'കുമ്പസാരമോ ഏറ്റുപറച്ചിലോ അല്ല', വൈറൽ പ്രസംഗത്തിൽ വിശദീകരണവുമായി അരുൺ കുമാർ
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 24 ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്ന അരുണ്‍ കുമാര്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ നിഗൂഢതകള്‍ ആവര്‍ത്തിക്കപ്പെടേണ്ടത് മാധ്യമ വ്യവസായത്തിന്റെ താല്‍പര്യമായിരുന്നുവെന്നാണ് സിപിഎം വേദിയില്‍ അരുണ്‍ കുമാര്‍ പ്രസംഗിച്ചത്.
നിരന്തരം ഒരു സോഴ്‌സില്‍ നിന്നും വാര്‍ത്ത ലഭിച്ചുവെന്നും അതിന് പിന്നില്‍ അജണ്ട സെറ്റ് ചെയ്യുന്നവരുടെ താല്‍പര്യങ്ങളുണ്ടായിരുന്നു എന്നും വൈറലാകുന്ന പ്രസംഗ വീഡിയോയില്‍ അരുണ്‍ കുമാര്‍ പറയുന്നു. അരുണ്‍ കുമാറിന്റെ പ്രസംഗം മാധ്യമങ്ങളുടെ കുമ്പസാരം എന്ന തരത്തിലാണ് പ്രചരിക്കുന്നത്. ഇതോടെ വിശദീകരണവുമായി അരുണ്‍ കുമാര്‍ രംഗത്ത് വന്നിരിക്കുകയാണ്.

അരുൺ കുമാറിന്റെ വിശദീകരണം: '' കോങ്ങാട് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് 'കുമ്പസാരം' നടത്തി എന്ന മട്ടിലുള്ള ചില പ്രതികരണങ്ങൾ കണ്ടു. പൊതുബോധ നിർമ്മിതിയിൽ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തെ മുൻനിർത്തിയാണ് സംസാരിച്ചത്. ഒരു വാർത്ത വായനക്കാരനിൽ/ പ്രേക്ഷകനിൽ എത്തും മുൻപ് കടന്നു പോകുന്ന ഫിൽട്ടറുകളെ ചോംസ്കി അവതരിപ്പിച്ച പ്രൊപ്പഗാൻഡ മോഡലിനെ മുൻനിർത്തി അവതരിപ്പിക്കാനാണ് ശ്രമിച്ചത്.

കർഷക സമരം, സ്വർണക്കടത്ത്, ശബരിമല യുവതീ പ്രവേശന വിവാദം എന്നീ മൂന്നു സന്ദർഭങ്ങളിലും ഉടമസ്ഥത, പരസ്യദാതാക്കൾ, ഉറവിട താത്പര്യങ്ങൾ, സമ്മർദ്ദ ശക്തികൾ ,പൊതു ശത്രു തുടങ്ങിയ വ്യത്യസ്ത അനുപാതങ്ങളിൽ എങ്ങനെ അരിപ്പകളായി തീരുന്നു എന്നാണ് വിശദീകരിച്ചത്. ഹേബർ മാസിൻ്റെ പൊതുമണ്ഡലത്തിലെ ക്രിട്ടിക്കൽ റാഷണാലിറ്റി എങ്ങനെയാണ് സത്യാനന്തര കാലത്ത് പരിവർത്തന വിധേയമായത് എന്നു ചൂണ്ടി കാട്ടിയാണ് തുടങ്ങിയത്.

സ്വർണ്ണക്കടത്ത് കേസിലെ സോഴ്സ് എങ്ങനെയാണ് അജണ്ട സെറ്റു ചെയ്യാൻ ശ്രമിച്ചത് എന്ന് കേസിൻ്റെ പോക്കിൽ വ്യക്തമായ നാളുകളിൽ തന്നെ പിന്നീടുള്ള ചർച്ചകളിൽ ഈ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരുന്നു. ഒന്നും പുതുതായി പറഞ്ഞില്ല അതുകൊണ്ട് തന്നെ ഒരു കുമ്പസാരമോ ഏറ്റുപറച്ചിലോ ആയി വ്യാഖ്യാനിക്കേണ്ടതുമില്ല. സർക്കാരിന് വീഴ്ച സംഭവിച്ച ഘട്ടങ്ങളിലെല്ലാം ആ ചോദ്യങ്ങൾ കൃത്യമായും അതേ മൂർച്ചയോടെ ഉയർത്തുകയും ചെയ്തിട്ടുണ്ട്.

മാധ്യമങ്ങൾ ഭരണപക്ഷത്തല്ല പ്രതിപക്ഷത്താണ് എന്ന് കരുതുമ്പോഴും പക്ഷെ പ്രതിപക്ഷ നേതാവിൻ്റെയും പക്ഷത്തല്ല എന്നും ഉറച്ച് വിശ്വസിച്ച ടീമിനോടൊപ്പം പണിയെടുത്തു എന്നതാണ് കരുത്തായതും. വർഗ്ഗീയതയുടെ ഒരു തിരി പോലും നാമ്പു നീട്ടാൻ അനുവദിച്ചിട്ടില്ല. ബഹുസ്വരത കഴിയുന്നിടത്തോളം ഉറപ്പാക്കിയിരുന്നു. അത്രമേൽ സ്വാതന്ത്ര്യമുള്ളിടമായിരുന്നു, അതു കൊണ്ടാണ് മറ്റൊരിടവും പ്രലോഭിപ്പിക്കാത്തതും. ഇനിയും സ്ക്രീനിൽ തിരിച്ചെത്തുന്നുവെങ്കിൽ ഈ നിലപാടിൽ നിന്ന് ഒരു അണുപോലും പിന്നിലേക്ക് പോകില്ല. പിന്നെ ചോദ്യങ്ങളിൽ അസ്വസ്ഥരായത് ഉത്തരങ്ങളിൽ അവ്യക്തതയുള്ളവർ മാത്രമാണ്''.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications