തിരഞ്ഞെടുപ്പിൽ പൊടിച്ചത് കോടികൾ; കൂടുതൽ സംഭാവന സിപിഎമ്മിന്, ചെന്നിത്തലയ്ക്ക് കോൺഗ്രസ് നൽകിയത് 5 ലക്ഷം
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവന കണക്കുകള്‍ പുറത്ത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത്. സി പി എമ്മിനാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 58 കോടി രൂപയാണ് തിരഞ്ഞെടുപ്പ് കാലത്ത് സി പി എമ്മിന് ലഭിച്ചത്.
കോണ്‍ഗ്രസിന് 39 കോടി ലഭിച്ചപ്പോള്‍ ബി ജെ പിക്ക് ആകെ കിട്ടിയത് എട്ട് കോടിയാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദേശീയ നേതാക്കളെ എത്തിച്ചതിന്റെ ചെലവിന്റെ കണക്കുകളും പുറത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. വിശദാംശങ്ങളിലേക്ക്. . .

കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ വിമാന, ഹെലികോപ്റ്റര്‍ യാത്രകള്‍ക്ക് രണ്ടര കോടിക്ക് മുകളിലാണ് കോണ്‍ഗ്രസിന് ചെലവായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയതിന് ബി ജെ പിക്ക് ചെലവായത് 43 ലക്ഷം രൂപയാണ്. ഏറ്റവും വാശിയേറിയ നിയമസഭ തിരഞ്ഞെടുപ്പാണ് കേരളത്തില്‍ നടന്നത്.

സി പി എം ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് പരസ്യങ്ങള്‍ക്ക് വേണ്ടിയാണ്, 17 കോടി രൂപ. സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കിയത് നാല് കോടി 21 ലക്ഷമാണ്. ബേപ്പൂരില്‍ മത്സരിച്ച മുഹമ്മദ് റിയാസിന് 22 ലക്ഷമാണ് പാര്‍ട്ടി ചെലവിനായി നല്‍കിയത്. ആര് ബിന്ദുവിന് 20 ലക്ഷം നല്കിയപ്പോള് വീണ ജോര്‍ജിന് 19 ലക്ഷം നല്കി. ജെയ്ക് സി തോമസിന് 16 ലക്ഷമാണ് നല്‍കിയത്.

കോണ്‍ഗ്രസ് 23 കോടിയാണ് പ്രചാരണത്തിന് നല്‍കിയത്. 11 കോടി രൂപയോളം സ്ഥാനാര്‍ത്ഥികള്‍ക്ക് നല്കിയപ്പോള് പരസ്യത്തിനായി 16 കോടി ചെലവഴിച്ചു. വാശിയേറിയ മത്സരം കാഴ്ചവച്ച ഷാഫി പറമ്പലിന് വേണ്ടിയാണ് കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത്. 23 ലക്ഷം. പതിനെട്ടര ലക്ഷമാണ് തൃത്താലയില്‍ പരാജയപ്പെട്ട വിടി ബല്‍റാമിന് ലഭിച്ചത്. എന്നാല്‍ ഹരിപ്പാട്ട് ചെന്നിത്തലയ്ക്ക് കോണ്‍ഗ്രസ് നല്‍കിയത് വെറും 5 ലക്ഷം മാത്രമാണ്.

നേമം ഉള്‍പ്പടെയുള്ള എ ക്ലാസ് മണ്ഡലങ്ങളില്‍ ബി ജെ പി നല്‍കിയത് 15 ലക്ഷം വീതമാണ്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച് പരാജയപ്പെട്ട ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് 40 ലക്ഷമാണ് പാര്‍ട്ടി നല്‍കിയത്. സ്ഥാനാര്‍ത്ഥികള്‍ക്ക് ബി ജെ പി ആകെ നല്‍കിയത് 9 കോടി 18 ലക്ഷം രൂപയാണ്. രണ്ടേ മുക്കാല്‍ കോടിയാണ് വിമാന യാത്രയ്ക്കും ഹെലികോപ്റ്ററിനും ബിജെപി ചെലവാക്കിയത്.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തില്‍ വന്നു പോയതിന് 25 ലക്ഷം രൂപയാണ് ബിജെപി ചെലവാക്കിയത്. മൂന്ന് റാലികളിലാണ് മോദി പങ്കെടുത്തത്. അദ്ദേഹത്തിന് വേണ്ടി 43 ലക്ഷം രൂപ ചെലനാക്കി. എന്നാല്‍ താര പ്രചാരകരെ കേരളത്തില്‍ ഇറങ്ങിയതിന് സിപിഎമ്മിന് ആകെ ചെലവായത് ഏഴ് ലക്ഷം രൂപയാണ്. സിപിഎം കേന്ദ്ര കമ്മിറ്റിയുടെ ക്ലോസിംഗ് ബാലന്‍സ് എട്ട് കോടി രൂപയാണ്. എന്നാല്‍ കേരളത്തിന്റേത് 58 കോടിയാണ്.

ബിജെപിയുടെ കേരള ഘടകത്തിന്റെ ക്ലോസിംഗ് ബാലന്‍സ് 7 കോടി 94 ലക്ഷമാണ്. എന്നാല്‍, ദേശീയ ഘടകത്തിന്റെ മെയ് മാസത്തെ ക്ലോസിംഗ് ബാലന്‍സ് 2579 കോടി രൂപയാണ്. എഐസിസിയുടേത് 253 കോടി ആണ്. എന്നാല്‍ കെപിസിസിക്ക് വെറും രണ്ട് കോടി മാത്രമാണ്.
-
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത്












Click it and Unblock the Notifications