പ്രളയക്കെടുതിയില്‍ നിന്ന് അയ്യന്‍കുന്നിനെ വീണ്ടെടുക്കാന്‍ കൈകോര്‍ത്തത് കുടുംബശ്രീ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും
കണ്ണൂര്‍: കാലവര്‍ഷം ദുരിതം വിതച്ച അയ്യന്‍കുന്ന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ വീണ്ടെടുക്കാന്‍ ഒരേ മനസ്സോടെ രംഗത്തിറങ്ങിയത് കുടുംബശ്രീ പ്രവര്‍ത്തകരും എന്‍ എസ് എസ് വളണ്ടിയര്‍മാരും സന്നദ്ധ സംഘടനകളും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ദുരിതം ബാധിച്ച പഞ്ചായത്തുകളിലൊന്നായ അയ്യന്‍കുന്നില്‍ ദിവസങ്ങള്‍ നീണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് പല മേഖലകളും പൂര്‍വസ്ഥിതിയിലായത്. കാലവര്‍ഷം ശക്തി പ്രാപിച്ചപ്പോള്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടലുണ്ടായിരുന്നു. ഉരുള്‍പൊട്ടലിനെയും മണ്ണിടിച്ചിലിനേയും തുടര്‍ന്ന് നൂറുകണക്കിനു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിപാര്‍പ്പിച്ചിരുന്നത്.
അയ്യന്‍കുന്ന് പഞ്ചായത്തില്‍ മാത്രം നാല് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. മുണ്ടയാംപറമ്പ്, കച്ചേരിക്കടവ്, കരിക്കോട്ടക്കരി എന്നിവിടങ്ങളിലെ സ്കൂളുകളിലും വാണിയപാറ പള്ളിയുടെ പാരിഷ് ഹാളിലുമായിരുന്നു ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചത്. ക്യാമ്പുകള്‍ പിരിച്ചുവിടുന്നതിനു മുമ്പ് വീടുകള്‍ വാസയോഗ്യമാക്കുക എന്ന ശ്രമകരമായ ദൗത്യമാണ് കുടുംബശ്രീ പ്രവര്‍ത്തകരും എന്‍ എസ് എസ് വളണ്ടിയര്‍മാരും ഏറ്റെടുത്തത്. സി ഡി എസിന്റെ നേതൃത്വത്തില്‍ മുന്നൂറോളം കുടുംബശ്രീ പ്രവര്‍ത്തകരാണ് അഞ്ച് ദിവസങ്ങളിലായി നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. ക്യാമ്പില്‍ ഭക്ഷണം ഉണ്ടാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്‍പന്തിയിലായിരുന്നു.

'മണ്ണും ചെളിയും കയറിയ വീടുകള്‍ ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് വലിയ പ്രശ്നം സൃഷ്ടിക്കും എന്ന് മനസിലാക്കിയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ കൈമെയ് മറന്ന് ശുചീകരണത്തിലേര്‍പ്പെട്ടത്. അവരുടെ അഞ്ച് ദിവസത്തെ അധ്വാനം കൊണ്ടാണ് പല വീടുകളും വാസയോഗ്യമായത്.' അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സെബാസ്റ്റ്യന്‍ പറഞ്ഞു.
അങ്ങാടിക്കടവ് ഡോണ്‍ബോസ്കോ കോളേജ്, സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കുന്നോത്ത് സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാരും പട്ടാരത്തെ സെമിനാരിയില്‍ നിന്നുള്ള വൈദിക വിദ്യാര്‍ത്ഥികളും ശുചീകരണ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. മണ്ണ് കോരിമാറ്റുന്നതിലും വീടിന്റെ സമീപ പ്രദേശങ്ങള്‍ പൂര്വ്വസ്ഥിതിയിലാക്കുന്നതിലുമായിരുന്നു വളണ്ടിയര്‍മാര്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഇവര്‍ക്ക് പുറമേ മറ്റ് സന്നദ്ധ സംഘടനകളില്‍പ്പെട്ടവരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളി ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ വഴിപറമ്പില്‍ റോയിയുടെ വീട് കഴിഞ്ഞ അഞ്ച് ദിവസമായി ശുചീകരിക്കുകയാണ്. ഓരോ വാര്‍ഡിലെയും അംഗങ്ങള്‍ ഓരോ ദിവസങ്ങളില്‍ എത്തിയാണ് വീടിന്റെ പിറക് വശത്തെ മൂടിയ മണ്ണ് നീക്കം ചെയ്തത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications