സെക്സ് റാക്കറ്റിന്റെ അരുംകൊല: നടുക്കുന്ന വിവരങ്ങള്‍... കത്തിച്ചുകളയാന്‍ പദ്ധതിയിട്ടു
കൊലക്കേസില്‍ നാലു പേരെയാണ് അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം: പീഡനക്കേസ് പ്രതിയെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതികളുടെ നടുക്കുന്ന വെളിപ്പെടുത്തല്‍. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അച്ഛനുള്‍പ്പെട്ട നാലംഗ സംഘത്തെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഓണ്‍ലൈന്‍ സെക്സ് റാക്കറ്റില്‍പ്പെട്ടവരാണ് പ്രതികള്‍. കൊല ചെയ്യപ്പെട്ട പീഡനക്കേസ് പ്രതിയായ രഞ്ജു കൃഷ്ണയും ഈ റാക്കറ്റിലെ കണ്ണിയായിരുന്നു.

പത്ത് മണിക്കൂര്‍ സഞ്ചരിച്ചു
രഞ്ജുവിന്റെ മൃതദേഹവുമായി കാറില്‍ 10 മണിക്കൂറോളം സഞ്ചരിച്ചതായി പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്നു അതിര്‍ത്തിയിലുള്ള കര്‍ണാടക വനത്തില്‍ മൃതദേഹം തള്ളുകയായിരുന്നുവെന്ന് പ്രതികളായ ദീപക്ക്, ഷാഹിറും പോലീസിനോടു പറഞ്ഞു.

സൗഹൃദം നടിച്ച് കാറില്‍ കയറ്റി
സൗഹൃദം നടിച്ചാണ് രഞ്ജുവിനെ കാറില്‍ കയറ്റിയതെന്ന് പ്രതികള്‍ വെളിപ്പടുത്തി. കാറില്‍ കയറ്റിയ ശേഷം രഞ്ജുവിനു മദ്യം നല്കി. തുടര്‍ന്ന് തലയ്ക്കടിച്ച ശേഷം കൊലപ്പെടുത്തി. ശേഷം കൈയും കാലും കൂട്ടിക്കെട്ടിയ ശേഷം കാറിന്റെ ഡിക്കില് ഇടുകയായിരുന്നുവെന്നും പ്രതികള്‍ മൊഴി നല്കി.

പ്രതിയുടെ മകളെ പീഡിപ്പിച്ചു
കൊലപാതക സംഘത്തിലുണ്ടായിരുന്ന ഒരാളുടെ മകളെ രഞ്ജു നേരത്തേ പീഡിപ്പിച്ചിരുന്നു. കൂടാതെ ഇവരുടെ സുഹൃത്തായ യുവതിയുടെ മക്കളെയും പീഡിപ്പിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയെങ്കിലും രഞ്ജു ഒളിവില്‍ പോവുകയായിരുന്നു.

ഒളിവില്‍ കഴിഞ്ഞു
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അടുത്തുള്ള ലോഡ്ജില്‍ രഞ്ജു ഒളിവില്‍ കഴിയുകയായിരുന്നു. ഇക്കാര്യം കൊലപാതക സംഘം മനസ്സിലാക്കി. തുടര്‍ന്നു സൗഹൃദം നടിച്ച് രഞ്ജുവിനെ വിളിച്ചു വരുത്തിയ ശേഷം കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

വഴിനീളെ മര്‍ദ്ദനം
കാറില്‍ വച്ച് വഴിനീളെ ഇവര്‍ രഞ്ജുവിനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇരുമ്പുവടിയും വീല്‍സ്പാനും ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കാറില്‍ കുറച്ചു ദൂരം പോയ ശേഷം പ്രതികള്‍ മൃതദേഹം കാറിന്റെ ഡിക്കിയിലേക്ക് മാറ്റുകയായിരുന്നു.

ഒളിവിലെന്ന് കരുതി
പോലീസ് കേസിനെ തുടര്‍ന്നു രഞ്ജു ഒളിവില്പ്പോയതായിരിക്കാമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ അസ്വാഭാവികത തോന്നിയ പോലീസ് ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്.

പിടിയിലായത്
മലയിന്‍കീഴ് അരുവിപ്പാറ വിറക് വെട്ടിക്കോണത്ത് വീട്ടില്‍ അഭിലാഷ് (31), വേമ്പായം തെക്കട കൊച്ചാലുംമൂട് കിഴക്കതില്‍ വീട്ടില്‍ ദീപക് (27), ആറ്റിപ്ര നെഹ്റു ജങ്ഷനില്‍ കൃതിക ഭവനില്‍ ഹരിലാല്‍ (37), ആക്കുളം മടത്തുവിള ലെയ്നില്‍ ഷാഹിര്‍ (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലയ്ക്കു ശേഷം ഇവര്‍ ഒളിവില്‍പ്പോവുകയായിരുന്നു. നാലു പേരുടെയും മൊബൈലിലേക്കു വന്ന കോളുകള്‍ പരിശോധിച്ച പോലീസ് നല്ലതണ്ണിയിലെ ഹോംസ്റ്റേയില്‍ താമസിക്കുകയായിരുന്ന ഇവരെ പിടികൂടുകയായിരുന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications