
പുതിയൊരു
സംരഭവവുമായാണ്
അപകടത്തിൽ
നിന്നും
ഹനാൻ
ഉയർത്തെഴുന്നേറ്റത്.
ആദ്യം
മീൻ
വിൽപ്പന
നടത്തിയ
തമ്മനം
ജംഗ്ഷനിൽ
തന്നെയാണ്
ഇത്തവണയും
കച്ചവടം.
മിനിവാനിൽ
തുടക്കം
കുറിച്ച
സംരഭത്തിന്റെ
പേര്
വൈറൽ
ഫിഷ്
എന്നാണ്.
നടൻ
സലീം
കുമാറാണ്
ഉദ്ഘാടനം
നിർവഹിച്ചത്.
പ്രതിസന്ധികളെ
അതിജീവിച്ച്
യാത്ര
തുടരുന്നതിനിടയിലാണ്
ഹനാന്
വീണ്ടും
അപകടം
പറ്റിയിരിക്കുന്നത്.
വീണ്ടും അപകടം
വരാപ്പുഴ മാർക്കറ്റിൽ നിന്നും മീൻ വാങ്ങി പോകുന്നതിനിടെയാണ് ഹനാന് വീണ്ടും അപകടം പറ്റുന്നത്. കാറിന്റെ ഡോർ തലയ്ക്ക് ഇടിച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം നടക്കുന്നത്.
തലയ്ക്ക് പരുക്ക്
കലൂർ ഭാഗത്ത് കച്ചവടം നടത്താനായി വരാപ്പുഴയിൽ നിന്നും മൊത്തമായി മീൻ വാങ്ങി പെട്ടിയിലാക്കി വാഹനത്തിൽ കയറ്റുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. വാഹനത്തിന്റെ പിൻവശത്തെ ഡോർ അടയ്ക്കുന്നതിനിടെ തലയുടെ പിൻഭാഗത്ത് ഇടിയ്ക്കുകയായിരുന്നു.
ആശുപത്രിയിലേക്ക്
ശക്തമായി തലയിൽ അടിയേറ്റതിനെ തുടർന്ന് തലമുറിഞ്ഞ് ചോരയൊഴുകി. കൂടെയുണ്ടായിരുന്ന ഡ്രൈവർ ഹനാനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. വേദന കുറയാത്തതിനാൽ ആംബുലൻസിൽ ഇടപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചു.
ഗുരുതരമല്ല
ഹനാന്റെ മുറിവ് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. മുൻപ് നടന്ന കാറപകടത്തിൽ നട്ടെല്ലിനുണ്ടായ പരുക്കിനെ തുടർന്ന് ബെൽറ്റ് കെട്ടിയാണ് ഹനാൻ മീൻ കച്ചവടം നടത്തുന്നത്.